നീണ്ട 14 വര്‍ഷങ്ങങ്ങള്‍ക്കിപ്പുറം ലോകം കാത്തിരുന്ന ആ ക്ലാസിക് പോര്; ഇനി മാരക്കാനയില്‍ ബ്രസീല്‍-അര്‍ജന്‍റീന ഫൈനല്‍

  . ഷൂട്ടൌട്ടിലെ മൂന്ന് പെനാല്‍റ്റി കിക്കുകളാണ് മാര്‍ട്ടിനസ് രക്ഷപെടുത്തിയത്. ഡാവിൻസൻ സാഞ്ചസ്, യെറി മിന, എഡ്‌വിൻ കാർഡോണാ എന്നിവരുടെ കിക്കുകളാണ് മാർട്ടിനസ് രക്ഷപ്പെടുത്തിയത്. അർജന്‍റീനക്ക് വേണ്ടി മെസ്സി, പരദെസ്, ലൗറ്റാറോ മാർട്ടിനസ്, എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഡി പോളിന്‍റെ പെനാൽറ്റി പുറത്തുപോവുകയായിരുന്നു. കൊളംബിയക്ക് വേണ്ടി ക്വഡാർഡോ, മിഗെൽ ബോർഹ എന്നിവർക്ക് മാത്രമാണ് പെനാല്‍റ്റി ഗോളാക്കാന്‍ കഴിഞ്ഞത് ഒരുപക്ഷേ കൊളംബിയ ഒഴികെ ലോകം മുഴുവനും അര്‍ജന്‍റീനയുടെ വിജയത്തിനുവേണ്ടി ആര്‍പ്പ് വിളിക്കുന്നതുപോലെയായിരുന്നു എസ്റ്റാദിയോ നാഷനൽ ഡി ബ്രസീലിയയില്‍. കളിതുടങ്ങി…

Read More

യുക്രൈനിലെ മലയാളി വിദ്യാർഥികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

യുക്രൈനിൽ സ്ഥിതി വഷളാവുന്നതിനിടെ മലയാളി വിദ്യാർഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കേരളത്തിൽ നിന്നുള്ള 2320 വിദ്യാർഥികൾ യുക്രൈനിലുണ്ടെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. പല വിദ്യാർഥികളും അവരുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകരുതെന്ന് കരുതി അവിടെ തങ്ങുന്നുണ്ട്. അധികൃതർ ഇവരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ കൈക്കൊള്ളണം. മുഖ്യമന്ത്രി ജയശങ്കറിന് അയച്ച കത്തിൽ പറയുന്നു. പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കി വിദ്യാർഥികളെ തിരിച്ചെത്തിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.

Read More

‘സ്കൂൾ സമയമാറ്റം ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കും’; എതിർപ്പുമായി കേരള മദ്രസ ടീച്ചേഴ്സ് യൂണിയൻ

സ്കൂൾ സമയമാറ്റ വിഷയത്തിൽ എതിർപ്പുമായി കേരള മദ്രസ ടീച്ചേഴ്സ് യൂണിയൻ. സമയമാറ്റം കൊണ്ടുവന്നാൽ മദ്രസ അധ്യാപകർ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക. പല അധ്യാപകരുടേയും ജോലി തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് ഭാരവാഹികൾ പറയുന്നു. മദ്രസ പഠനത്തിന് മൂന്ന് വിഷയം വീതം രണ്ട് മണിക്കൂറാണ് സമയം വേണ്ടത്. സ്‌കൂള്‍ സമയമാറ്റം വരുമ്പോള്‍ ഒരു മണിക്കൂര്‍ പോലും കിട്ടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് മദ്രസ അധ്യാപകര്‍ പറയുന്നു. ശമ്പളം വരെ കുറയാനുള്ള സാഹചര്യമാണുള്ളതെന്ന് മദ്രസ അധ്യാപകര്‍ പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ കൂടിയാലോചന അടക്കം നടക്കേണ്ടതുണ്ടെന്ന്…

Read More

സ്വർണ്ണക്കടത്ത്; സ്വപ്‌ന സുരേഷ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്‌ന സുരേഷ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. അഭിഭാഷകൻ രാഗേഷ് കുമാർ വഴിയാണ് സ്വപ്‌ന മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇന്ന് ഉച്ചതിരിഞ്ഞാണ് അഭിഭാഷകൻ വഴി സ്വപ്‌ന ജാമ്യാപേക്ഷ നൽകിയത്. കേസിൽ സ്വപ്‌നയ്ക്ക് പങ്കുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സ്വപ്‌ന സുരേഷ് ഒളിവിലാണ്. ഇവർ തമിഴ്‌നാട്ടിലാണെന്നാണ് സൂചന. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വപ്‌നയുടെ സുഹൃത്തായ സന്ദീപ് നായർക്ക് വേണ്ടിയും…

Read More

കര്‍ണാടകയില്‍ മിനി ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു

കർണാടകയിലെ ധർവാദിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. അവധിയാഘോഷിക്കാൻ ദാവൻഗേരെയിൽ നിന്ന് ഗോവയിലേക്ക് പോയ സുഹൃത്തുക്കളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ബസിന്റെ ഡ്രൈവറും ഏഴ് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മൂന്ന് പേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും. മരിച്ചവരിലേറെയും സ്ത്രീകളാണ്. ബാക്കിയുള്ളവരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. ഹുബാലി ധർവാദ് ബൈപ്പാസിൽ ഇട്ടിഗാട്ടി ക്രോസിങ്ങിന് സമീപമായിരുന്നു അപകടം. എതിർ ദിശയിൽ മണ്ണുമായി വന്ന ടിപ്പർ ലോറി ബസിൽ ഇടിക്കുകയായിരുന്നു.

