Headlines

Webdesk

കുറുക്കന്മൂലയിലെ കടുവയ്ക്കായുള്ള തിരച്ചില്‍ വനംവകുപ്പ് അവസാനിപ്പിക്കുന്നു

കല്‍പ്പറ്റ: വയനാട് കുറുക്കന്മൂലയിൽ ജനവാസ മേഖലയിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായുള്ള തിരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങി വനം വകുപ്പ്. കുറുക്കന്മൂലയിൽ സ്ഥാപിച്ച 5 കൂടുകൾ അടിയന്തരമായി മാറ്റാൻ ഉത്തരമേഖല സിസിഎഫ് ഉത്തരവിട്ടു. പത്ത് ദിവസത്തിലേറെയായി ജനവാസ മേഖലകളിൽ കടുവയുടെ സാന്നിധ്യമില്ലാത്തതിനാലാണ് നടപടി. ഉൾവനത്തിലേക്ക് കടന്ന കടുവ ഇനി തിരിച്ചു വരില്ലെന്നാണ് നിഗമനം. എന്നാൽ 70 കാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും.  കഴുത്തിൽ മുറിവേറ്റ കടുവയ്ക്ക് ചികിത്സ നൽകേണ്ടതിനാൽ തിരച്ചിൽ പൂർണമായി നിർത്തുന്നതിൽ പിന്നീട് തീരുമാനമെടുക്കും. കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലുമായി 17 വളർത്തുമൃഗങ്ങളെയാണ്…

Read More

മുഖ്യമന്ത്രിയോട് പരാതി പറയാം; 1076ല്‍ വിളിക്കൂ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാന്‍ ഇനി മുതല്‍ 1076 എന്ന നാലക്ക ടോള്‍ ഫ്രീ നമ്പര്‍. ജനുവരി ഒന്നു മുതലാണ് പുതിയ നമ്പര്‍ പ്രബല്യത്തില്‍ വരുക. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ബന്ധപ്പെടാന്‍ നിലവില്‍ 11 അക്ക ടോള്‍ ഫ്രീ നമ്പറാണുള്ളത്. സംസ്ഥാനത്തിനകത്ത് ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ വിളിക്കുന്നവര്‍ക്ക് 1076 ലേക്ക് നേരിട്ട് വിളിക്കാം. സംസ്ഥാനത്തിന് പുറത്ത് നിന്ന് വിളിക്കുന്നവര്‍ 0471 എന്ന കോഡും രാജ്യത്തിന് പുറത്ത് നിന്ന്…

Read More

മിഷനറീസ് ഓഫ് ചാരിറ്റി; അക്കൗണ്ടുകൾ മരവിപ്പിക്കാൻ സന്യാസ സഭ എസ് ബി ഐയോട് ആവശ്യപ്പെട്ടിരുന്നു: കേന്ദ്രസർക്കാർ

  അക്കൗണ്ടുകൾ മരവിപ്പിക്കാൻ സന്യാസ സഭ എസ് ബി ഐയോട് ആവശ്യപ്പെട്ടിരുന്നെന്ന് കേന്ദ്രസർക്കാർ. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രസർക്കാർ വിശദീകരണം നൽകി. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തിലെ നടപടി പാവപ്പെട്ടവർക്കുള്ള ക്രൂരമായ ക്രിസ്‌മസ്‌ സമ്മാനമെന്ന് കൊൽക്കത്ത അതിരൂപത. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നത് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അത്തരം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ പറയുന്നു. മിഷനറീസ്…

Read More

ധാർമികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് ചെയ്യേണ്ടി വന്നു; സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകൾ സംരക്ഷിക്കപ്പെടണം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. സർവകലാശാലകൾക്ക് പൂർണ പിന്തുണ ഉറപ്പാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഗവർണർ തന്നെ ചാൻസലർ ആകണമെന്നത് ഭണഘടനാപരമല്ല. ധാർമികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് തനിക്ക് ചെയ്യേണ്ടി വന്നെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് ഓഫീസിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Read More

