Headlines

‘വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞു’; വെളിപ്പെടുത്തലുമായി സുരേഷ് കുറുപ്പ്

പിരപ്പൻകോട് മുരളിക്ക് പിന്നാലെ ക്യാപിറ്റൽ പണിഷ്മെന്റിൽ വെളിപ്പെടുത്തലുമായി സിപിഐഎം നേതാവ് കെ സുരേഷ് കുറുപ്പ്. ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയിൽ, വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞെന്നാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ. ഇതിനുശേഷമാണ് വി എസ് സമ്മേളനത്തിൽ നിന്നും മടങ്ങിയതെന്നും മാതൃഭൂമി വാരന്തപ്പതിപ്പിലെഴുതിയ ലേഖനത്തിൽ കെ സുരേഷ് കുറുപ്പ് തുറന്നുപറഞ്ഞു. ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന പരാമർശത്തിന് പിന്നാലെ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കുപോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും…

Read More

മനുഷ്യക്കടത്ത് ആരോപണം; മലയാളി കന്യാസ്ത്രീകൾ ജുഡീഷ്യൽ കസ്റ്റഡിയിൽ

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസും അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരിയും ആണ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്. ഇവർക്കെതിരെ സെക്ഷൻ 143 ബിഎൻഎസ് (മനുഷ്യക്കടത്ത്) പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ കത്തോലിക്ക ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ട്. കന്യാസ്ത്രീകൾക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്നും നീതി ലഭ്യമാക്കണമെന്നുമാണ് സിബിസിഐയുടെ ആവശ്യം. നാളെ…

Read More

തിരുവനന്തപുരം DCC പ്രസിഡന്റിന്റെ താത്കാലിക ചുമതല എൻ ശക്തന്

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല എൻ ശക്തന്. പാലോട് രവി രാജിവച്ചതിനെ തുടർന്നാണിത്. ഒരുമാസത്തിനുള്ളിൽ പുനഃസംഘടന വരുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും. അതുവരെ ജില്ലയിൽ കോൺഗ്രസിനെ നയിക്കാൻ താൽക്കാലിക അധ്യക്ഷനെ തിരഞ്ഞെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലോട് രവിയുടെ ഫോൺ സംഭാഷണം കോൺഗ്രസിന് ആകെ തലവേദന സൃഷ്ടിച്ചിരുന്നു. എൻ ശക്തന് താത്കാലിക ചുമതല നൽകിയതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വാർത്തക്കുറിപ്പിലൂടെയാണ് അറിയിച്ചത്. ജില്ലയിലെ എല്ലാ നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവാണ് എൻ ശക്തൻ. നിലവിലെ…

Read More

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ‌; VIP ഡ്യൂട്ടിക്ക് വിളിച്ച വാഹനങ്ങൾക്ക് പ്രതിഫലം നൽകിയില്ല; ഓഫീസുകൾ കയറിയിറങ്ങി ഡ്രൈവർമാർ

ഗവർണർമാരുടെ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തഭൂമി സന്ദർശനവേളയിൽ, വാടകയ്ക്കെടുത്ത വാഹനങ്ങൾക്ക് സർക്കാർ പ്രതിഫലം നൽകുന്നില്ലെന്ന് പരാതി. ഒരു വർഷമായി ഡ്രൈവർമാർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. എന്നാൽ തുക അനുവദിക്കേണ്ടത് ആഭ്യന്തര വകുപ്പിൽ നിന്നാണെന്നാണ് ജില്ലാ കളക്ടറുടെ വിശദീകരണം. നാല് ഇന്നോവ കാറുകൾ വാടകക്ക് വിളിച്ചതിൽ ആർക്കും വാടക നൽകിയില്ല. ദുരിതകാലത്ത് ദുരന്തമേഖലകളിൽ പ്രയാസപ്പെട്ടെത്തിയ ഡ്രൈവർമാരാണ് പ്രതിസന്ധിയിലായത്. മോട്ടോർ വാഹന വകുപ്പിൽ നിന്ന് വിളിച്ചായിരുന്നു ഇവരോട് വാഹനം വാടകയ്ക്ക് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വാഹനങ്ങൾക്ക് ഇതുവരെ വാടക നൽകിയിട്ടില്ല. ആഭ്യന്തര വകുപ്പിലേക്ക്…

Read More

വനിതാ ചെസ്സ് ലോകകപ്പ് ഫൈനൽ; കൊനേരു ഹംപി – ദിവ്യ ദേശ്മുഖ് രണ്ടാം മത്സരം ഇന്ന്, കിരീടം ആര് നേടും

വനിതാ ചെസ്സ് ലോകകപ്പ് ഫൈനലിന്റെ ആവേശം അതിന്റെ ഉച്ചസ്ഥായിൽ എത്തിനിൽക്കുകയാണ്. കിരീടം ആര് നേടുമെന്നറിയാൻ ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്നു. ഇന്ന് ഫൈനലിന്റെ രണ്ടാം ഗെയിമിൽ ഇന്ത്യൻ ചെസ്സിന്റെ അഭിമാനതാരങ്ങളായ കൊനേരു ഹംപിയും യുവപ്രതിഭ ദിവ്യ ദേശ്മുഖും നേർക്കുനേർ ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ ഗെയിം സമനിലയിൽ പിരിഞ്ഞതോടെ ഈ നിർണ്ണായക പോരാട്ടം ലോകകപ്പ് ജേതാവിനെ തീരുമാനിക്കും. ഇന്ത്യൻ സമയം വൈകുന്നേരം 4:45-നാണ് മത്സരം ആരംഭിക്കുന്നത്. ഇന്നലെ നടന്ന ആദ്യ ഗെയിം ആദ്യാവസാനം ആവേശം നിറഞ്ഞതായിരുന്നു. കരുക്കൾ…

