‘എന്റെ നാട്ടിലെ പാവങ്ങളുടെ കാര്യം ഞാനല്ലാതെ ആരാണ് പറയുക, പി സി വിഷ്‌ണുനാഥ് ചിത്രങ്ങൾ പുറത്തുവിട്ടത് ജാള്യത മറയ്ക്കാൻ’; മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ MLA

  മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ MLA. മന്ത്രി കോന്നിക്കാരെ അവഗണിച്ചു. മന്ത്രി പി സി വിഷ്‌ണുനാഥ് ചിത്രങ്ങൾ പുറത്തുവിട്ടത് ജാള്യത മറയ്ക്കാൻ. മന്ത്രിക്ക് കാപട്യമാണ്. പ്രളയത്തിൽ രാഷ്ട്രീയം പറയാൻ താൻ ശ്രമിച്ചിട്ടില്ല. എന്റെ നാട്ടിലെ പാവങ്ങളുടെ കാര്യം ഞാനല്ലാതെ ആരാണ് പറയുക. ദുരന്തമുഖത്ത് രാഷ്ട്രീയം പറയാറില്ല. ഇപ്പോഴും മന്ത്രി പിസി വിഷ്ണുനാഥ് ദുരന്തമുഖത്ത് എത്താത്തതെന്താണ്?. കെപിസിസി വൈസ് പ്രസിഡൻ്റിൻ്റ നിലവാരത്തിൽ മന്ത്രി പ്രവർത്തിക്കരുതെന്നും എംഎൽഎ വിമർശിച്ചു.     മഴക്കെടുതിയില്‍ കോന്നിയിലേക്ക്…

Read More

‘തുണ്ട് കടലാസുകളില്‍ എഴുതി കടത്തി; കാണാതെ പഠിച്ചു’; എന്‍ടിഎയിലെ ‘ വിദഗ്ധര്‍’ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയത് ഇങ്ങനെ

  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നത് എന്‍ടിഎ ഓഫീസിലെ കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍ നിന്ന് എന്ന് സിബിഐ. എന്‍ടിഎയിലെ വിഷയ വിദഗ്ധര്‍ ചെറിയ കടലാസിലും കാണാതെ പഠിച്ചുമാണ് ചോദ്യങ്ങള്‍ ചോര്‍ത്തിയത്. സിബിഐ ഡല്‍ഹി റൗസ് അവന്യുവിലെ അതിവേഗ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കണ്ടെത്തല്‍.     എന്‍ടിഎ ആസ്ഥാനത്തെ അതീവ സുരക്ഷ വേണ്ട കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍ നിന്നാണ് നീറ്റ് ചോദ്യങ്ങള്‍ ചോര്‍ന്നത്. ഉദ്യോഗസ്ഥര്‍ക്ക് ദേഹപരിശോധനയോ സിസിടിവി നിരീക്ഷണമോ ഉണ്ടായിരുന്നില്ലെന്ന സുരക്ഷാ വീഴ്ച സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.എന്‍ടിഎയിലെ മൂന്ന് വിഷയ വിദഗ്ധരായ…

Read More

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്റെ പ്രഖ്യാപനം, ഏത് വിജയ് സർക്കാർ ആയാലും തീരുമാനം നടപ്പാക്കാൻ പറ്റില്ലെന്ന് എം എം മണി

  മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തും എന്ന തമിഴ്നാടിന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുൻമന്ത്രി എം എം മണി. തമിഴ്നാട് സർക്കാരിന് തീരുമാനമെടുത്ത് അവിടെ വെക്കാനേ സാധിക്കു. നിലവിലുള്ള ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കരുത്. തമിഴ്നാടിന് ഇപ്പോൾ കൊടുക്കുന്ന അളവിൽ വെള്ളം കൊടുക്കണം. കേരളത്തിൻറെ സുരക്ഷയ്ക്കും പ്രാധാന്യം നൽകണം.     ഏതു വിജയ് സർക്കാർ ആയാലും ഈ തീരുമാനം നടപ്പാക്കാൻ പറ്റില്ല. ഇടുക്കിയിലെ 3 താലൂക്കുകൾ തമിഴ്നാടിന് വിട്ടുകൊടുക്കണം എന്ന പ്രചരണത്തിലും അദ്ദേഹം പ്രതികരിച്ചു. പച്ച മലയാളത്തിൽ പറഞ്ഞാൽ…

