തിരുവനന്തപുരം: വീണ വിജയനെതിരായ ഇഡി അന്വേഷണം അതിൻ്റെ വഴിക്ക് നടക്കട്ടെയെന്ന് മന്ത്രി കെ മുരളീധരൻ. ഇഡിയുടെ അന്വേഷണത്തിൽ പ്രത്യേകിച്ച് അഭിപ്രായം പറയുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഇ.ഡിയുടെ അന്വേഷണത്തിൽ സർക്കാർ എന്ത് ഇടപെടാനാണെന്നും മുരളീധരൻ ചോദിച്ചു.
മെസിയുടെ പേരിൽ പുട്ടടിച്ച കാര്യങ്ങൾ പുറത്ത് വരും. നല്ല അന്വേഷണമുണ്ടാവും. കോൺഗ്രസ് മന്ത്രിമാരെയും ജനപ്രതിനിധികളെയും ഇഡി ലക്ഷ്യം വച്ച് നടന്നിട്ടുണ്ടല്ലോ. മെസ്സിയുടെ പേരിൽ നല്ല വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി പ്രസിഡണ്ട് തീരുമാനം, അതില്ലെന്ന് പറഞ്ഞു നിലവിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ. ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ ഇഡി നടപടിയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ചെന്നിത്തല പറഞ്ഞു. വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ മുൻപാകെ ഈ വിഷയം വന്നിട്ടില്ലെന്നും ചെന്നിത്തല ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ലഹരിയുമായി ഡിവൈഎഫ്ഐ നേതാക്കളെ പിടികൂടിയതിൽ രാഷ്ട്രീയമില്ല. തൂഫാനിൽ രാഷ്ട്രീയമില്ല. യൂത്ത് കോൺഗ്രസ് ആയാലും യൂത്ത് ലീഗ് ആയാലും ഡിവൈഎഫ്ഐ ആയാലും നടപടി ഉണ്ടാകും. ഒരു തലമുറയെ രക്ഷിക്കാനുള്ള നീക്കമാണിത്. രാജ്യത്തെ ഏറ്റവും വലിയ നാർക്കോ ഹണ്ട് ആണ് തൂഫാൻ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.








