സംസ്ഥാന പദവി തിരികെ ലഭിക്കാൻ പോരാടും, അത് റദ്ദാക്കിക്കിയില്ലായിരുന്നുവെങ്കിൽ പിഒകെയിലെ ജനങ്ങൾ ഇന്ത്യയിൽ ചേരുമായിരുന്നു’
ശ്രീനഗർ ∙ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയില്ലായിരുന്നുവെങ്കിൽ പാക്ക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ ഇന്ത്യയിൽ ചേരുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ശ്രീനഗറിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ൽ സംസ്ഥാന പദവി എടുത്തുമാറ്റിയ നടപടിയെ അദ്ദേഹം വിമർശിച്ചു.1947ൽ പാക്കിസ്ഥാൻ കടന്നുകയറ്റക്കാർക്കെതിരെ പോരാടി ഇന്ത്യയുടെ ഭാഗമാകാൻ തീരുമാനിച്ച കശ്മീരികളുടെ നിലപാട് ഇന്നത്തെ പാക്ക് അധീന കശ്മീരിലെ സാഹചര്യം ശരിവയ്ക്കുന്നു. ജനാധിപത്യ അവകാശങ്ങൾക്കായി പോരാടുന്നതിനിടെ പാക്ക് അധീന കശ്മീരിലെ നിരവധി ആളുകൾ കൊല്ലപ്പെടുകയും…
