Headlines

‘നടക്കാത്ത കാര്യത്തിൽ മന്ത്രി ജനങ്ങൾക്ക് ഉറപ്പ് കൊടുക്കാൻ പാടില്ലായിരുന്നു’; ജോയ് മാത്യു

മെസി വിവാദത്തിൽ കായിക മന്ത്രി വി അബ്ദുറഹ്മിമാനെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു. നടക്കാത്ത കാര്യത്തിൽ മന്ത്രി ജനങ്ങൾക്ക് ഉറപ്പ് കൊടുക്കാൻ പാടില്ലായിരുന്നു. മന്ത്രിയുടെ ആഗ്രഹം മെസി അറിഞ്ഞിട്ടേയുണ്ടാകില്ല. മന്ത്രി മെസിയെ കണ്ടിട്ടുണ്ടാകും എന്ന് പോലും കരുതുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു. മന്ത്രിയുടെ സ്പെയിൻ യാത്ര പൈസ പുട്ടടിക്കാൻ തന്നെയെന്ന് ഉറപ്പാണെന്ന് ജോയ് മാത്യു പറഞ്ഞു. അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ കരാർ ലംഘിച്ചത് സർക്കാരെന്ന് വെളിപ്പെടുത്തി അർജന്റീന ഫുട്ബോൾ അസോസിയേഷൻ രം​ഗത്തെത്തിയിരുന്നു. കരാർ വ്യവസ്ഥകൾ പൂർത്തീകരിക്കാൻ…

Read More

ആൽഫാ മെയ്ലുകളോട് ആരാധന തോന്നിയിട്ടില്ല, സെൻസിറ്റിവ് കഥാപാത്രങ്ങളെയാണ് ഇഷ്ട്ടം ; അഞ്ജലി മേനോൻ

സിനിമയിലെ ആൽഫാ മെയിൽ കഥാപാത്രങ്ങളോട് ആരാധന തോന്നിയിട്ടില്ല എന്ന് സംവിധായിക അഞ്ജലി മേനോൻ. എപ്പോഴും വളരെ സെന്സിറ്റിവ് ആയ കഥാപാത്രങ്ങളെയാണ് കാണാനും സിനിമക്കായി സൃഷ്ടിക്കാനും എന്നും താൽപര്യമെന്നും അഞ്ജലി മേനോൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ഒരു സിനിമയുണ്ടാക്കുമ്പോൾ നമ്മൾ എപ്പോഴും നമുക്ക് കാണാൻ ആഗ്രഹിക്കുന്ന ലോകത്തെയാണല്ലോ കെട്ടിപ്പടുക്കാൻ ശ്രമിക്കാറുള്ളത്. സ്വന്തം വികാരങ്ങളെ മറച്ചുപിടിക്കാതെ വെളിവാക്കുന്ന ആളുകളയേണ്‌ ഇഷ്ടം. അതിൽ സ്ത്രീ പുരുഷ ഭേദവുമില്ല. അതുകൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങളെ എന്റെ സിനിമയിൽ…

Read More

‘കേരളം കൂടെ നിന്നു, പക്ഷേ വെള്ളിനാണയങ്ങള്‍ക്കായി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് എത്തിക്കാന്‍ വരെ ശ്രമിച്ചവരുണ്ട്’; KGMCTA വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡോ. ഹാരിസിന്റെ വൈകാരിക സന്ദേശം

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം കാണാനില്ലെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മെഡിക്കല്‍ കോളജ് അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനം ചൂണ്ടിക്കാട്ടി വൈകാരിക സന്ദേശവുമായി ഡോ. ഹാരിസ് ഹസ്സന്‍. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കേരളം തന്റെ കൂടെ നിന്നിട്ടും സഹപ്രവര്‍ത്തകനെ ജയിലില്‍ അടയ്ക്കാന്‍ ചിലര്‍ക്ക് വ്യഗ്രതയുണ്ടായെന്നാണ് ഡോ. ഹാരിസിന്റെ വാട്ട്‌സ്ആപ്പ് സന്ദേശം. കെജിഎംസിടിഎയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഡോ.ഹാരിസ് സന്ദേശമയച്ചത്. വെള്ളിനാണയങ്ങള്‍ക്കായി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് എത്തിക്കാന്‍ വരെ ശ്രമിച്ചവരുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു മെഡിക്കല്‍ കോളജ് ഉന്നതര്‍ നടത്തിയ വാര്‍ത്താ…