വാളയാർ സഹോദരിമാരുടേത് ആത്മഹത്യയെന്ന് സിബിഐ; കുറ്റപത്രം തള്ളി പെൺകുട്ടികളുടെ അമ്മ

  വാളയാർ സഹോദരിമാരുടേത് ആത്മഹത്യയാണെന്ന സിബിഐ കുറ്റപത്രം തള്ളി പെൺകുട്ടികളുടെ അമ്മ. വാളയാർ സഹോദരിമാരുടേത് ആത്മഹത്യയാണെന്നും നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്നാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ സിബിഐ അന്വേഷണത്തിൽ നീതി കിട്ടിയില്ലെന്നും, മുൻ അന്വേഷണ സംഘത്തിന്റെ തെറ്റ് സിബിഐ ആവർത്തിക്കുകയാണെന്നും കുട്ടികളെ കൊലപ്പെടുത്തിയതാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. പൊലീസ് പിടികൂടിയ പ്രതികൾ തന്നെയാണ് കുറ്റവാളികളെന്ന് വിശദീകരിച്ച സിബിഐ പാലക്കാട് പോക്‌സോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി…

Read More

പ്രഭാത വാർത്തകൾ

  🔳രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോണ്‍ വൈറസ് വ്യാപനം വര്‍ധിക്കുന്നു. തിങ്കളാഴ്ചമാത്രം 156 പേര്‍ക്കുകൂടി സ്ഥിരീകരിച്ചതോടെ 19 സംസ്ഥാനങ്ങളിലായി ആകെ ഒമിക്രോണ്‍ ബാധിതര്‍ 578-ലെത്തി. 151 പേര്‍ രോഗമുക്തിനേടി. ഡല്‍ഹി (142), മഹാരാഷ്ട്ര (141), കേരളം (57), ഗുജറാത്ത് (49), രാജസ്ഥാന്‍ (43), തെലങ്കാന (41) എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍. 🔳കൗമാരക്കാര്‍ക്ക് കൂടി വാക്സീന്‍ നല്‍കാമെന്ന് വ്യക്തമാക്കി വാക്സീനേഷന്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൗമാരക്കാര്‍ക്ക് കൊവാക്സീന്‍ മാത്രമായിരിക്കും നല്‍കുകയെന്ന് പുതിയ മാര്‍ഗനിര്‍ദ്ദശത്തില്‍ പറയുന്നു. 2007ലോ അതിന്…

Read More

ഇന്ത്യയിൽ ഒ.ടി.ടി യുദ്ധം; നെറ്റ്​ഫ്ലിക്സിനെ വെല്ലാൻ പ്ലാൻ നിരക്ക്​ കുറച്ച്​ ഹോട്​സ്റ്റാർ

  ഇന്ത്യയിൽ നിന്ന്​ കൂടുതൽ വരിക്കാരെ സ്വന്തമാക്കാനായി നെറ്റ്​ഫ്ലിക്സ്​ കഴിഞ്ഞ ദിവസമായിരുന്നു അവരുടെ സബ്​സ്ക്രിപ്​ഷൻ പ്ലാനുകളിൽ വലിയ കുറവ്​ വരുത്തിയത്​. അതിൽ തന്നെ ഏറ്റവും ജനപ്രീതി നേടിയത്​ 149 രൂപയുടെ പുതിയ മൊബൈൽ ഒൺലി പ്ലാനായിരുന്നു. ആമസോൺ പ്രൈം അവരുടെ പ്ലാനുകളിൽ 50 ശതമാനത്തോളം വർധനവ്​ വരുത്തിയ സമയത്തായിരുന്നു നെറ്റ്​ഫ്ലിക്സിന്‍റെ അപ്രതീക്ഷിത നീക്കം. എന്നാലിപ്പോൾ, നെറ്റ്​ഫ്ലിക്സിനെ വെല്ലാൻ കിടിലൻ സബ്​സ്ക്രിപ്​ഷൻ പ്ലാനുമായി എത്തിയിരിക്കുകയാണ്​ ഡിസ്നി പ്ലസ്​ ഹോട്​സ്റ്റാർ. 99 രൂപയ്ക്കാണ്​ ഹോട്​സ്റ്റാർ മൊബൈൽ-ഒൺലി പ്ലാൻ നൽകുക. 499…

