Headlines

ശബരിമല സ്വര്‍ണക്കൊള്ള; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍. ഇന്നലെ രാത്രി എസ്‌ഐടി സംഘം മുരാരി ബാബുവിനെ ചങ്ങനാശേരിയിലെ ഇയാളുടെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിച്ചു എന്നാണ് വിവരം. സ്വര്‍ണ്ണപ്പാളിയിലോ ഉണ്ണികൃഷ്ണന്‍ പോറ്റിയിലോ അന്വേഷണം ഒതുങ്ങാതെ ക്രിമിനല്‍ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണമെന്നായിരുന്നു ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമുള്ള ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസിന്റെ ഗൗരവസ്വഭാവം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മിനുട്‌സ് ബുക്കും പിടിച്ചെടുത്തിരുന്നു. ദേവസ്വം ബോര്‍ഡ് അധികൃതരുടെയും ഭാരവാഹികളുടെയും പങ്ക്…

Read More

അറബിക്കടലിലെയും, ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദ്ദം; കേരളത്തിൽ മഴ തുടരും, ഇന്ന് ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമർദവും, ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദവും കാരണം കേരളത്തിൽ ശക്തമായ മഴ തുടരും. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. മഴ മുന്നറിയിപ്പ് യെല്ലോ അലർട്ട് 23/10/2025: തിരുവനന്തപുരം, കൊല്ലം,…

Read More

പിഎം ശ്രീ: എതിര്‍പ്പ് തുടരാന്‍ സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം

പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനവുമായി ബന്ധപ്പെട്ട തങ്ങളുടെ എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കാന്‍ സിപിഐ. നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ സിപിഐ എക്‌സിക്യൂട്ടീവില്‍ തീരുമാനം. പിഎം ശ്രീയുടെ മറവില്‍ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനാണ് നീക്കമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐ എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇന്ന് ചേര്‍ന്ന സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലും സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രധാന ചര്‍ച്ചാ വിഷയം പിഎം ശ്രീ തന്നെയായിരുന്നു. മുന്‍ നിലപാടില്‍ ഒരു തരത്തിലും വിട്ടുവീഴ്ച വേണ്ടെന്ന് തന്നെയാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. ഇതിനെ ഒരു തരത്തിലും സിപിഐഎം- സിപിഐ…

Read More

കെ.സി വേണുഗോപാല്‍ കേരളത്തിലേക്ക് വരുമോ?; കോണ്‍ഗ്രസില്‍ വീണ്ടും അധികാരത്തര്‍ക്കം

കേരളത്തിലെ കോണ്‍ഗ്രസില്‍ അധികാരമത്സരം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എ ഐ സി സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ തമ്മിലാണ് പോരാട്ടം കനക്കുന്നത്. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ആരാവും ക്യാപ്റ്റന്‍ എന്നതിനെ ചൊല്ലിയാണ് കോണ്‍ഗ്രസില്‍ ശീതസമരം ശക്തമായിരിക്കുന്നത്. ആലപ്പുഴ എം പി കൂടിയായ കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലാണെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. കെ സിയുടെ വരവില്‍ ഇരു…

Read More

സര്‍ഫ്രാസ് ഖാനെ ഉള്‍പ്പെടുത്താത്തത് ആ പേര് കൊണ്ടാണോ; ഗൗതംഗംഭീറിനെ വിമര്‍ശിച്ച് വിവാദങ്ങള്‍ക്ക് തുടക്കമിട്ട് ക്ഷമ മുഹമ്മദ്

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ നാല് ദിവസത്തെ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സര്‍ഫറാസ് ഖാനെ ടീമിലുള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് ഡോ. ക്ഷമ മുഹമ്മദ്. സര്‍ഫറാസിനെ തിരഞ്ഞെടുക്കാത്തത് അദ്ദേഹത്തിന്റെ കുടുംബപ്പേര് ഒരു പ്രശ്‌നമായത് കൊണ്ടാണോ എന്നാണ് ക്ഷമ മുഹമ്മദ് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ പരിശീലകനായ ഗൗതം ഗംഭീറിനെ വിമര്‍ശിച്ച് ചോദിക്കുന്നത്. 28-കാരനായ വലംകൈയ്യന്‍ ബാറ്റ്സ്മാനായ താരത്തിനോടുള്ള അവഗണനയില്‍ ആശ്ചര്യമുണ്ട്. സര്‍ഫ്രാസിന്റെ മികച്ച ഫസ്റ്റ് ക്ലാസ് ശരാശരി 56 മത്സരങ്ങളില്‍ നിന്ന് 65.19 ആണ്. കഴിഞ്ഞ വര്‍ഷം…

Read More

ഫ്രഷ്‌ കട്ട് സമരം: ജനകീയ പ്രതിഷേധത്തിലെ നുഴഞ്ഞു കയറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി

