ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ; അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയെന്ന് അമേരിക്ക

  ഏറെക്കാലത്തിന് ശേഷം വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ദീർഘദൂര ക്രൂയിസ് മിസൈലാണ് ഇത്തവണ പരീക്ഷിച്ചത്. പരീക്ഷണം അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് അമേരിക്ക പ്രതികരിച്ചു. ഉത്തര കൊറിയ അവരുടെ സൈനിക ശക്തി അയൽ രാജ്യങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ പരീക്ഷിക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിന് ഇത് ഭീഷണി ഉയർത്തുന്നുവെന്നും യുഎസ് ഇന്തോ-പസഫിക് കമാൻഡ് മേധാവി പറഞ്ഞു ശനി, ഞായർ ദിവസങ്ങളിലാണ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 1500 കിലോമീറ്റർ ദൂരപരിധി വരെ മിസൈൽ…

Read More

അമേരിക്കയിലെ അറ്റ്ലാൻ്റ മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു

  അമേരിക്കയിലെ അറ്റ്ലാൻ്റയിലുള്ള മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചുമ, മൂക്കൊലിപ്പ് എന്നീ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് പരിശോധന നടുത്തുകയായിരുന്നു. മൂക്കിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ എത്ര ഗൊറില്ലകൾക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കിയിട്ടില്ല.കൂടുതൽ പരിശോധന ഫലങ്ങൾ കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. മൃഗശാലയിലുള്ള എല്ലാ ഗൊറില്ലകളിൽ നിന്നും സാമ്പിളുകൾ സ്വീകരിച്ചിട്ടുണ്ട്. ഗൊറില്ലകളിൽ വിശപ്പ് കുറഞ്ഞതും സംശയത്തിനിടയാക്കിയിരുന്നു. മൃഗശാലയിലെ ഉദ്യോഗസ്ഥന് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അയാളിൽ നിന്നാകാം രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.  

Read More

അഫ്ഗാൻ ജനതയെ കരുതി താലിബാനുമായി ലോകരാഷ്ട്രങ്ങൾ ചർച്ച നടത്തണമെന്ന് യു എൻ സെക്രട്ടറി ജനറൽ

  സാമ്പത്തിക തകർച്ചയെ തുടർന്ന് അഫ്ഗാനിൽ ലക്ഷണക്കണക്കിനാളുകൾ മരിക്കുന്നത് ഒഴിവാക്കാൻ താലിബാനുമായി ചർച്ചകൾ നടത്തണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. അന്താരാഷ്ട്ര സമൂഹം താലിബാനുമായി ചർച്ചകൾ തുടരണം. നമ്മുടെ തത്വങ്ങളിൽ ഊന്നിക്കൊണ്ടാകണം ചർച്ചകൾ അഫ്ഗാൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാകണം ചർച്ചകൾ. പട്ടിണിയെ തുടർന്ന് ദശലക്ഷണങ്ങൾ മരിക്കാനിടയുള്ള ഏറെ ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയെന്നാണ് നമ്മുടെ ഉത്തരവാദിത്വമെന്നും ഗുട്ടറസ് പറഞ്ഞു അഫ്ഗാനിലേക്ക് പണം അയക്കുന്നത് തുടരണമെന്ന് യു എൻ ലോകരാഷ്ട്രങ്ങളോട് കഴിഞ്ഞ ദിവസം…

Read More

അഫ്ഗാൻ ജനതയെ കരുതി താലിബാനുമായി ലോകരാഷ്ട്രങ്ങൾ ചർച്ച നടത്തണമെന്ന് യു എൻ സെക്രട്ടറി ജനറൽ

