ഇനി 10 ദിവസത്തേക്ക് ചിരിയും ആഘോഷവും വേണ്ട; വിചിത്ര ഉത്തരവുമായി ഉത്തര കൊറിയ

ഉത്തര കൊറിയയുടെ പരമോന്നത നേതാവായിരുന്ന കിം ജോങ് ഇല്ലിന്‍റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര കൊറിയ. ഡിസംബര്‍ 17നാണ് കിമ്മിന്‍റെ ചരമവാര്‍ഷികം. അന്ന് മുതല്‍ 10 ദിവസത്തേക്ക് ചിരിക്കരുതെന്നാണ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ചിരിക്കു മാത്രമല്ല വിലക്ക്. മദ്യപിക്കുന്നതിനും പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും ഒഴിവുസമയങ്ങളില്‍ വിനോദത്തില്‍ ഏര്‍പ്പെടുത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അതിർത്തി നഗരമായ സിനുയിജുവിലെ താമസക്കാരൻ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 10 ദിവസത്തെ ദുഃഖാചരണത്തിനിടയില്‍ നിരോധനം ലംഘിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ…

Read More

സൂര്യനെ സ്പര്‍ശിച്ച് മനുഷ്യനിര്‍മിത പേടകം; ചരിത്ര നേട്ടവുമായി നാസ

സൂര്യനെ സ്പര്‍ശിച്ച് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ചരിത്രത്തിലാദ്യമായാണ് ഒരു മനുഷ്യനിര്‍മിത പേടകം സൂര്യനെ സ്പര്‍ശിക്കുന്നത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ആവഷ്‌കരിക്കപ്പെട്ട അനേകം പദ്ധതികളിലൊന്നാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. കോറോണ എന്നറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെ മുകളിലത്തെ പാളിയിലേക്ക് പ്രവേശിച്ച പേടകം ഇവിടുത്തെ കണങ്ങളും കാന്തിക മണ്ഡലവും പഠനവിധേയമാക്കി. സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് 78.69 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ വളരെ കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് പേടകം കൊറോണയിലൂടെ സഞ്ചരിച്ചത്. 2018 ലായിരുന്നു പാര്‍ക്കര്‍ സോളാര്‍ പ്രോബിന്‍റെ വിക്ഷേപണം. സൗരയൂഥത്തില്‍…

Read More

ആയിരം കോടി ഡോളർ നിക്ഷേപം മരവിപ്പിച്ച നടപടി പിൻവലിക്കണം, സഹകരണം വേണം: അമേരിക്കയോട് താലിബാൻ

  അഫ്ഗാനിസ്ഥാൻ സർക്കാറിന്റെ 1000 കോടി ഡോളർ നിക്ഷേപം മരവിപ്പിച്ച നടപടി അമേരിക്ക പിൻവലിക്കണമെന്ന അഭ്യർഥനയുമായി താലിബാൻ. അഫ്ഗാൻ ഭരണകൂടവുമായി യു.എസ് സൗഹൃദബന്ധം സ്ഥാപിക്കണമെന്നും താലിബാൻ അഭ്യർഥിച്ചു. താലിബാൻ അഫ്ഗാൻ കീഴടക്കിയപ്പോഴാണ് യു.എസ് ബാങ്കുകളിലെ 1000 കോടിയുടെ നിക്ഷേപം മരവിപ്പിച്ചത്. താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യു.എസ് ഒരു വലിയ രാജ്യമാണ്. മഹത്തായ രാജ്യമാണ്. നിങ്ങൾക്ക് ഏറെ ക്ഷമയും സഹൃദയത്വവും ഉണ്ടായിരിക്കണം. ഭിന്നതകൾ അവസാനിപ്പിച്ച് ഞങ്ങളുമായുള്ള അകലം കുറയ്ക്കണമെന്ന് അഫ്ഗാൻ വിദേശകാര്യ…

Read More

കുട്ടികൾക്കായുള്ള കൊവിഡ് വാക്‌സിൻ ആറ് മാസത്തിനുള്ളിൽ: സെറം ഇൻസ്റ്റിറ്റ്യൂട്ട്

  ആറ് മാസത്തിനുള്ളിൽ കുട്ടികൾക്കായുള്ള കൊവിഡ് വാക്‌സിനായ നൊവാക്‌സ് അവതരിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു പൂനവാല. വാക്‌സിൻ ഇപ്പോൾ അവസാന ഘട്ട പരീക്ഷണത്തിലാണ്. മൂന്ന് വയസ്സ് വരെയുള്ള കുട്ടികളിൽ മികച്ച ഫലമാണ് വാക്‌സിൻ കാണിക്കുന്നതെന്നും പൂനവാല അറിയിച്ചു ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. പ്രതിവർഷം 1.5 ബില്യൺ ഡോസ് വാക്‌സിനാണ് ഇവർ നിർമിക്കുന്നത്. 165 രാജ്യങ്ങളിലേക്ക് വാക്‌സിൻ വിതരണം…

Read More

ഡൽഹി അസംബ്ലി പരിസരത്ത് വധശിക്ഷാ മുറി കണ്ടെത്തി: ബ്രിട്ടീഷ് കാലഘട്ടത്തിലേതെന്ന് നിഗമനം

