Headlines

എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനല്‍ പരീക്ഷാ തിയ്യതി തിങ്കളാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനല്‍ പരീക്ഷാ തിയ്യതി തിങ്കളാഴ്ച പ്രഖ്യാപിക്കും. കുറ്റമറ്റരീതിയിലാണ് ക്ലാസുകള്‍ നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വലിയ വിമര്‍ശനമുണ്ടായി. എന്നാല്‍, പരീക്ഷ നടന്നത് കുട്ടികള്‍ക്ക് ഗുണമായി. അതേസമയം എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് പാഠഭാഗങ്ങളുടെ എത്രഭാഗം ഉള്‍പ്പെടുത്തണമെന്നതില്‍ ഉടന്‍ തീരുമാനമെടുത്തേക്കും. കഴിഞ്ഞതവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദ്ദേശമാണ് നിലവില്‍ പരിഗണനയിലുള്ളത്.

Read More

കുട്ടികളുടെ വാക്‌സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി

15 മുതൽ 18 വരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നതാണ് എല്ലാ കുട്ടികൾക്കും സുരക്ഷിതമായി വാക്‌സിൻ നൽകാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ജനന തീയതി പ്രകാരം 18 വയസ്സ് തുടങ്ങുന്നത് മുതലുള്ളവർക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്. 15, 16, 17 ഏജ് ഗ്രൂപ്പിൽ 15 ലക്ഷത്തോളം കുട്ടികളാണുള്ളതെന്നും മന്ത്രി അറിയിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 1824 പേർക്ക് കൊവിഡ്, 16 മരണം; 3364 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 1824 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂർ 150, തൃശൂർ 119, മലപ്പുറം 115, കൊല്ലം 103, കോട്ടയം 96, പാലക്കാട് 73, ഇടുക്കി 70, പത്തനംതിട്ട 63, ആലപ്പുഴ 55, വയനാട് 30, കാസർഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,929 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം: ഉത്തരവാദിത്വം കിറ്റക്‌സ് കമ്പനിക്കെന്ന് പി വി ശ്രീനിജൻ എംഎൽഎ

  എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം കിറ്റക്സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ ആരോപിച്ചു. കിറ്റക്സ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കണമെന്നും കമ്പനിക്കെതിരെ കേസ് എടുക്കണമെന്നും ശ്രീനിജൻ ആവശ്യപ്പെട്ടു. കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നടന്ന തർക്കമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. അവിടെയുളള അതിഥി തൊഴിലാളികൾ അഞ്ചു പേർക്ക് കഴിയാവുന്ന കൂരകളിൽ പത്തും പതിനഞ്ചും പേരുമായി തിങ്ങി പാർക്കുകയാണ്. അവർക്കിടയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും…

Read More

കിറ്റക്‌സ് തൊഴിലാളികളുടെ അഴിഞ്ഞാട്ടം: ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയതായി മന്ത്രി വി ശിവൻകുട്ടി

  എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ നടത്തിയ ആക്രമണത്തിൽ ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കിഴക്കമ്പലത്തേത് ഒറ്റപ്പെട്ട സംഭവമാണ്. അതിഥി തൊഴിലാളികളെ സംരക്ഷിക്കുക എന്ന പൊതുനിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെത്തെ അക്രമത്തിൽ 151 തൊഴിലാളികളാണ് ഇതുവരെ അറസ്റ്റിലായത്. അതേസമയം അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം കിറ്റക്സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ ആരോപിച്ചു. കിറ്റക്സ് മാനേജ്മെന്റിന്റെ…

Read More

കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം: സിഐയുടെ തലയ്ക്ക് ആറ് സ്റ്റിച്ച്, കൈ ഒടിഞ്ഞു, അന്വേഷണത്തിന് പ്രത്യേകസംഘം

  സാബു എം ജേക്കബിന്റെ ഉടമസ്ഥതയിലുള്ള കിറ്റക്‌സ് തൊഴിലാളികളുടെ ഗുണ്ടാ ആക്രമണത്തിൽ കുന്നത്തുനാട് സിഐക്ക് ഗുരുതര പരുക്ക്. സിഐയുടെ തലയ്ക്ക് ആറ് സ്റ്റിച്ച് ഇടേണ്ടി വന്നു. കൈ ഒടിഞ്ഞിട്ടുമുണ്ട്. അഞ്ഞൂറോളം കിറ്റക്‌സ് തൊഴിലാളികളാണ് ക്രിസ്മസ് രാത്രിയിൽ മയക്കുമരുന്നും മദ്യവും ഉപയോഗിച്ച ശേഷംകിഴക്കമ്പലത്ത് അഴിഞ്ഞാടിയത്. മൂന്ന് പോലീസ് ജീപ്പുകളും കിറ്റക്‌സ് തൊഴിലാളികൾ തീയിട്ട് കത്തിച്ചിരുന്നു