സാമ്പത്തിക തകർച്ചയെ തുടർന്ന് അഫ്ഗാനിൽ ലക്ഷണക്കണക്കിനാളുകൾ മരിക്കുന്നത് ഒഴിവാക്കാൻ താലിബാനുമായി ചർച്ചകൾ നടത്തണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. അന്താരാഷ്ട്ര സമൂഹം താലിബാനുമായി ചർച്ചകൾ തുടരണം. നമ്മുടെ തത്വങ്ങളിൽ ഊന്നിക്കൊണ്ടാകണം ചർച്ചകൾ അഫ്ഗാൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാകണം ചർച്ചകൾ. പട്ടിണിയെ തുടർന്ന് ദശലക്ഷണങ്ങൾ മരിക്കാനിടയുള്ള ഏറെ ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയെന്നാണ് നമ്മുടെ ഉത്തരവാദിത്വമെന്നും ഗുട്ടറസ് പറഞ്ഞു അഫ്ഗാനിലേക്ക് പണം അയക്കുന്നത് തുടരണമെന്ന് യു എൻ ലോകരാഷ്ട്രങ്ങളോട് കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു….

Read More

അഫ്ഗാന്‍ ജനതയോട് മാപ്പ് പറഞ്ഞ് മുന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി

കാബൂള്‍: താലിബാന്‍ രാജ്യം കീഴടക്കുന്നതിനിടെ വിദേശത്തേക്ക് കടന്നുകളഞ്ഞതില്‍ അഫ്ഗാനിസ്ഥാന്‍ ജനതയോട് മാപ്പ് പറഞ്ഞ് മുന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി. ജനങ്ങളെ ഒറ്റക്കാക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹം പ്രസ്താവന പ്രസിദ്ധീകരിച്ചത്. രക്തരൂക്ഷിത തെരുവ് യുദ്ധം ഒഴിവാക്കാനാണ് കൊട്ടാര സുരക്ഷാ അധികൃതരുടെ നിര്‍ദേശ പ്രകാരം രാജ്യം വിട്ടത്. കോടിക്കണക്കിന് പണം കൊണ്ടുപോയിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ജീവിതത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ തീരുമാനമായിരുന്നു കാബൂള്‍ വിടുക എന്നത്. എന്നാല്‍ തോക്കുകള്‍ നിശബ്ദമാക്കാനും കാബൂളിനെയും 60 ലക്ഷം ജനങ്ങളെയും…

Read More

ലോകത്ത് ആദ്യമായി 11 വയസിന് താഴെയുള്ള കുട്ടികള്‍‌ക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്ന രാജ്യമായി ക്യൂബ

കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ ആരംഭിച്ച ലോകത്തെ ആദ്യ രാജ്യമായി ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബ. തദ്ദേശീയമായ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ക്യൂബ കണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് നൽകുന്നത്. അതേസമയം ഈ വാക്‌സിന് ഇതുവരെ ലോകാരാഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. 1.12 കോടി മാത്രം ജനസംഖ്യയുള്ള ക്യൂബ സ്‌കൂളുകൾ പൂർണമായും തുറക്കുന്നതിന് മുമ്പ് എല്ലാ പൗരൻമാർക്കും കോവിഡ് വാക്‌സിൻ നൽകാനാണ് തീരുമാനം. ഇന്നലെയാണ് ക്യൂബയിലെ പുതിയ അധ്യയന വർഷം ആരംഭിച്ചത്. പക്ഷേ പഠനം ഇപ്പോഴും ഡിജിറ്റലായി തുടരുകയാണ്. അതേസമയം…

Read More

ഇന്തോനേഷ്യയിൽ ജയിലിൽ അഗ്നിബാധ; 41 തടവുകാർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഇന്തോനേഷ്യൻ നഗരമായ തൻജെറാങ്ങിൽ ജയിലിലുണ്ടായ അഗ്നിബാധയിൽ 41 തടവുകാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പ്രാദേശികസമയം ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തടവുകാർ ഉറക്കത്തിലായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. മയക്കുമരുന്ന് കേസുകളിൽ ശിക്ഷയനുഭവിച്ചിരുന്നവരെ പാർപ്പിച്ച ജയിൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉടനെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 41 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 72 പേർക്കാണ് പൊള്ളലേറ്റത്. ഇതിൽ പലരുടെയും നില അതീവഗുരുതരമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടെന്നാണ് സംശയിക്കുന്നത്.  

