വോട്ടർ പട്ടിക ചോർന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി; ക്രൈംബ്രാഞ്ച് കേസെടുത്തു

 

വോട്ടർപട്ടിക ചോർന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ജോയിന്റ് ചീഫ് ഇലക്ട്രറൽ ഓഫീസറാണ് ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിലാണ് എഫ്ഐആർ രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കമ്മിഷൻ സൂക്ഷിച്ച 2.67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതി. തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല.

കമ്മിഷൻ ഓഫിസിലെ ലാപ്ടോപിലെ വിവരങ്ങൾ ചോർന്നുവെന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആറിൽ പറയുന്നു. ഐടി ആക്ടിലെ വിവിധ വകുപ്പുകളും മോഷണം, ഗൂഡാലോചന എന്നീ കുറ്റങ്ങളും ചുമത്തിയാണ് കേസ്. പ്രാഥമിക പരിശോധനയിൽ ലാപ്ടോപിലെ വിവരങ്ങൾ ചോർന്നുവെന്നായി കണ്ടെത്തിയെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.