വാണ്ടറേഴ്‌സ് ടെസ്റ്റിൽ ഇന്ത്യയുടെ പിടി അയയുന്നു; ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് 

 

വാണ്ടറേഴ്‌സ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ്. എട്ട് വിക്കറ്റും രണ്ട് ദിവസവും ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാനായി വേണ്ടത് വെറും 122 റൺസ് മാത്രമാണ്. മൂന്നാം ദിനം ഇന്ത്യ 266 റൺസിന് ഓൾ ഔട്ടായിരുന്നു. 240 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്.

ആക്രമിച്ചു കളിച്ച ഇന്ത്യയുടെ അതേ ശൈലി തന്നെയാണ് ദക്ഷിണാഫ്രിക്കയും പിന്തുടർന്നത്. ഓപണർമാരായ മർക്രാമും എൽഗറും ചേർന്ന് പത്തോവറിൽ 47 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 38 പന്തിൽ 31 റൺസെടുത്ത മർക്രാമിനെ ഷാർദൂൽ താക്കൂർ പുറത്താക്കി.

പിന്നീലെ ക്രീസിലെത്തിയ പീറ്റേഴ്‌സണും ഒന്നിച്ച് എൽഗർ സ്‌കോറിംഗ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. 28 റൺസെടുത്ത പീറ്റേഴ്‌സൺ അശ്വിന്റെ പന്തിൽ പുറത്തായി. 2 വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം അവസാനിപ്പിച്ചത്. 46 റൺസുമായി എൽഗാറും 11 റൺസുമായി വാൻഡർ ഡസനുമാണ് ക്രീസിൽ.