  ന്യൂഡൽഹി: തലസ്ഥാനത്തെ അസംബ്ലി കെട്ടിടത്തിന്റെ പരിസരത്ത് രഹസ്യ വധശിക്ഷാ മുറി കണ്ടെത്തി. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിലെ ഈ മുറി നിർമ്മിക്കപ്പെട്ടത്, തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയതിനു ശേഷം 1912-ൽ ആണെന്നാണ് കണക്കാക്കപ്പെടുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ തൂക്കിക്കൊല്ലാനുള്ള സകല സജ്ജീകരണങ്ങളുമുള്ള ഈ മുറി, വിപ്ലവകാരികളെ വധിക്കാനും ക്രൂരമായി പീഡിപ്പിക്കാനും ബ്രിട്ടീഷ് സർക്കാർ ഉപയോഗിച്ചിരുന്നതാണ്. പുനർനിർമാണ പ്രവർത്തനങ്ങൾക്കിടയിൽ ചുമരിൽ തട്ടിയപ്പോൾ പൊള്ളയാണെന്ന് മനസ്സിലായ അധികൃതർ, ഭിത്തി പൊളിച്ചു നോക്കിയപ്പോഴാണ് ഇങ്ങനെയൊരു രഹസ്യ അറ കണ്ടെത്തിയത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ…

Read More

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി

ഇന്തോനേഷ്യയിൽ വൻ ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൗമെരേ പട്ടണത്തിന് 100 കിലോമീറ്റർ വടക്ക് ഫ്‌ളോറസ് കടലിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു പുലർച്ചെ മൂന്ന് മണിയോടെയാണ് ഭൂമി കുലുങ്ങിയത്. ആയിരം കിലോമീറ്റർ ദൂരം വരെ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

Read More

ടൊർണാഡോ ചുഴലിക്കാറ്റ്; യുഎസിൽ മരണം നൂറുകടന്നു

  മേഫീൽഡ്: കെന്‍റക്കിയിൽ കനത്തനാശംവിതച്ച ടൊർണാഡോ ചുഴലിക്കൊടുങ്കാറ്റ് യുഎസിലെ ആറ് സംസ്ഥാനങ്ങളിലും ദുരിതങ്ങൾക്കു കാരണമായി. മുപ്പതിലേറെത്തവണയാണ് ടൊർണാഡോ ആഞ്ഞുവീശിയത്. നാല് ചുഴലിക്കാറ്റുകൾ ഏറ്റുവാങ്ങിയ കെന്‍റക്കിയിലാണു കൂടുതൽ പേർ മരിച്ചത്. 70 പേരുടെ മരണം ഗവർണർ ആൻഡി ബിഷ്യർ സ്ഥിരീകരിച്ചു. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണു പ്രധാനമായും രക്ഷാപ്രവർത്തനം.

Read More

ഒമിക്രോണ്‍ വൈറസ്; യുകെയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു: ജനങ്ങൾ പരിഭ്രാന്തിയിൽ

  ലണ്ടന്‍: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ച് യുകെയിൽ ആദ്യ മരണം സ്ഥിരീകരിച്ചു . പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍ മരണം സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ബാധിച്ച് നിരവധി പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അതില്‍ ഒരാള്‍ മരണപ്പെട്ടു, അത് നിര്‍ഭാഗ്യകരമാണെന്ന് ബോറിസ് ജോൺസണ്‍ കൂട്ടിച്ചേർത്തു. ഒമിക്രോണ്‍ വകഭേദത്തെ അതിജീവിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. എല്ലാവരും വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ലണ്ടനിലെ കൊറോണ വൈറസ് കേസുകളിൽ 40 ശതമാനവും ഇപ്പോൾ ഒമിക്രോണ്‍ വകഭേതമാണ്….

Read More

2021ലെ വിശ്വ സുന്ദരിപട്ടം ഇന്ത്യക്കാരി ഹർനാസ് സന്ധുവിന്

  2021 മിസ് യൂണിവേഴ്‌സ് പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്. ഇസ്രായേലിലെ ഏയ്‌ലറ്റിൽ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21കാരിയായ ഹർനാസ് കിരീടം ചൂടിയത്. 2000ൽ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യക്കാരി ഈ നേട്ടത്തിലെത്തുന്നത്. 1994ൽ സുസ്മിത സെൻ ആണ് വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി. എല്ലാ റൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഹർനാസ് സന്ധു വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫൈനലിൽ പരാഗ്വ, ദക്ഷിണാഫ്രിക്കൻ സുന്ദരിമാരെയാണ് അവർ പരാജയപ്പെടുത്തിയത്. കഴിഞ്ഞ…

Read More

അമേരിക്കയിലെ കെന്റക്കിയില്‍ ചുഴലിക്കാറ്റ്; 50 മരണം: നിരവധി പേര്‍ക്ക് പരുക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ കെന്റക്കിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 200 മൈല്‍ ചുറ്റളവിലുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടാകുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കെന്റക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റാണുണ്ടായതെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷ്യര്‍ അറിയിച്ചു. മേയ്ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന മെഴുകുതിരി ഫാക്ടറിയിലെ മേല്‍കൂര തകര്‍ന്ന് വീണാണ് കൂടുതല്‍ പേരും മരിച്ചത്. നൂറിലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയായിരുന്നു ഇത്. കെന്റക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവര്‍ണര്‍ അറിയിച്ചു. ചുഴലിക്കാറ്റിനിടെ ആമസോണിന്റെ വെയര്‍ഹൗസില്‍…

Read More