പുതിയ ഹജ്ജിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് സൗദിയും ഇന്ത്യൻ ഹജ്ജ് മിഷനും. അപേക്ഷകൾ നൽകാനുള്ള അവസാന തിയതി ഡിസംബർ 10

മക്ക:കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷം നടക്കാതിരുന്ന അന്താരാഷ്ട്ര ഹജ്ജിനായുള്ള നടപടികൾ സജീവമാക്കി സൗദിഅറേബ്യ.കൊവിഡ് വ്യാപന സാഹചര്യത്തിൽ സൗദിഅറേബ്യ പ്രത്യേക നിർദ്ദേശങ്ങളും പ്രോട്ടോകോളുകളും നിർദ്ദേശിച്ചിട്ടുണ്ട്.ഇതനുസരിച്ച് 18 നും 65നും ഇടയിൽ പ്രായമുള്ളവർക്കു മാത്രമാണ് 2021 ലെ ഹജ്ജിനു അനുമതിയുണ്ടാവുകയുള്ളൂ, മുൻപ് ഹജ്ജ് നിർവഹിച്ചവർക്ക് അവസരമുണ്ടാവില്ല.പാസ്പോട്ടിലെ കാലാവധി 2022 ജനുവരി വരെയെങ്കിലും ഉണ്ടായിരിക്കണം.45 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് പുരുഷ രക്ഷാധികാരി ഇല്ലാതെയും ഹജ്ജിനുള്ള അപേക്ഷ സമർപിക്കാം.പുതിയ നിയമപ്രകാരം 30മുതൽ മാക്സിമം 35 ദിവസം മാത്രമേ സൗദിയിൽ തങ്ങാൻ പാടുള്ളൂ.കൊവിഡ് കേസുകളിൽ കുറവ് വന്നതോടെ ഇപ്രാവശ്യം കൂടുതൽ ആളുകൾക്ക് ഹജ്ജിന് അവസരമുണ്ടാവുമെന്നാണ് സംസ്ഥാനസർക്കാർ പ്രതീക്ഷിക്കുന്നത്.സംസ്ഥാന ഹജ്ജ്കമ്മിറ്റി ഡിസംബർ 10 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.കുട്ടികൾക്കും വയോദികർക്കും ഇപ്രാവശ്യവും അനുമതി ഇല്ല.
രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷാ നടപടികൾ സമർപ്പിക്കേണ്ടത്.ആദ്യഘട്ടം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.ഇതിൽ നിന്നും സംസ്ഥാന ഹജജ് കമ്മിറ്റി നറുക്കെടുത്ത് തെരഞ്ഞെടുക്കുന്നവർ അപേക്ഷയും, ഒറിജിനൽ പാസ്പോട്ട്, അഡ്വാൻസ്തുക അടച്ച റെസിപ്റ്റ്,മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ അടക്കമുള്ള അപേക്ഷ ഹജ്ജ്കമ്മിറ്റിക്ക് രണ്ടാം ഘട്ടത്തിൽ സമർപ്പിക്കണം.കേന്ദ്ര ഹജ്ജ് കമ്മിറ്റി നൽകുന്ന ഏകീകൃത ബാഗേജ് മാത്രമേ ഉപയോഗിക്കാവൂ.കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം.നിലവിലെ സാഹചര്യത്തിൽ ഇത്തവണത്തെ ഹജ്ജിനുള്ള ചിലവും വർദ്ദിപ്പിച്ചിട്ടുണ്ട്.നിലവിലെകൊവിഡ് പശ്ചാതലത്തിൽ പ്രോട്ടോകോളുകളിൽ മാറ്റം വരുത്തുവാനും സാധ്യതയുണ്ട്.