Headlines

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമന തര്‍ക്കം സമവായത്തിലേക്ക്; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ച

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമന തര്‍ക്കം സമവായത്തിലേക്ക്. പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കെസിബിസി അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുമായി കൂടികാഴ്ച്ച നടത്തി. മാനേജ്‌മെന്റുകളുടെ കത്ത് ലഭിച്ച പശ്ചാത്തലത്തിലാണ് വിഷയം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ യോഗം ചേരുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്രധാനപ്പെട്ട…

Read More

ശബരിമല വിഷയത്തിൽ അന്വേഷണം ശരിയായി നടക്കണം, അട്ടിമറിക്കാനോ തടയാനോ ശ്രമിച്ചാൽ ബിജെപി ഇറങ്ങും; രാജീവ് ചന്ദ്രശേഖർ

ശബരിമല വിഷയത്തിൽ അന്വേഷണം ശരിയായി നടക്കണം, അല്ലെങ്കിൽ ബിജെപി പ്രക്ഷോഭവുമായി ഇറങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാലാ ബിഷപ്പ് ഹൗസിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണപ്പാളി വിവാദുമായി ബന്ധപ്പെട്ട് തെറ്റുകാർ ജയിലിൽ പോകുന്നത് വരെ പ്രതിഷേധം തുടരും. എസ്ഐടിയിൽ കേരള പൊലീസ് മാത്രം പാടില്ല. സിബിഐ അന്വേഷണം വേണം. 30 വർഷത്തെ കാര്യങ്ങളിൽ കൃത്യമായി അന്വേഷണം നടക്കണം. അന്വേഷണം അട്ടിമറിക്കാനോ തടയാനോ ശ്രമിച്ചാൽ ബിജെപി ഇറങ്ങും….

Read More

തിരൂര്‍ ഉപജില്ല സ്‌കൂള്‍ വുഷു മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്; മെഡിക്കല്‍ ടീം ഇല്ലാതിരുന്നതില്‍ സംഘാടകര്‍ക്കെതിരെ ആരോപണം

മലപ്പുറത്ത് വുഷു മത്സരത്തിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്.തിരൂര്‍ ഉപജില്ല സ്‌കൂള്‍ വുഷു,ജോഡോ മത്സരങ്ങള്‍ക്കിടെയാണ് സംഭവം. ചെറിയപറപ്പൂര്‍ ഇഖ്‌റഅ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ആദിലിനാണ് പരുക്കേറ്റത്. കുട്ടിയുടെ കൈക്ക് രണ്ട് പൊട്ടലുകള്‍ ഉണ്ട്.അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നാണ് ഡോക്ടേഴ്‌സ് നിര്‍ദേശം.പരുക്കേല്‍ക്കാന്‍ സാധ്യതയുള്ള മത്സരമായിട്ടുകൂടി മെഡിക്കല്‍ ടീം ഇലാതിരുന്നത് സംഘാടകരുടെ വീഴ്ചയാണ് എന്ന് അധ്യാപകര്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ ഉടനെ ഫസ്റ്റ് എയ്ഡ് നല്‍കാനായി മത്സരം നിയന്ത്രിക്കുന്നയാള്‍ മെഡിക്കല്‍ സംഘത്തെ വിളിക്കുന്നുണ്ടെങ്കിലും ആരും ഉണ്ടായിരുന്നില്ല.വുഷു മത്സരത്തിന്…

Read More

ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി ബിജെപി; ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖര്‍

ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാനുള്ള ബിജെപി നീക്കം തുടരുന്നു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. സഭയുമായുള്ള പ്രശ്‌നങ്ങള്‍ ബിജെപി പരിഹരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഛത്തീസ്ഗഡ് വിഷയത്തിന് പിന്നാലെ ക്രൈസ്തവ സഭകളുമായി ഉണ്ടായ അകലം കുറയ്ക്കുന്നതിനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഔട്ട് റീച്ച് സെല്ലിന്റെ കോട്ടയത്ത് നടന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയത്. 12 .30 ഓടെ…

Read More

കണ്ണൂർ തളിപ്പറമ്പിൽ ‍വൻ തീപിടുത്തം: പത്ത് കടകളിലേക്ക് തീ പടർന്നു

കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. പത്ത് കടകളിലേക്ക് തീ പടർന്നു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. 5 യുണിറ്റ് ഫയർ ഫോഴ്‌സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. അഗ്നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തിൽ കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Read More

‘അധികാരത്തില്‍ വന്നാല്‍ എല്ലാ വീട്ടിലും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി ഉറപ്പാക്കും’; വമ്പന്‍ വാഗ്ദാനവുമായി തേജസ്വി യാദവ്

