സമനിലക്കായി പൊരുതി ഇംഗ്ലണ്ട്; ഓസ്‌ട്രേലിയക്ക് വിജയം നാല് വിക്കറ്റ് അകലെ

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. വിജയലക്ഷ്യമായ 468 റൺസ് തേടിയിറങ്ങിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയെ അഭിമുഖീകരിക്കുകയാണ്. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് 49 ഓവർ കൂടി പ്രതിരോധിച്ച് നിന്നാൽ ഇംഗ്ലണ്ടിന് സമനില പിടിക്കാം. അതേസമയം നാല് വിക്കറ്റ് കൂടി വീഴ്ത്തിയാൽ ഓസ്‌ട്രേലിയക്ക് വിജയം സ്വന്തമാക്കാം

160 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 40 റൺസുമായി ക്രിസ് വോക്‌സും 21 റൺസുമായി ജോസ് ബട്‌ലറുമാണ് ക്രീസിൽ. റോറി ബേൺസ് 34 റൺസും ജോ റൂട്ട് 24 റൺസിനും പുറത്തായി. രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും റിച്ചാർഡ്‌സണും ചേർന്നാണ് ഇംഗ്ലണ്ടിനെ തകർത്തത്