Read More

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍; സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടറും കെ രാജന്‍ എംഎല്‍എയും

  കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. പടിഞ്ഞാറേ ഭാഗത്താണ് മണ്ണിടിഞ്ഞത്. പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം. ഈ തുരങ്കത്തിന്റെ മുകള്‍ ഭാഗത്തായി രണ്ടിടത്താണ് മണ്ണിടിഞ്ഞത്.     സ്ഥലത്ത് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍, കെ രാജന്‍ എംഎല്‍എ എന്നിവര്‍ സ്ഥലം ന്ദര്‍ശിച്ചു. അല്‍പസമയത്തിനകം സ്ഥലത്ത് ദേശീയപാത സുരക്ഷാ വിഭാഗം പരിശോധന നടത്തും.   വാഹനം കടന്നു പോകുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ രാജന്‍ പറഞ്ഞു….

Read More

‘ കെ യു ജനീഷ്‌കുമാര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു’; ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ പുറത്തുവിട്ട് മന്ത്രി പി സി വിഷ്ണുനാഥ്

  മഴക്കെടുതിയില്‍ കോന്നിയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന എംഎല്‍എ കെ യു ജനീഷ്‌കുമാറിന്റെ ആരോപണത്തിന് രൂക്ഷമറുപടിയുമായി മന്ത്രി പി സി വിഷ്ണുനാഥ്. കെ യു ജനീഷ്‌കുമാറിനൊപ്പം ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ പുറത്തുവിട്ടാണ് മന്ത്രിയുടെ മറുപടി. കെ യു ജനീഷ് കുമാര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നെന്നും താന്‍ അങ്ങോട്ട് വിളിച്ചാണ് ക്യാമ്പുകള്‍ സന്ദര്‍ശിക്കാനുള്ള സന്നദ്ധത എംഎല്‍എയെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.     എംഎല്‍എയുമായി ഒരുമിച്ച് കോന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഞാന്‍ ജനീഷ്‌കുമാറിനെ അങ്ങോട്ട് വിളിച്ചാണ്…

Read More

‘നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് പണം തട്ടി’; രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച് സ്ത്രീയും കുട്ടികളും

  രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം. ഹരിയാന സ്വദേശിയായ സ്ത്രീയും കുട്ടികളുമാണ് പ്രതിഷേധിച്ചത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് പണം തട്ടിയെന്നാണ് ആരോപണം. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു നീക്കി. അതേസമയം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റാഗ്രാം റീൽസിന് പിന്നാലെ, ജെൻ-സി വിഭാഗവുമായി കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ സെഷനുമായി രാഹുൽ ഗാന്ധി രംഗത്തെത്തി.     വിദ്യാർത്ഥികൾക്കും ജെൻ-സി ഉപയോക്താക്കൾക്കും തന്നോട് നേരിട്ട് സംവദിക്കാൻ…

Read More

വീട് എന്ന രണ്ടുമുറിയുടെ പകുതിയോളം വെള്ളം; വീടിനുള്ളിൽ സഞ്ചരിക്കാൻ പലക, പാചകം ഉൾപ്പെടെ ‘വെള്ളത്തിൽ’

  തിരുവല്ല ∙ വീട് എന്ന രണ്ടുമുറിയുടെ പകുതിയോളം വെള്ളം ഒഴുകി നടക്കുന്നു. അടുക്കളയുടെ ഒരു ഭാഗത്തെ ഭിത്തി തകർന്നു. പ്രളയജലം അകത്തേക്കു പതിയെ കയറുന്നു. കട്ടിൽ ഉൗഞ്ഞാൽ പോലെ കെട്ടിയിട്ടിരിക്കുകയാണ്. നിലത്തു വെള്ളമാണ്. വീടിനുള്ളിൽ പലകയിട്ടാണ് ഇവരുടെ സഞ്ചാരം. നിരണം പഞ്ചായത്ത് 14-ാം വാർഡായ തോട്ടടി വട്ടടിയിലെ താനാരി പടിഞ്ഞാറേ വീടിന്റെ സ്ഥിതിയാണിത്. തോമസ് യോഹന്നാൻ (64), ഭാര്യ ലിസി തോമസ് (54) എന്നിവരാണു ഈ വീട്ടിലെ താമസക്കാർ. സമീപത്തെ അരീത്തോട്ടിലെ വെള്ളമാണു വീടിനുള്ളിൽ കിടക്കുന്നത്.തോട്ടടി…