Read More

ഒരു കോടിയോളം രൂപയുടെ ക്രമക്കേട്; വെള്ളറട ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി

തിരുവനന്തപുരം വെള്ളറട ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി. ഒരു കോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. മെറ്റീരിയൽ ഫണ്ടുപയോഗിച്ച് നടന്ന നിർമ്മാണ പ്രവൃത്തികളിലാണ് തട്ടിപ്പ് നടത്തിയത്. സ്റ്റാമ്പ് ഡ്യൂട്ടിയിൽ സർക്കാരിന് കിട്ടേണ്ട 39850 രൂപ നഷ്ടപ്പെടുത്തിയെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥർ പരിശോധനയിൽ വ്യക്തമായ മറുപടികൾ നൽകിയില്ല. എസ്റ്റിമേറ്റുകൾ പ്രകാരം ഉള്ള പണികൾ അല്ല ചെയ്തതെന്നും കണ്ടെത്തൽ. ഭൂരിപക്ഷം വർക്കുകൾക്കും 2 ടെണ്ടറുകൾ മാത്രമാണ് നൽകിയത്. 2021…

Read More

വിഭജന ഭീതി ദിനം ആചരിക്കണമെന്ന് വി.സിമാർക്ക് നിർദേശം; വിവാദ സർക്കുലറുമായി ഗവർണർ

വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ. ഈമാസം പതിനാലിന് പരിപാടികൾ സംഘടിപ്പിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകി. ഇന്ത്യ – പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജനഭീതി ദിനം ആചരിക്കുന്നത്. 2021 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിഭജനഭീതി ദിനം ആചരിക്കണം എന്ന് പ്രഖ്യാപിച്ചത്. ഔദ്യോഗിക ഘട്ടത്തിൽ ഇത്തരത്തിൽ ഒരു ദിനാചരണം ഉണ്ടായിട്ടില്ല. കഴിഞ്ഞവർഷം യുജിസിയും സമാനമായി നിർദേശം നൽകിയിരുന്നു. സർവകലാശാലകളിൽ വിഭജന ഭീതി ദിനം ആചരിക്കണമെന്നായിരുന്നു. നിർദേശം നൽകിയിരുന്നു. ഇത്തരത്തിലാണ് സംസ്ഥാന സർവകലാശാലകളിൽ ഓഗസ്റ്റ് 14ന്…

Read More

ഗസ്സയെ ഹമാസില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം, ഭക്ഷണ ട്രക്കുകള്‍ കൊള്ളയടിക്കുന്നതും സഹായ വിതരണ കേന്ദ്രത്തില്‍ വെടിവയ്പ്പ് നടത്തുന്നതും അവര്‍: നെതന്യാഹു

ഗസ്സ മുനമ്പിന്റെ നിയന്ത്രണം പിടിച്ചടക്കാനുള്ള നീക്കം ഐക്യാരാഷ്ട്രസഭയില്‍ വിമര്‍ശിക്കപ്പെട്ടതിന് മറുപടിയായി തന്റെ പദ്ധതി വിശദീകരിച്ച് ന്യായീകരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സ പിടിച്ചടക്കുന്നതാണ് യുദ്ധം അവസാനിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സയെ ഹമാസിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നത്. ഗസ്സയില്‍ ഇസ്രയേലി ബന്ദികളാണ് കൊടുംപട്ടിണി അനുഭവിക്കുന്നതെന്നും അവരെ മാത്രമാണ് മനപൂര്‍വ്വം പട്ടിണിക്കിട്ടിരിക്കുന്നതെന്നും നെതന്യാഹു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ അടിയന്തര യോഗത്തില്‍ ഇസ്രയേലിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് ന്യായീകരണവുമായി…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ കാണാതായ സംഭവം; അന്തിമ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നു. ഈ വിഷയത്തിൽ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിൽ ഡോ. ഹാരിസ് ഹസനെതിരെ ഒരു പരാമർശവും ഇല്ല. കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം തുടരേണ്ടതില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആശുപത്രി വികസന സമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ. ഹാരിസ് ഹസനെതിരെ സർക്കാരോ ആരോഗ്യവകുപ്പോ യാതൊരു നടപടിക്കും…

