നിര്യാതയായി നബീസ 6 2
സുൽത്താൻ ബത്തേരി: ചീരാൽ മൂർഖൻ ഉമ്മറിൻ്റെ ഭാര്യ നബീസ (6 2) നിര്യാതയായി മക്കൾ: റഷീദ്, ജാസു, റിഷ മരുമക്കൾ: മൂസാ പട്ടേൽ, പരേതനായ സക്കരിയ, ജാസ്മിൻ ഖബറടക്കം ചീരാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
സുൽത്താൻ ബത്തേരി: ചീരാൽ മൂർഖൻ ഉമ്മറിൻ്റെ ഭാര്യ നബീസ (6 2) നിര്യാതയായി മക്കൾ: റഷീദ്, ജാസു, റിഷ മരുമക്കൾ: മൂസാ പട്ടേൽ, പരേതനായ സക്കരിയ, ജാസ്മിൻ ഖബറടക്കം ചീരാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 42,000 രൂപയായി. വ്യാഴാഴ്ച സ്വർണവില രണ്ട് തവണയായി ഉയർന്ന് 41,250 രൂപയിലെത്തിയിരുന്നു.
ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യത്തെ കൊവി കേസുകള്‍ 20 ലക്ഷം കടന്നപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിനെ കാണാനില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. ഇന്ത്യയിലെ കോവിഡ് 19 കേസുകള്‍ വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് 20 ലക്ഷം കടന്നത്. സംസ്ഥാനങ്ങളുടെയും മറ്റും കണക്കുകള്‍ പ്രകാരം രോഗമുക്തി നേടിയവരുടെ എണ്ണം 13.70 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ല- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വൈറസ് പടരാതിരിക്കാൻ…
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വെള്ളം കയറി. ഇടുക്കിയിലും വയനാട്ടിനും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറി. ആലുവയിൽ പെരിയാർ കരകവിഞ്ഞൊഴുകുകയാണ്. ആലുവ മണപ്പുറം വെള്ളത്തിൽ മുങ്ങി പെരിയാർ കര കവിഞ്ഞതോടെ നൂറോളം വീടുകളിൽ വെള്ളം കയറി. മൂവാറ്റുപുഴ, കോതമംഗലം, ഏലൂർ മേഖലകളിലാണ് കൂടുതൽ നാശനഷ്ടം. മൂവാറ്റുപുഴയിൽ നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഏലൂർ വടക്കുംഭാഗത്ത് വെള്ളം കയറി. ഏലൂർ ഗവ. എൽ പി എസിൽ ദുരിതാശ്വാസ ക്യാമ്പ്…
കൽപ്പറ്റ:പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്റ്റേകൾ, റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ , ലോഡ്ജിംഗ് ഹൗസ്, ഹോട്ടൽസ് & റിസോർട്സ് എന്നിവ അവിടങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഈ പ്രദേശങ്ങൾ ഉരുൾപ്പൊട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. തഹസിൽദാർമാർ ആവശ്യമായ പക്ഷം താമസ സൗകര്യം ഒരുക്കണം. കലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപനം പിൻവലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട…
മൂന്നാർ രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി. പത്ത് പേരെ രക്ഷപ്പെടുത്തി. തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. 83 പേരാണ് ലയങ്ങളിൽ താമസിച്ചിരുന്നത്. 67 ഓളം പേർ മണ്ണിനടയിലുണ്ടെന്നാണ് സൂചന മൂന്ന് സ്ത്രീകളും ഒരു പുരുഷനെയും ഉൾപ്പെടെ രക്ഷപ്പെടുത്തി മൂന്നാർ ആശുപത്രിയിലെത്തിച്ചു. പളനിയമ്മ, ദീപൻ, സീതാലക്ഷ്മി, സരസ്വതി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് രാജമലയിൽ ഉരുൾപൊട്ടിയത്. പിന്നാലെ പെട്ടിമുടിയിലെ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു ഉൾപ്രദേശമായതിനാൽ ഇവിടെയെത്തിയുള്ള…
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയേക്കും. സെപ്റ്റംബർ ഒന്നിനും നവംബർ 14നും ഇടയിൽ ഘട്ടം ഘട്ടമായാകും സ്‌കൂളുകൾ തുറക്കുക. ഇതുസംബന്ധിച്ച മാർഗരേഖ ഈ മാസം അവസാനം ഇറക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്‌കൂളുകൾ എപ്പോൾ തുറക്കണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം സംസ്ഥാനങ്ങൾക്ക് നൽകും. ആദ്യ പതിനഞ്ച് ദിവസം 10, 11, 12 ക്ലാസുകളാകും പ്രവർത്തിക്കാൻ അനുവദിക്കുക. തുടർന്ന് 6 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പ്രവർത്തനം ആരംഭിക്കും. പ്രൈമറി, പ്രീ പ്രൈമറി…
കൊച്ചി; സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹത്തിന് ധരിച്ചത് അഞ്ചു കിലോഗ്രാം (625 പവൻ) സ്വർണം. ശരീരം മുഴുവൻ സ്വർണാഭരണങ്ങൾ ധരിച്ചുകൊണ്ടുള്ള സ്വപ്നയുടെ വിവാഹചിത്രം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1 കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തിയതിൽ അസ്വാഭാവികതയില്ലെന്നു വാദിക്കാനാണു ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയിച്ചു അതിനിടെ സ്വപ്ന സുരേഷ് നൽകിയ ജാമ്യ ഹർജി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും.നിലവിൽ…
മൂന്നാർ രാജമല പെട്ടിമുടിയിൽ തോട്ടം തൊഴിലാളികളുടെ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. നാല് പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് രക്ഷപ്പെടുത്തിയത് ഇവരെ മൂന്നാർ ആശുപത്രിയിൽ എത്തിച്ചു വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ രാജമലയിൽ ഉരുൾപൊട്ടലുണ്ടാകുകയായിരുന്നു. പിന്നാലെ പെട്ടിമുടി തോട്ടം മേഖലയിൽ മണ്ണിടിച്ചിലുണ്ടായി. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് മേഖലയിലേക്ക് എത്തുന്നതും ദുഷ്‌കരമാണ്. നാല് ലയങ്ങളിലായി 84 പേർ താമസിച്ചിരുന്നുവെന്നാണ് അറിയാനാകുന്നത്….
ഇന്ന് രാവിലെ ഏഴ് മണിയോടെ മേപ്പാടി പതിനൊന്നാം വാർഡ് മുണ്ടക്കൈ പുഞ്ചിരി മട്ടത്ത് റാണിമല എസ്റ്റേറ്റ് പരിസരത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നു വീടുകളാണ് ഒലിച്ചുപോയത് . നേരത്തെ പ്രദേശത്തുള്ളവർ മാറി താമസിച്ചു എന്നതിനാൽ വൻ ദുരന്തം ഒഴിവായി. പ്രദേശത്തെ എൽപി സ്കൂളിന് സമീപത്തുള്ള പാലം ഒലിച്ചുപോയിട്ടുണ്ട്. മറ്റൊരു പ്രദേശത്തേക്ക് പോകുന്ന പാലമാണിത്. ഇതുമൂലം ഇവിടത്തെ 10 കുടുംബം ഒറ്റപ്പെട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്