ബിഹാറില്‍ മഹാസംഖ്യം അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരു അംഗത്തിനെങ്കിലും സര്‍ക്കാര്‍ ജോലി ഉണ്ടെന്ന് ഉറപ്പാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. പാട്‌നയില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തിനിടെയാണ് പ്രഖ്യാപനം. ബിഹാറിലെ സര്‍ക്കാര്‍ ജോലിയില്ലാത്ത ഓരോ കുടുംബത്തിനും ഒരു സര്‍ക്കാര്‍ ജോലി നല്‍കുന്നതിനായി ഒരു പുതിയ നിയമം നിര്‍മ്മിക്കും എന്നതാണ് എന്റെ ആദ്യത്തെ പ്രഖ്യാപനം. സര്‍ക്കാര്‍ രൂപീകരിച്ച് 20 ദിവസത്തിനുള്ളില്‍ നിയമം കൊണ്ടുവരും. ഇത്തരത്തിലുള്ള എല്ലാ കുടുംബങ്ങളിലും സര്‍ക്കാര്‍ ജോലിക്കാര്‍ ഉണ്ടാകും…

Read More

ശബരിമല സ്വര്‍ണ മോഷണ വിവാദം; പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍; നടപടി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന്

സര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍. ഹൈക്കോടതി നിര്‍ദേശിച്ച അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. എച്ച് വെങ്കിടേഷ്, എസ്പി ശശിധരന്‍, രണ്ട് എസ്എച്ച്ഒമാര്‍, ഒരു എഎസ്‌ഐ എന്നിവരുള്‍പ്പെടുത്തിക്കൊണ്ടാണ് പ്രത്യേക സംഘത്തെ ഹൈക്കോടതി തന്നെ നിയമിച്ചത്. അവരെ നിലവിലുള്ള ഡ്യൂട്ടിയില്‍ നിന്ന് മാറ്റി പത്ത് മാസത്തെ അന്വേഷണത്തിന് വേണ്ടി നിയോഗിച്ച് ഉത്തരവിറക്കുകയും നാളെ കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കുകയും വേണമെന്ന്…

Read More

സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കെയ്ക്ക്

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കെയ്ക്ക്. വിനാശകരമായ ചരിത്രസന്ധികളെക്കുറിച്ചുള്ള എഴുത്തില്‍പ്പോലും കലയുടെ ശക്തിയെന്തെന്ന് കാണിച്ചുതരുന്ന രചനകളാണ് ലാസ്ലോയുടേതെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി. ലാസ്ലോയുടെ ദി മെലങ്കളി ഓഫ് റസിസ്റ്റന്‍സ്, വാര്‍ ആന്റ് വാര്‍ പോലുള്ള കൃതികള്‍ വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തീവ്രമായ ആശയങ്ങള്‍ ഉള്‍ക്കോള്ളുന്ന തന്റെ നോവലുകള്‍ യാഥാര്‍ഥ്യത്തെ ഭ്രാന്തമായ രീതിയില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. മധ്യയൂറോപ്പിലെ മഹാനായ എഴുത്തുകാരനാണ് ലസ്ലോ ക്രസ്‌നഹൊര്‍ക്കായി എന്നും നൊബേല്‍കമ്മറ്റി അഭിപ്രായപ്പെട്ടു. ജാപ്പനിസ്…

Read More

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവ് എം ലിജുവിന്റെ വാഹനവുമായി കൂട്ടിയിടിച്ചു; പരുക്കേറ്റവർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിന്റെ വാഹനവുമായി കൂട്ടിയിടിച്ച് അപകടം. കെ പി സി സി ജനറൽ സെക്രട്ടറി എം ലിജുവിന്റെ ഇന്നോവ കാറും പൊലീസിന്റെ ഇന്റർ സെപ്ടർ വാഹനവുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു കാറും അപകടത്തിൽപെട്ടു. വയക്കൽ ആനാട് വെച്ചാണ് അപകടം നടന്നത്. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിലേക്ക് പോകുന്നതിനടിയിലാണ് അപകടം ഉണ്ടായത്, എതിർ വശത്ത് നിന്ന് വന്ന പൊലീസ് വാഹനം നേരെ എന്റെ കാറിന് മുന്നിലേക്ക് വന്നിടിക്കുകയായിരുന്നുവെന്ന് എം ലിജു പറഞ്ഞു….

Read More

ചീഫ് മാര്‍ഷലിനെ പ്രതിപക്ഷത്തെ ആരും മര്‍ദിച്ചിട്ടില്ല, പണ്ട് ഡസ്‌കില്‍ കയറി നൃത്തമാടിയ ആളുകളാണ് ഇതൊക്കെ പറയുന്നത്: സണ്ണി ജോസഫ്

പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ചെന്ന ആരോപണം തെറ്റെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ചീഫ് മാര്‍ഷലിനെ പ്രതിപക്ഷത്തെ ആരും മര്‍ദിച്ചിട്ടില്ലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ന്യായമായ പ്രതിഷേധങ്ങള്‍ പോലും അനുവദിക്കാത്ത സ്ഥിതിയാണുള്ളതെന്ന് സണ്ണി ജോസഫ് ആരോപിച്ചു. നടുത്തളത്തില്‍ ഇറങ്ങി നിന്നുള്ള പ്രതിഷേധം വരെ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഇറക്കി തടയുകയാണ്. മുഖ്യമന്ത്രി പോലും ഇതിനെയെല്ലാം ന്യായീകരിക്കുകയാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഭരണകാലത്തെ ഒരു ബജറ്റ് അവതരണ ദിവസത്തെ ഓര്‍മിപ്പിച്ചുകൊണ്ട് സണ്ണി ജോസഫ്…

Read More