Read More

കിഴക്കമ്പലം ആക്രമണത്തിന്റെ പേരിൽ അതിഥി തൊഴിലാളികളെയാകെ വേട്ടയാടരുതെന്ന് സ്പീക്കർ

  കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കർ എം ബി രാജേഷ്. എല്ലാവരും അക്രമികളല്ല, ക്രിമിനൽ പ്രവർത്തനങ്ങളെ അങ്ങനെ മാത്രമായി കണ്ടാൽ മതി ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയും ആക്രമിക്കരുത്. കേരളത്തിൽ ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളെയെല്ലാം അക്രമികളെന്ന നിലയിൽ കാണരുതെന്നും സ്പീക്കർ പറഞ്ഞു.

Read More

തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ ബോംബേറ്; രണ്ട് പേർക്ക് കുത്തേറ്റു

  തിരുവനന്തപുരം വട്ടിയൂർക്കാവിന് സമീപം കാച്ചാണി സ്‌കൂൾ ജംഗ്ഷനിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പരസ്പരം ബോംബെറിഞ്ഞ് ഗുണ്ടാസംഘങ്ങൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ആക്രമണത്തിൽ രണ്ട് പേർക്ക് കുത്തേറ്റു കുത്തേറ്റവരെ ഗുണ്ടാസംഘങ്ങൾ തന്നെ കൊണ്ടുപോയി. പോലീസ് സ്ഥലത്ത് എത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായിട്ടില്ല. ലഹരി ഉപയോഗിച്ച ശേഷമുള്ള ആക്രമണമാണ് നടന്നതെന്ന് നാട്ടുകാർ പറയുന്നു.

Read More

തന്റെ തൊഴിലാളികൾ പോലീസുകാരെ ആക്രമിച്ചതും ജീപ്പുകൾ കത്തിച്ചതും യാദൃശ്ചികമെന്ന് കിറ്റക്‌സ് എം.ഡി സാബു

  തന്റെ കിറ്റക്‌സ് കമ്പനിയിലെ തൊഴിലാളികൾ മദ്യപിച്ച് അഴിഞ്ഞാടി പോലീസുകാരെ ആക്രമിച്ചതും മൂന്ന് പോലീസ് ജീപ്പുകൾ കത്തിച്ച് പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചതും യാദൃശ്ചികമായ സംഭവം മാത്രമെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. കുറ്റവാളികളെ സംരക്ഷിക്കില്ല. വളരെ യാദൃശ്ചികമായ സംഭവമായിരുന്നുവത്. ക്രിസ്മസ് കരോളുമായി ചില തൊഴിലാളികൾ ഇറങ്ങി. ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ചില തൊഴിലാളികൾ എതിർത്തു. അങ്ങനെയാണ് തർക്കം തുടങ്ങിയത്. തടയാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാരനെയും മർദിച്ചുവെന്ന് സാബു പറയുന്നു. തൊഴിലാളികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്….

Read More

കിറ്റക്‌സ് തൊഴിലാളികൾ ശ്രമിച്ചത് പോലീസുകാരെ ജീവനോടെ ചുട്ടുകൊല്ലാൻ; കത്തിച്ചത് മൂന്ന് പോലീസ് ജീപ്പുകൾ

  എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സിലെ ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിൽ തകർക്കപ്പെട്ടത് മൂന്ന് പോലീസ് ജീപ്പുകൾ. ഇതിലൊന്ന് പൂർണമായും തീയിട്ട് നശിപ്പിച്ചു. പോലീസുകാരെ ജീപ്പിലിട്ട് ജീവനോടെ ചുട്ടുകൊല്ലാനായിരുന്നു കിറ്റക്‌സ് തൊഴിലാളികളുടെ ശ്രമം. നാട്ടുകാരാണ് ഇവർക്കിടയിൽ നിന്നും പോലീസുകാരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. മദ്യലഹരിയിലായിരുന്നു തൊഴിലാളികളുടെ അക്രമം. അഞ്ഞൂറോളം പേരാണ് ആക്രമണം നടത്തിയത്. സ്ഥലത്ത് സംഘർഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെയാണ് ഇവർ ആക്രമിച്ചതും ജീപ്പിനുള്ളിലിട്ട് തീയിട്ട് കൊല്ലാൻ ശ്രമിച്ചതും തൊഴിലാളികളുടെ ആക്രമണത്തിൽ സിഐ അടക്കം അഞ്ച് പോലീസുകാർക്ക് പരുക്കേറ്റു. രാത്രിയോടെ തന്നെ…

Read More