തങ്കമ്മ എന്ന മമ്മിയും വില്ലീസ് ജീപ്പും ഇനി വയനാടിൻ്റെ ചരിത്ര സ്മൃതി
കൽപ്പറ്റ: തിരുനെല്ലിയിലെ ആദിവാസികൾ മുതൽ നാട്ടുകാർക്കു വരെ മമ്മിയായിരുന്ന സാമൂഹ്യ പ്രവർത്തക തങ്കമ്മ ജേക്കബ് ഓർമ്മയായി. യാത്രയ്ക്ക് കാളവണ്ടി ഉപയോഗിച്ചിരുന്ന കാലത്ത്, 1954ൽ 28 വയസ്സിൽ മിലിട്ടറി ഗ്രീൻ വില്ലീസ് ജീപ്പുമായി തലശ്ശേരിയിൽ നിന്ന് വയനാട്ടിലേക്ക് ആദ്യമായി ഡ്രൈവ് ചെയ്തെത്തിയ വനിതയെന്ന പെരുമ ഇവർക്ക് സ്വന്തം. കെ.എൽ.സി 462 എന്ന 1942 രജിസ്ട്രേഷനിലുളള ജീപ്പ് ദുർഘട വനപാതയിലൂടെ മണിക്കൂറുകൾ എടുത്ത് ചുരം കയറി വയനാട്ടിലേക്കെത്തുകയായിരുന്നു. ഒരു യുവതി ജീപ്പോടിച്ച് വരുന്നത് ആളുകൾ ആകാംക്ഷയോടെ നോക്കി നിൽക്കുകയായിരുന്നു വഴിനീളെ….