മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിന് സഹായം ചെയ്തതായി തെളിഞ്ഞു: രമേശ് ചെന്നിത്തല

സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷം ഉന്നയിച്ചതെല്ലാം ശറിയാണെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്തിന് സഹായം ചെയ്തുവെന്ന് ഇപ്പോൾ വ്യക്തമായി. കേസിൽ പുനരന്വേഷണം വേണം. സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞ സ്ഥിതിക്ക് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മറുപടി പറയണം

ശിവശങ്കറെ സർവീസിൽ നിന്ന് മാറ്റിനിർത്തണം. സർക്കാരിന്റെ അനുമതി കൂടാതെ പുസ്തകം എഴുതിയതിന് ശിവശങ്കറെ സസ്‌പെൻഡ് ചെയ്യണം. ഈ സംഭവങ്ങളിലെ യഥാർഥ കുറ്റവാളികൾ പുറത്തുവരണം. കോൺസുൽ ജനറലുമായി ചേർന്ന് ജലീൽ എന്തൊക്കെ ചെയ്തുവെന്നും പുരത്തുവരണം. ബിജെപിയും സിപിഎമ്മും ധാരണയായതോടെയാണ് അന്വേഷണം നിലച്ചതെന്നും ചെന്നിത്തല ആരോപിച്ചു.