കടല്‍ക്കൊലക്കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മല്‍സ്യത്തൊഴിലാളികള്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി:കടല്‍ക്കൊലക്കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മല്‍സ്യത്തൊഴിലാളികള്‍ സുപ്രിംകോടതിയില്‍. ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ ഏഴ് മല്‍സ്യത്തൊഴിലാളികള്‍ സുപ്രിംകോടതിയില്‍. സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഹര്‍ജി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് ഓഗസ്റ്റ് രണ്ടിന് പരിഗണിക്കും.

. സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഹര്‍ജി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് ഓഗസ്റ്റ് രണ്ടിന് പരിഗണിക്കും.

നഷ്ടപരിഹാര വിതരണം സ്‌റ്റേ ചെയ്യണമെന്നും ഹരജിയില്‍ മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പരുക്കേറ്റതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ഹരജിയില്‍ പറയുന്നു. പത്ത് കോടി രൂപ നഷ്ടപരിഹാരം കെട്ടിവച്ച സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് സുപ്രിംകോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു.