Headlines

വയനാട് പുനരധിവാസം, ഫണ്ട് സ്വരൂപിച്ചത് സദുദ്ദേശത്തോടെ, ലീഗ് 11.22 ഏക്കർ ഭൂമി വാങ്ങി; വാങ്ങിയ ഭൂമി വീടുവയ്ക്കാൻ 100 ശതമാനം യോഗ്യം; പി എം എ സലാം

മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽപ്പെട്ടവർക്ക് വീടുവയ്ക്കാൻ ലീഗ് ഫണ്ട് സ്വരൂപിച്ചത് സദുദ്ദേശത്തോടെയെന്ന് പി എം എ സലാം. 5 വ്യക്തിയിൽ നിന്നാണ് ഭൂമി വാങ്ങിയത്. തോട്ടഭൂമിയാണന്ന് ഇപ്പോൾ പറയുന്നവർ അതിൻ്റെ ഔദ്യോഗിക തീരുമാനം വന്ന ശേഷം ആരോപണം ഉന്നയിച്ചാൽ പോരെ എന്നും അദ്ദേഹം ചോദിച്ചു. 11.22 ഏക്കർ ഭൂമിയാണ് ലീഗ് വാങ്ങിയത്. ഇപ്പോൾ വാങ്ങിയ ഭൂമി വീടുവയ്ക്കാൻ 100 ശതമാനം യോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പിഎംഎ സലാം രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക അനിശ്ചിതമായി…

Read More

‘ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെയുണ്ടായ മർദ്ദനം അസ്വസ്ഥതയുണ്ടാക്കുന്നു, യൂത്ത് കോൺഗ്രസ് നേതൃത്വം ക്രിമിനലുകളെ നിലയ്ക്ക് നിർത്തണം’: മന്ത്രി വി ശിവൻകുട്ടി

ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരന് യൂത്ത് കോണ്‍ഗ്രസ് നേതാവിൽ നിന്ന് ക്രൂരമർദ്ദനമുണ്ടായി എന്ന വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. അക്രമത്തെ ശക്തമായി അപലപിക്കുന്നു. ഒരു എഴുപത്തിമൂന്നുകാരനാണ് യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ എറണാകുളം ജില്ലാ കോഡിനേറ്റർ കെ ബി ഇജാസിൽ നിന്ന് മർദ്ദനമേറ്റത് എന്ന് വാർത്തകളിൽ നിന്നറിഞ്ഞു. ഇക്കാര്യത്തിൽ ശക്തമായ നിയമനടപടികൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കണം എന്ന് നിർദ്ദേശിച്ച ആദ്യ സംസ്ഥാനമാണ് കേരളം….

Read More

‘കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ടുകൾ ഒഴിവാക്കാൻ ശിപാർശ’; പഠനം നടത്തി വിസിക്ക് റിപ്പോർട്ട് സമർപ്പിച്ച് മലയാളം വിഭാ​ഗം മേധാവി

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ടുകൾ ഒഴിവാക്കാൻ ശിപാർശ. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം സിലബസിൽ വേടന്റെ പാട്ടുകൾ വേണ്ടെന്ന് നിർദേശം. ഗൗരി ലക്ഷിയുടെ പാട്ടുകളും സിലബസിൽ നിന്ന് ഒഴിവാക്കാണമെന്ന് ആവശ്യം. പാട്ടുകൾ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി സിൻഡിക്കേറ്റ് അം​ഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുൻ മലയാളം വിഭാ​ഗം മേധാവി എംഎം ബഷീറാണ് പഠനം നടത്തി വിസിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.കാലിക്കറ്റ് സർവകലാശാലയിലെ ബിഎ മലയാളം മൂന്നാം സെമസ്റ്ററിൽ പാട്ട് ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. തുടർന്ന് അതിന്റെ…

Read More

‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അയാളും കുടുംബവും’; മുഖ്യമന്ത്രിക്ക് പരാതി നല്‍കിഅവഗണിക്കപ്പെട്ടു, നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യ

ചലച്ചിത്രതാരം ബാലക്കെതിരെ ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോ എലിസബത്ത് ഉദയന്‍. ആശുപത്രി കിടക്കയില്‍ നിന്നാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചത്. കേസുകളില്‍ കുരുക്കി, മരിക്കുന്നതിന് മുമ്പെങ്കിലും നീതികിട്ടുമോ എന്നും അവർ വിഡിയോയിൽ ചോദിക്കുന്നു. താന്‍ മരിച്ചാല്‍ ഉത്തരവാദി ബാലയും കുടുംബവുമെന്നും എലിസബത്ത് ഉദയന്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് വീഡിയോ പങ്കുവെച്ചത്. മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് എലിസബത്തുള്ളത്. എനിക്കും കുടുംബത്തിനും എതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തുന്നു. ബാല തന്നെ വിവാഹം കഴിച്ചിട്ടില്ലെന്ന് പ്രചരിപ്പിച്ചു. താന്‍ മരിച്ചു കഴിഞ്ഞാലും നീതി ലഭിക്കില്ലെന്നും…

Read More

കഴിഞ്ഞ 5 വർഷം നേരിട്ട് ഇടപെട്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയത് കേന്ദ്രസർക്കാരിൻ്റെ ഇടപെടലിലൂടെ’; വി മുരളീധരൻ