Read More

ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന; ചിലർ ജയിലിൽ വന്നുകണ്ട് ഭീഷണിപ്പെടുത്തി

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോടതിയിൽ. പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന ചിലർ തന്നെ ജയിലിൽ വന്നുകണ്ടു. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താൻ ശേഷിയുള്ളവരാണ് തങ്ങളെന്ന് ഇവർ മുന്നറിയിപ്പ് നൽകിയതായും സ്വപ്‌ന പറയന്നു അന്വേഷണ ഏജൻസിയുമായി സഹകരിക്കരുതെന്ന് അവർ പറഞ്ഞു. നവംബർ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. തനിക്ക് സംരക്ഷണം വേണമെന്നും കോടതിയെ സ്വപ്‌ന അറിയിച്ചു.

Read More

പൊന്നാനിയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി; നാലുപേരില്‍ ഒരാളെ രക്ഷപ്പെടുത്തി

  പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി. നാലുപേരില്‍ ഒരാളെ കണ്ടെത്തി രക്ഷപ്പെടുത്തി. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. ഇബ്‌റാഹീം, മീരാന്‍, മമ്മാലി എന്നിവരെയാണ് കണ്ടെത്താനുള്ളത്. മത്സ്യബന്ധനത്തിന് വിലക്ക് കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച വരെയാണ് മത്സ്യബന്ധനത്തിന് നിരോധനം. നിലവില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ വൈകിട്ടോടെ അടുത്തുള്ള തീരത്ത് തിരിച്ചെത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

Read More

ധര്‍മസ്ഥലയിലെ വെളിപ്പെടുത്തല്‍: മുന്‍ ശുചീകരണതൊഴിലാളിയുടെ മൊഴിയെടുപ്പ് തുടരുന്നു

ധര്‍മസ്ഥലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ മുന്‍ ശുചീകരണതൊഴിലാളിയുടെ മൊഴിയെടുപ്പ്. അഞ്ച് മണിക്കൂറായി പ്രത്യേക അന്വേഷണസംഘം മല്ലിക്കെട്ടിലെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ ഇയാളുടെ മൊഴിയെടുക്കുകയാണ്. മൊഴി വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് മൊഴിയെടുപ്പ് തുടങ്ങിയത്. അഭിഭാഷകര്‍ക്കൊപ്പമാണ് വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണതൊഴിലാളി മല്ലികട്ടെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ എത്തിയത്. ഡിഐജി എം എന്‍ അനുചേതിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്. ചോദ്യപ്പട്ടിക തയ്യാറാക്കി വിശദമായി ഓരോ വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുകയാണ്. മൊഴി പൂര്‍ണമായും വീഡിയോ റെക്കോര്‍ഡ് ചെയ്യും. ഇന്നലെ രാത്രി പതിനൊന്ന് മണിക്കാണ്…

Read More

വയനാട്ടിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു

  കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മുള്ളൻകൊല്ലി പഞ്ചായത്തിലെ വാർഡ് 13 ൽ കരപ്പാത്തുവായലിൽ ജൂൺ 25 വരെ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ട വ്യക്തി, മുള്ളൻകൊല്ലിയിൽ ജൂൺ 22 നു ചമപ്പാറ മരണവീട്ടിൽ പോയ വ്യക്തി, കണിയാമ്പറ്റ ന്യൂ ഫാൻസി എന്ന സ്ഥാപനത്തിൽ ജൂൺ 25 വരെ ജോലി ചെയ്ത വ്യക്തി എന്നിവർ പോസിറ്റീവാണ്. മുള്ളൻകൊല്ലി വാർഡ് 8 ൽ ജൂൺ 23 വരെ തൊഴിലുറപ്പു ജോലിയിൽ…

Read More

യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചു; കൊച്ചിയിൽ ഭിന്നശേഷികാരനായ യുവാവിന് ക്രൂരമർദനം

ഹണി ട്രാപ്പായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിന് നേരെ ക്രൂര മര്‍ദനം. യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘം ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി യുവാവിനെ ഉപദ്രവിക്കുകയായിരുന്നു. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ കൂട്ട് പ്രതികള്‍ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹണി ട്രാപ്പായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് കണ്ടെത്തല്‍.മര്‍ദനത്തില്‍ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമല്‍ ദേവ്. പ്രതികള്‍ ഇയാളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഒന്നാം പ്രതി…

Read More