Read More

30 മീറ്റർ അകലെയായിരുന്ന കടൽ എങ്ങനെ ഇത്ര അടുത്തെത്തി?; പരീക്ഷണ കൃഷിയിടത്തെ നോട്ടമിട്ട് സംഹാര കടൽത്തിരകൾ

  സംസ്ഥാനത്തിന്റെ കടലേറ്റ ഭൂപടത്തിലേക്കു പുതുചരിത്രമെഴുതി ആഗോളതാപനം? അറബിക്കടൽ തീരത്ത് സ്ഥിതിചെയ്യുന്ന കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സിപിസിആർഐ) വക ബീച്ച് ബ്ലോക്ക് എന്നറിയപ്പെടുന്ന കൃഷിയിടത്തിലേക്കാണു കടൽ കയറി വരുന്നത്. കടലോരത്ത് എങ്ങനെ കൃഷി ഫലപ്രദമാക്കാം എന്ന ഗവേഷത്തിനായി സ്ഥാപിച്ച പരീക്ഷണതോട്ടത്തെ തന്നെയാണ് കടൽ നോട്ടമിട്ടിരിക്കുന്നത്.കടലുമായി ഒരു കി.മീ. അതിർത്തി പങ്കിടുന്ന കൃഷിയിടത്തിന്റെ 80 മീറ്ററോളം മതിൽ ഈ കാലവർഷക്കലിയിൽ കടലെടുത്തു കഴിഞ്ഞു. 30 മീറ്റർ മതിലിനെ ഏതുനിമിഷവും തിരകൾ നക്കിത്തുടയ്ക്കും. സമീപ റോഡിന്റെ ടാറും…

Read More

സൗദി അറേബ്യയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം; 11 പേര്‍ക്ക് പരുക്ക്

  സൗദി അറേബ്യയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം. 11 പേര്‍ക്ക് പരുക്കേറ്റു. ഏഴ് സൗദി പൗരന്മാര്‍ക്കും നാല് വിദേശികള്‍ക്കുമാണ് പരുക്കേറ്റത്. സൗദിക്കെതിരെ ഹൂതികളും ഇറാഖി മിലിഷ്യകളും ഇറാന്റെ മേല്‍നോട്ടത്തില്‍ ഗൂഢാലോചന നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്.     അതേസമയം, യെമനിലെ ഔദ്യോഗിക സര്‍ക്കാരിന്റെ സൈനിക ക്യാമ്പുകളിലേക്കും ഹൂതികളുടെ ആക്രമണം നടന്നു. യെമനിലെ മറീബ്, ഹദ്രാമൗദ്, റുവൈക്, അല്‍-അബര്‍, അല്‍ താനിയ എന്നിവിടങ്ങളിലാണ് ഹൂതികള്‍ ഡ്രോണ്‍ – ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്….

Read More

പ്രതിഭയുടെ സംഗമഭൂമി; രവീന്ദ്രനാഥ ടഗോറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 85 വര്‍ഷം

  രവീന്ദ്രനാഥ ടഗോറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 85 വര്‍ഷം. ദേശീയഗാന ശില്‍പി, കവി, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, തത്വചിന്തകന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ പലതാണ് ടാഗോറിന്. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആദ്യമായി ഒരു ഏഷ്യന്‍ രാജ്യത്തിലേക്ക് എത്തിയത് ടാഗോറിലൂടെയാണ്.     കാവ്യാനുഭൂതികളുടെ സുന്ദരതീരങ്ങളിലേക്ക് ഇന്ത്യയെ വഴി നടത്തിയ ഒരു തീര്‍ത്ഥാടകനായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. പ്രകൃതിയെയും ഈശ്വരനെയും പ്രണയത്തെയും ആ തൂലിക ഒന്നിച്ച് ആവാഹിച്ചെടുത്തു. അറിവിന്റെ പൂക്കള്‍ പ്രകൃതിയുടെ മടിത്തട്ടില്‍ വിരിയണം എന്ന സങ്കല്‍പത്തില്‍ നിന്നാണ് ടാഗോര്‍ ശാന്തിനികേതന്‍ സ്ഥാപിച്ചത്….

Read More