രാജ്ഭവനിൽ ഉണ്ടായ സംഭവം ലജ്ജാകരമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഒരു മന്ത്രി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നിന്ദ. ഭരണനിർവഹണത്തിന്റെ ചുമതല വഹിക്കുന്ന തലവന്റെ കേന്ദ്രം ആണ് രാജ്ഭവൻ. അവിടെ നടക്കുന്ന പരിപാടികൾക്ക് പ്രോട്ടോകോൾ ഉണ്ട്.
മന്ത്രി ഭാരതാംബയെ തള്ളിപ്പറഞ്ഞു. അസഹിഷ്ണുത കുട്ടികളിലേക്ക് കടത്തി വിട്ടു. മന്ത്രി ഇറങ്ങി പോയത് അനവസരത്തിൽ. ദേശീയ ഗാനത്തെയും ഭാരതാമ്പയേയും തള്ളിപ്പറഞ്ഞു. കാവിയോട് മന്ത്രിക്ക് എന്തുകൊണ്ട് ഇത്രയും അസഹിഷ്ണുത.
നിലമ്പൂർ ഇലക്ഷനിൽ 10 വോട്ട് കിട്ടും എന്ന തെറ്റിദ്ധാരണ കൊണ്ടാണ് ഇത്തരം പ്രസ്താവന പറഞ്ഞതെന്നും കുമ്മനം വിമർശിച്ചു. മന്ത്രിയുടെ ലക്‌ഷ്യം രാഷ്ട്രീയ മുതലെടുപ്പ്. എതിരഭിപ്രായമുണ്ടെങ്കിൽ ചടങ്ങിൽ നിന്ന് മാറിനിൽക്കാം. മനഃപൂർവം ഗവർണറെ അപമാനിക്കാനുള്ള നീക്കമാണ് നടന്നത്.
മന്ത്രി എഴുതി തയ്യാറാക്കിയ പ്രസംഗവുമായി വന്നു. കാവിയോട് ഇത്രയും അസഹിഷ്ണുത കമ്മ്യൂണിസ്റ്റുകാർക്ക് ഉണ്ടോ. ഒരു തലമുറയെ വഴിതെറ്റിക്കണം എന്ന ഉദ്ദേശത്തോടെയാണ് മന്ത്രി സംസാരിച്ചത്. ഭരണഘടനയെ അവഹേളിച്ചത് മന്ത്രിയാണ്. രാജ്ഭവനിൽ എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് ഗവർണരാണെന്നും കുമ്മനം വ്യക്തമാക്കി.
അതേസമയം രാജ്ഭവനെ അവഹേളിക്കുന്ന സമീപനമാണ് മന്ത്രി വി.ശിവന്‍കുട്ടിയില്‍ നിന്നുണ്ടായതെന്ന് വി.മുരളീധരൻ പറഞ്ഞു. പ്രോട്ടോക്കോള്‍ തെറ്റിച്ച മന്ത്രി അതിന് വിശദീകരണം നല്‍കണം. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ദേശീയഗാനത്തെയടക്കം അപമാനിച്ച ശിവന്‍കുട്ടിയുടെ ലക്ഷ്യം വോട്ട്ബാങ്ക് രാഷ്ട്രീയമാണ്.ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്തെ സങ്കൽപ്പമാണ് ഭാരതാംബ. ഹമാസിന്‍റെ കൂടി അടയാളമായ കഫിയ അണിഞ്ഞ് പ്രകടനം നടത്തുന്നവർക്ക് ഭാരതാംബയുടെ ചിത്രത്തോടുള്ള അസഹിഷ്ണുത അംഗീകരിക്കാനാവില്ലെന്നും മുന്‍കേന്ദ്രമന്ത്രി പറഞ്ഞു.