യെമനിൽ കൊലക്കേസിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വിഷയത്തിൽ കഴിഞ്ഞ 5 വർഷക്കാലം കേന്ദ്ര സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. നിരവധി സങ്കീർണതകൾ വിഷയത്തിൽ ഉണ്ട്, വിദേശകാര്യ വകുപ്പ് ഇടപെടൽ നടത്തുന്നു. വധശിക്ഷ മാറ്റി വെക്കുന്നതിൽ അടക്കം വിദേശകാര്യം മന്ത്രലയം ഇടപെട്ടിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ വധശിക്ഷ നീട്ടിവെക്കുന്ന കാര്യം നടപ്പിലാക്കിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു. വിപഞ്ചികയുടെയും…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 7 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 7 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം (ഓറഞ്ച് അലേർട്ട് : അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും…

Read More

ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള: ഹർജി ഹൈക്കോടതി തീർപ്പാക്കി, നാളെ തിയറ്ററുകളിലേക്ക്

ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി. പ്രശ്നങ്ങൾ പരിഹരിച്ചെന്നും 11-ാം തീയതി തന്നെ സെൻസർ സർട്ടിഫിക്കറ്റ് നൽകിയെന്നും സിബിഎഫ്‌സി അറിയിച്ചതിന് പിന്നാലെയാണ് ഹർജി തീർപ്പാക്കിയത്. ചിത്രത്തിന്റെ ടീസറും – ട്രെയിലറും പുറത്ത് പഴയ പേരിലാണ്. അതുകൊണ്ട് മറ്റ് നിയമ പ്രശ്നങ്ങൾ ഉണ്ടാകാതെയിരിക്കാൻ ഇടപെടണമെന്ന അണിയറ പ്രവർത്തകരുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സിബിഎഫ്‌സി ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അണിയറപ്രവർത്തകർ കോടതിയിൽ ആവർത്തിച്ചു. എന്നാൽ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചു. സെൻസറിങ്…

Read More

ജമ്മു കശ്മീരിന് സമ്പൂർണ്ണ സംസ്ഥാന പദവി നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ജമ്മു കശ്മീരിൻ്റെ സമ്പൂർണ്ണ സംസ്ഥാനപദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്. വർഷകാല പാർലമെൻറ് സമ്മേളനത്തിൽ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനുള്ള ബില്ല് കൊണ്ട് വരണമെന്നും കത്തിൽ രാഹുൽഗാന്ധി ആവശ്യപ്പെട്ടു. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷമായി ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുകയാണ്. ജനങ്ങളുടെ ഈ ആവശ്യം നിയമാനുസൃതവും ഭരണഘടനാപരമായ അവകാശവും ആണെന്നും രാഹുൽഗാന്ധി കത്തിൽ പറയുന്നു.

Read More

നിമിഷപ്രിയ കേസ്; ‘മധ്യസ്ഥ ശ്രമങ്ങൾക്ക് വഴങ്ങില്ല’; തലാലിന്റെ സഹോദരൻ

നിമിഷ പ്രിയയുടെ വധശിക്ഷയിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് വഴങ്ങില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. സമ്മർദ്ദത്തെ തുടർന്ന് നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. എത്ര സമയമെടുത്താലും വധശിക്ഷ നടപ്പാക്കും വരെ കാത്തിരിക്കുമെന്നും അബ്ദുൽ ഫത്താഹ് മഹദിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അനുരഞ്ജനത്തിനുള്ള ശ്രമത്തോട് പൂർണ്ണമായി വിസമ്മതിക്കുന്നുവെന്ന് അബ്ദുൽ ഫത്താഹ് മഹദി വ്യക്തമാക്കി. വധശിക്ഷ നീട്ടിയ നടപടി സങ്കടം ഉണ്ടാക്കുന്നതാണെന്ന് അബ്ദുൽ ഫത്താഹ് മഹദി പറയുന്നു. യാതൊരു തരത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്കും വഴങ്ങില്ലെന്നും തങ്ങളുടെ നിലപാടിൽ ഒരു മാറ്റവും ഈ സമ്മർദ്ദം ഉണ്ടാക്കില്ല…

Read More

‘വകതിരിവ് വേണം’, ADGP എം ആർ അജിത്കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ മന്ത്രി കെ രാജൻ

ശബരിമലയിലെ ട്രാക്ടർ യാത്രാ വിവാദത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ റവന്യൂമന്ത്രി കെ രാജൻ. വകതിരിവ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിക്കേണ്ടതല്ലെന്നാണ് മന്ത്രിയുടെ പരിഹാസം. ഓരോരുത്തരും ഉണ്ടാക്കിയെടുക്കേണ്ടതാണ്. അത് ഓരോരുത്തരുടെയും ശൈലിയും സ്വഭാവവും അനുസരിച്ച് ഇരിക്കും. സർക്കാരിന്റെയും വകുപ്പിന്റെയും മുൻപിലുള്ള കാര്യത്തെക്കുറിച്ച് മന്ത്രി ഒരു അഭിപ്രായം പറയേണ്ടതില്ലെന്നും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും മന്ത്രി പ്രതികരിച്ചു. ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത്കുമാറിനെ ഹൈക്കോടതി രൂ​ക്ഷമായി വിമർശിച്ചിരുന്നു. ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.സ്വാമി അയ്യപ്പൻ…

Read More