Read More

കാബൂളിൽ പാക് വിരുദ്ധ പ്രക്ഷോഭവുമായി ജനക്കൂട്ടം; വെടിയുതിർത്ത് താലിബാൻ

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പാക്കിസ്ഥാനെതിരെ പ്രതിഷേധ റാലി. കാബൂളിലെ സെറീന ഹോട്ടലിന് മുന്നിലാണ് നിരവധി പേർ മുദ്രവാക്യം വിളികളുമായി തടിച്ചുകൂടിയത്. അഫ്ഗാൻ സന്ദർശനത്തിനെത്തിയ പാക് ചാരസംഘടനയുടെ മേധാവി താമസിക്കുന്ന ഹോട്ടലാണിത്. പാക്കിസ്ഥാൻ അഫ്ഗാൻ വിട്ടുപോകുക എന്ന മുദ്രവാക്യമുയർത്തിയായിരുന്നു പ്രതിഷേധം സ്ത്രീകളടക്കമുള്ള ആളുകളാണ് പാക് എംബസിക്ക് മുന്നിൽ പ്രതിഷേധിച്ചത്. പഞ്ച്ഷീറിൽ പ്രതിരോധ സേനക്കെതിരായ യുദ്ധത്തിൽ താലിബാനെ പാക്കിസ്ഥാൻ സഹായിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടന്നത് പ്രതിഷേധക്കാർക്ക് നേരെ താലിബാൻ വെടിയുതിർത്തു. ആക്രമണത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന…

Read More

ഇറാഖിൽ പോലീസ് ചെക്ക് പോസ്റ്റിന് നേർക്ക് ഐ എസ് ആക്രമണം; 13 പോലീസുകാർ കൊല്ലപ്പെട്ടു

  വടക്കൻ ഇറാഖിലെ കിർകുക്കിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ 13 പോലീസുദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സാതിഹ ഗ്രാമത്തിലെ ചെക്‌പോസ്റ്റിലാണ് ആക്രമണം നടന്നത്. സായുധരായ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികൾ പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു മണിക്കൂർ നേരം ഏറ്റുമുട്ടൽ നണ്ടുനിന്നു. ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Read More

അഫ്ഗാനിൽ എട്ട് മാസം ഗർഭിണിയായ വനിതാ പോലീസ് ഓഫീസറെ താലിബാൻ വെടിവെച്ചു കൊന്നു; മുഖം വികൃതമാക്കി

അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചതിന് പിന്നാലെ ക്രൂരതകൾ ഓരോന്നായി പുറത്തെടുത്ത് താലിബാൻ. വനിതാ പോലീസ് ഓഫീസറെ താലിബാൻ വെടിവെച്ചു കൊന്നു. ഖോർ പ്രവിശ്യയിൽ ഓഫീസറായിരുന്ന ബാനു നെഗറാണ് കൊല്ലപ്പെട്ടത്. ഇവർ എട്ട് മാസം ഗർഭിണിയായിരുന്നു കുട്ടികളുടെ മുന്നിലിട്ടാണ് ബാനു നെഗറിനെ താലിബാൻ ക്രൂരമായി വെടിവെച്ച് കൊന്നത്. ഇതിന് ശേഷം മുഖം വികൃതമാക്കിയെന്നും ബന്ധുക്കൾ പറയുന്നു. താലിബാന്റെ പകപോക്കലുകളുടെ വാർത്തകളാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തേക്ക് വരുന്നത്. അതേസമയം പോലീസുദ്യോസ്ഥയെ വധിച്ചതിൽ പങ്കില്ലെന്ന് താലിബാൻ പറഞ്ഞു. അമേരിക്കയെ സഹായിച്ചവർക്കും മുൻ സർക്കാർ…

Read More