നിലമ്പൂരിൽ ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസ്; മകന് പത്ത് വർഷം കഠിന തടവ്

ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. നിലമ്പൂർ പോത്തുകല്ല് സ്വദേശി പെരിങ്കനത്ത് രാധാമണി കൊല്ലപ്പെട്ട കേസിലാണ് മകൻ പ്രജിത് കുമാറിനെ കോടതി ശിക്ഷിച്ചത്.

പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2017 ഏപ്രിൽ 10നാണ് സംഭവം നടന്നത്. ബലാത്സംഗ ശ്രമത്തിനിടെ രാധാമണിയുടെ തല ചുമരിലിടിച്ചാണ് കൊലപ്പെടുത്തിയത്.