Read More

സഹോദരിമാരുടെ കൊലപാതകം; പ്രതിയായ ഇളയ സഹോദരനെ കണ്ടെത്താനാകാതെ പൊലീസ്

കോഴിക്കോട് ത‌‌ടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയായ ഇളയ സഹോദരൻ പ്രമോദിനെ കണ്ടെത്താൻ കഴിയാതെ പൊലീസ്. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും പ്രതിയെ കുറിച്ച് സൂചനയില്ല. സഹോദരിമാർ മരിച്ചത് ശ്വാസം മുട്ടിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷമായി പ്രമോദിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന തടമ്പാട്ടുതാഴത്തെ വീട്ടിലാണ് സഹോദരിമാരായ ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രമോദിനായി ചേവായൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. സഹോദരിമാരിൽ ഒരാൾ മരിച്ചു എന്ന് ഇവർക്കൊപ്പം…

Read More

എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ സംഭവം; അന്വേഷണം വേണമെന്ന് കെ സി വേണുഗോപാൽ

കേരളത്തിൽ നിന്നുള്ള എംപിമാർ ഉൾപ്പടെ സഞ്ചരിച്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിൽ അന്വേഷണം വേണമെന്ന് കെ സി വേണുഗോപാൽ എംപി. ഡിജിസിഎ യോട് അന്വേഷണം ആവശ്യപ്പെട്ടു. ഭയപ്പെടുത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായതെന്നും രണ്ട്‌ മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചെന്നൈയിൽ വിമാനം ലാൻഡ് ചെയ്യാൻ ആയതെന്നും കെ സി വേണുഗോപാൽ എക്‌സിൽ കുറിച്ചു. വിമാനത്തിൽ അഞ്ച് എംപിമാർ ഉണ്ടായിരുന്നു. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ ,റോബർട്ട്…

Read More

ഓൺലൈൻ മദ്യ വിൽപ്പന; ബെവ്‌കോയുടെ ശിപാർശ തള്ളാതെ സർക്കാർ

സംസ്ഥാനത്ത് ഓൺലൈൻ മദ്യ വിൽപ്പനക്കായി ബെവ്‌കോ സമർപ്പിച്ച പ്രൊപ്പോസൽ പൂർണമായി തള്ളാതെ സർക്കാർ. നിലവിൽ ഓൺലൈൻ മദ്യ വിതരണത്തിന് എടുത്തുചാടി അനുമതി നൽകേണ്ടതില്ല എന്നാണ് സർക്കാർ നിലപാട്. എന്നാൽ ബെവ്‌കോയുടെ പുതുക്കിയ മാനദണ്ഡങ്ങൾ അടങ്ങുന്ന പ്രൊപ്പോസൽ നടപ്പിലാക്കാൻ കഴിയുമോ എന്ന് സർക്കാർ ചർച്ച ചെയ്യും. സർക്കാർ അനുമതി ലഭിച്ചില്ലെങ്കിൽ ആപ്ലിക്കേഷനിൽ പണം നൽകി ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങുന്നത് പരിശോധിക്കാനാണ് ബെവ്‌കോ ആലോചന മുൻകൂട്ടി ബുക്ക് ചെയ്തു പണമടച്ചു ബാർകോഡുമായി ഔട്ട്ലെറ്റിലെത്തിയാൽ ഉപഭോക്താവിന് മദ്യം വാങ്ങാൻ കഴിയുന്ന…

Read More