കോഴിക്കോട്‌ അന്പായത്തോട്ടിലെ ഫ്രഷ്‌ കട്ട് അറവുമാലിന്യ സംസ്‌കരണത്തിനെതിരായ ജനകീയ പ്രതിഷേധത്തില്‍ നുഴഞ്ഞു കയറി കലാപം നടത്തിയവരെ സമഗ്ര അന്വേഷണത്തിലൂടെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട്‌ അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ ദുര്‍ഗന്ധംകൊണ്ട് പൊറുതിമുട്ടിയ സമീപവാസികളായ ജനങ്ങള്‍ ദീര്‍ഘകാലമായി സമരത്തിലാണ്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു….

Read More

ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം, അപകടം എറണാകുളം പെരുമ്പാവൂരിൽ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിൽ ആണ് അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലിൽ കാൽവഴുതി വീഴുകയായിരുന്നു രവി കിഷൻ. ഒരാഴ്ച മുമ്പാണ് രവി കിഷൻ റൈസ്കോയില്‍ ജോലിയില്‍ ചേര്‍ന്നത്. ചാരം പുറന്തള്ളുന്നതിന് വേണ്ടി V ആകൃതിയിലുള്ള ടണലുണ്ട്. അതിലേക്ക് ചാരം തള്ളുന്നതിന് ഇടയിലാണ് രവി കിഷൻ അകത്തേക്ക് വീണത്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഉയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല….

Read More

മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് വഴിയൊരുക്കാമെന്ന് ഉറപ്പ്; ക്ലിഫ് ഹൗസിലെ സമരം അവസാനിപ്പിച്ച് ആശമാർ

ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി നേതാവ് വികെ സദാനന്ദൻ പറഞ്ഞു. അറസ്റ്റ് ചെയ്ത 19 പേരെ വിട്ടയക്കുമെന്നും ഉറപ്പ് ലഭിച്ചു. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ ആശാവർക്കേഴ്സ് നടത്തിയ പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. പൊലീസിന്റെ ബലപ്രയോഗത്തിൽ പരുക്കേറ്റെന്ന് ആശാ പ്രവർത്തകർ ആരോപിച്ചു. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആഹ്വാനം…

Read More

ബെംഗളൂരുവിൽ കൂട്ടബലാത്സംഗം, അഞ്ചംഗ സംഘത്തിലെ രണ്ടു പേർ പിടിയിലായി, അയൽക്കാരി നൽകിയ ക്വട്ടേഷനാണോ എന്ന് പൊലീസ് സംശയം

ബെംഗളൂരു: ബെംഗളൂരുവിൽ നഗരപ്രാന്തത്തിൽ കൊൽക്കത്ത സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേരാണ് ബ്യൂട്ടി പാർലർ ജീവനക്കാരിയായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഘത്തിലെ രണ്ടു പേർ പിടിയിലായി. സംഭവത്തിന് പിന്നിൽ അയൽക്കാരിയായ ടീച്ചർ നൽകിയ ക്വട്ടേഷനാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ബെംഗളൂരു ഗംഗോണ്ടനഹള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് ഇന്നലെ രാത്രി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും പണവും ആഭരണങ്ങളും നൽകാൻ…

Read More

അതൃപ്തി പരസ്യമാക്കിയ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവി; ടാലൻ്റ് ഹണ്ട് കോർഡിനേറ്ററായി ചാണ്ടി ഉമ്മന്‍, ഷമയ്ക്ക് ഗോവയുടെ ചുമതല

ദില്ലി: കെപിസിസി പുനഃസംഘടനയിൽ അതൃപ്തിക്ക് പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും എംഎല്‍എക്ക് എഐസിസിയില്‍ പുതിയ പദവി. ടാലൻ്റ് ഹണ്ട് കോർഡിനേറ്ററായിട്ടാണ് ചാണ്ടി ഉമ്മനെ നിയമ്മിച്ചിരിക്കുന്നത്. മേഘാലയുടെയും അരുണാചൽ പ്രദേശിൻ്റെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. കെപിസിസി പുനസംഘടനയിൽ ചാണ്ടി ഉമ്മനും ഷമ മുഹമ്മദും പ്രതിഷേധമറിയിച്ചിരുന്നു. കേരളത്തിൻ്റെ ചുമതല ജോർജ് കുര്യനാണ്. എഐസിസി റിസർച്ച് കോർഡിനേറ്ററാണ്. ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ആദ്യം രംഗത്തെത്തിയത് വനിതാ നേതാവായ ഡോക്ടർ ഷമ മുഹമ്മദാണ്. പട്ടികയ്ക്ക് പിന്നാലെ…

Read More