Read More

ജയിൽ ചാട്ടം; ‘ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ല’; നാല് സഹതടവുകാർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്

ജയിൽചാടുന്നതിൽ ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. നാല് സഹതടവുകാർക്ക് ജയിൽചാട്ടത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. വിശദമായ മൊഴി രേഖപ്പെടുത്താൻ തടവുകാരുടെ പട്ടിക പൊലീസ് തയ്യാറാക്കി. മറ്റ് സഹായങ്ങൾ ഇല്ലാത്തതുകൊണ്ടാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജയിൽ ചാടാൻ താമസിച്ചത്. നാല് സഹതടവുകാർക്ക് ജയിൽ ചാടുന്നത് അറിയാമെന്ന് കണ്ടെത്തൽ. ജയിലിന് പുറത്തും സഹായം ലഭിച്ചില്ല. ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. ജയിലിനകത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതിൽ എവിടെയും ഗോവിന്ദച്ചാമിക്ക് സഹായം…

Read More

കനത്ത മഴയിൽ ആലപ്പുഴയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണു; കുട്ടനാട് വെള്ളത്തിൽ

ആലപ്പുഴ ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ വലിയ നാശനഷ്ടങ്ങൾ വിതയ്ക്കുന്നു. ചെന്നിത്തലയിൽ വെട്ടത്തുവിള എൽ.പി. സ്കൂളിന്റെ മതിൽ ശക്തമായ മഴയിൽ പൂർണ്ണമായും ഇടിഞ്ഞുവീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി. മഴ കനത്തതോടെ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. മങ്കൊമ്പിൽ പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കൃഷിനാശവും ഗതാഗതതടസ്സവും ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മഴ…

Read More

അതിർത്തി സംഘർഷം; വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറായി കംബോഡിയയും തായ്ലന്‍ഡും

അതിർത്തി സംഘർഷത്തിൽ വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറായി കംബോഡിയയും തായ്ലന്‍ഡും. ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവരം സ്ഥിരീകരിച്ചു. കംബോഡിയൻ പ്രധാനമന്ത്രിയുമായും, തായ്‌ലൻഡ് ആക്ടിങ് പ്രധാനമന്ത്രിയുമായും സംസാരിച്ചതായി ട്രംപ് അറിയിച്ചു. സംഘർഷത്തിൽ ഇരുഭാഗത്തുമായി 33 പേരാണ് കൊല്ലപ്പെട്ടത്. 1,68,000 പേർ പലായനം ചെയ്തു. സംഘർഷത്തെ അപലപിച്ച യുഎൻ സമാധാനശ്രമങ്ങൾക്ക് ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു. കംബോഡിയയുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിൽ തായ്‌ലൻഡ് പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നു. ജനവാസപ്രദേശങ്ങൾ കംബോഡിയ ആക്രമിച്ചതായി തായ്‌ലൻഡ് ആരോപിച്ചിരുന്നു. തായ്‌ലൻഡ്…

Read More

യുവതലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച കലാം; എ പി ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് 10 വർഷം

ഡോക്ടർ എ പി ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് ഇന്നേക്ക് 10 വർഷം. ഇന്ത്യൻ യുവതയെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു ആ വലിയ മനുഷ്യൻ. ജനതയോട് കർമ്മോത്സുകതയെ കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു ഡോക്ടർ എ പി ജെ അബ്ദുൾ കലാം. ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ രാഷ്ട്രപതി കുട്ടികളുമായി സംസാരിക്കാൻ ആഗ്രഹിച്ചു, അവരെ വാക്കുകളിലൂടെ പ്രചോദനം നൽകാൻ കൊതിച്ചു. തമിഴ്നാട്ടിലെ രാമേശ്വരത്ത് പത്രവിതരണം നടത്തി വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തിയിരുന്ന ബാലനിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രപതിയിലേക്കും…

Read More

കേരള സർവകലാശാലയിലെ തർക്കം തുടരുന്നു; സിൻഡിക്കേറ്റ് യോഗം വിളിക്കാതെ വിസി, നിയമ നടപടികളിലേക്ക് കടക്കാൻ അം​ഗങ്ങൾ

കേരള സർവകലാശാലയിലെ അധികാര തർക്കം തുടരുന്നു. സിൻഡിക്കേറ്റ് യോഗം വിളിക്കാത്ത വൈസ് ചാൻസലർക്കെതിരെ നിയമ നടപടികളിലേക്ക് കടക്കാനാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ തീരുമാനം. സർവകലാശാല ചട്ടം ലംഘിച്ച് വി.സി പ്രവർത്തിക്കുന്നു എന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം. മെയ് 27 നാണ് പതിവ് സിൻഡിക്കേറ്റ് യോഗം ചേർന്നതെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം. ഈ സമയ പരിധി അനുസരിച്ച് റെഗുലർ സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർക്കാനുള്ള തീയതി അവസാനിച്ചു. എന്നാൽ ജൂൺ 11ന് ചേർന്ന യോഗം അടിസ്ഥാനപ്പെടുത്തി ഓഗസ്റ്റ്…

Read More