Read More

പ്രസവശേഷമുള്ള സൗന്ദര്യസംരക്ഷണം; അറിയണം ചില സൂത്രപ്പണികൾ

  മാതൃത്വത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പ്രസവശേഷം തന്റെ ശാരീരിക ക്ഷമതയും സൗന്ദര്യവും നിലനിർത്തുക എന്നത്. ശരീരത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുന്ന ഭീതിയിൽ അമ്മയാവാൻ തയാറാവാത്ത നിരവധി സ്ത്രീകളുടെ കഥ പലപ്പോഴായി കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മാതൃത്വത്തിലേക്കു കാലൂന്നുന്ന സ്ത്രീകളിൽ പലർക്കും പ്രസവത്തോടെ താൻ വാർധക്യത്തിലേക്ക് വഴുതി വീഴുമോ എന്ന ഭയമുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ചിന്തയാണ് ഇതെങ്കിലും ആ പേടിയാലാണ് ചിലർ അമ്മയാകാൻ വിസമ്മതിക്കുന്നത്. അതുകൊണ്ടുതന്നെ പ്രസവശേഷവും തന്റെ…

Read More

വാളയാർ സഹോദരിമാരുടേത് ആത്മഹത്യയെന്ന് സിബിഐ; കുറ്റപത്രം തള്ളി പെൺകുട്ടികളുടെ അമ്മ

  വാളയാർ സഹോദരിമാരുടേത് ആത്മഹത്യയാണെന്ന സിബിഐ കുറ്റപത്രം തള്ളി പെൺകുട്ടികളുടെ അമ്മ. വാളയാർ സഹോദരിമാരുടേത് ആത്മഹത്യയാണെന്നും നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്നാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ സിബിഐ അന്വേഷണത്തിൽ നീതി കിട്ടിയില്ലെന്നും, മുൻ അന്വേഷണ സംഘത്തിന്റെ തെറ്റ് സിബിഐ ആവർത്തിക്കുകയാണെന്നും കുട്ടികളെ കൊലപ്പെടുത്തിയതാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. പൊലീസ് പിടികൂടിയ പ്രതികൾ തന്നെയാണ് കുറ്റവാളികളെന്ന് വിശദീകരിച്ച സിബിഐ പാലക്കാട് പോക്‌സോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി…

Read More

എന്നെയും കിറ്റെക്‌സിനെയും ഇല്ലാതാക്കാൻ പട്ടിണിപ്പാവങ്ങളെ തുറുങ്കിലടക്കരുത്; പൊലീസിന്റേത് കൊടുംക്രൂരത: സാബു എം ജേക്കബ്

തന്നെയും കിറ്റക്‌സിനെയും ഇല്ലാതാക്കാൻ പട്ടിണിപ്പാവങ്ങളെ തുറുങ്കിലടക്കരുതെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ്. നിരപരാധികളായ അന്യ സംസ്ഥാന തൊഴിലാളികളെ പിടിച്ച് ജയിലിലിട്ടത് പൊലീസിന്റെ കൊടും ക്രൂരത. ഇവരെ തുറന്ന് വിടാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സാബു എം ജേക്കബ് പറഞ്ഞു. ”വളരെ യാദൃശ്ചികമായ അക്രമണമാണ് നടന്നത്. 164 പേരെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. വെറും 23 പേർ മാത്രമാണ് പ്രതികൾ. മറ്റുള്ളവർ നിരപരാധികളാണ്. ഇതിൽ 11 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. രണ്ട് പേരെ ഞങ്ങൾ തന്നെ പൊലീസിന് കൈമാറും…

Read More