Headlines

സിപിഐക്കും ‘കനഗോലു’! നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രജ്ഞരുടെ സേവനം ലഭ്യമാക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രജ്ഞരുടെ സേവനം ലഭ്യമാക്കാന്‍ സിപിഐ. ഡല്‍ഹിയില്‍ നിന്നുളള സംഘമാണ് സിപിഐക്ക് വേണ്ടി ഇലക്ഷന്‍ തന്ത്രം ഒരുക്കുന്നത്. പാര്‍ട്ടിയുടെ രാജ്യസഭാംഗങ്ങളുടെ മുന്‍കൈയിലാണ് കോടിക്കണക്കിന് രൂപ പ്രതിഫലമുള്ള പി.ആര്‍ ടീം എത്തിയിരിക്കുന്നത്. തുടര്‍ഭരണം നേടുമെങ്കിലും സിപിഐ അപകട മുനമ്പിലെന്നാണ് മുന്നറിയിപ്പ്.ഇന്നലെ വൈകുന്നേരം സംസ്ഥാന എക്‌സിക്യൂട്ടീവിന് ശേഷം സംഘം പ്രസന്‍േറഷന്‍ നടത്തി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവരുടെ മുന്നിലാണ് പ്രസന്റേഷന്‍ അവതരിപ്പിച്ചത്. എന്നാല്‍ സംഘം അവതരിപ്പിച്ചത് വെബ്‌സൈറ്റിലും എഐ ആപ്പുകളിലും മാത്രമെന്ന് വിമര്‍ശനവുമുണ്ട്. 25 സീറ്റില്‍…

Read More

ബിനാമി കമ്പനി ഇടപാട്; പി പി ദിവ്യക്കെതിരെ തെളിവില്ലെന്ന് സർക്കാർ; പരാതിയിൽ വിജിലൻസ് അന്വേഷണമില്ല

കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. കെഎസ്‌യു നേതാവ് നൽകിയ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ പ്രാഥമികാന്വേഷണത്തിനുള്ള അനുമതി സർക്കാർ നിഷേധിച്ചു. ദിവ്യക്കെതിരെ തെളിവുകളുടെ അഭാവമുണ്ടെന്നും പരാതി തദ്ദേശ വിജിലൻസ് അന്വേഷിക്കുമെന്നും സർക്കാർ അറിയിച്ചു.കെഎസ്‌യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ് നൽകിയ പരാതിയിലാണ് ദിവ്യയ്ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി പി ദിവ്യ കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ്…

Read More

സർക്കാർ ബ്രാണ്ടിയുടെ പേരിൽ വീണ്ടും മാറ്റം; മലബാർ മിസ്റ്ററി മാറ്റി ‘മിന്നൽ മാജിക്’എന്നാക്കി

സർക്കാർ ബ്രാണ്ടിയുടെ പേരിൽ വീണ്ടും മാറ്റം.’മലബാർ മിസ്റ്ററി’ പേര് മാറ്റി ‘മിന്നൽ മാജിക്’ എന്നാക്കി. മലബാർ ഡിസ്റ്റല്ലറീസ് നിർമ്മാണോത്ഘാടന ചടങ്ങിൽ പേര് പ്രഖ്യാപിക്കും.ഒരു മാസത്തിനുള്ളിൽ വിപണിയിൽ എത്തിക്കാനാണ് നീക്കം.പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും.ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാന്റിന്റെ പേരും ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒരു മാസത്തിനകം മിന്നൽ മാജിക് ബെവ്കോ ഔട്ട്‍ലെറ്റുകളിലെത്തും. 13, 500 കെയ്സ് മദ്യമായിരിക്കും ദിനം…

Read More

33 കുട്ടികളെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ഉത്തർപ്രദേശിൽ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി

ലക്‌നൗ: ഉത്തർപ്രദേശിൽ നിരവധി കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശ് ബന്ദയിലെ പോക്സോ കോടതിയാണ് ദമ്പതികൾക്ക് വധശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്.രാംഭവൻ, ഭാര്യ ദുർഗവതി എന്നിവർക്കാണ് പോക്സോ കോടതിയിലെ പ്രത്യേക ജഡ്ജി വധശിക്ഷ വിധിച്ചത്. പോക്സോ ആക്റ്റിലെ നിരവധി വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തപ്പെട്ടത്. 33 കുട്ടികളെയാണ് ഇരുവരും ചേർന്ന് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. മൂന്ന് വയസ് മാത്രമുള്ള കുട്ടിയെവരെ ഇരുവരും ഉപദ്രവിച്ചിരുന്നു. കേസിന്റെ ഗൗരവം പരിഗണിച്ചാണ് കോടതി…

Read More

അഭിഷേകല്ല, പുറത്താകുക മറ്റൊരു താരം, ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു പ്ലേയിങ് ഇലവനില്‍?; പരിശീലന സെഷൻ നല്‍കുന്ന നിർണായക സൂചന

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടങ്ങൾ ആരംഭിക്കാനിരിക്കെ, ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് മലയാളി താരം സഞ്ജു സാംസൺ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന സൂപ്പര്‍ 8 പോരാട്ടത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിൽ സഞ്ജുവിന് പ്രത്യേക പരിഗണനയാണ് ലഭിച്ചത്.വെള്ളിയാഴ്ച അഹമ്മദാബാദിൽ നടന്ന ഇന്ത്യയുടെ ആദ്യ പരിശീലന സെഷനിൽ സഞ്ജു സാംസൺ ഏറെ നേരം നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തി. വിവിധ ബൗളിംഗ് കോമ്പിനേഷനുകളെയും മാച്ച് സിമുലേഷൻ പരിശീലനവും നേരിട്ട സഞ്ജുവിന്‍റെ ബാറ്റിംഗ് പ്രകടനം സെലക്ടർമാരുടെയും…

Read More

വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്; ഡോ. ലളിതാംബികയെ പ്രതി ചേർത്തു, മനുഷ്യജീവന് അപകടകരമാം വിധം പ്രവർത്തിച്ചെന്ന് എഫ്ഐആർ

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോ.ഷാഹിദയോ മറ്റുള്ളവരോ പ്രതികളല്ല. മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടകരാമാം വിധം പ്രവർത്തിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ബിഎൻഎസ് 125, 125 (a) വകുപ്പുകളാണ് ചേർത്തിയിരിക്കുന്നത്. ഉഷ ജോസഫിന്റെ ബന്ധു നൽകിയ പരാതിയിലാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കൂടുതൽ പേരെ പ്രതി ചേർത്തേക്കും.അതേസമയം, ഉഷയുടെ പരാതിയിൽ…

Read More

പ്രാര്‍ഥനകള്‍ വിഫലം;ലോറിയില്‍ നിന്ന് സെയില്‍സ്മാന്‍ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു

മലപ്പുറം ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറിയില്‍ കുടുങ്ങിയ സെയില്‍സ്മാന്‍ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ഏഴ് മണിക്കൂറിലേറെ നേരം നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തീവ്രശ്രമത്തിലൂടെ ലോറി വെള്ളത്തില്‍ നിന്ന് മുകളിലേക്ക് ഉയര്‍ത്തുകയും കാബിന്‍ വെട്ടിപ്പൊളിച്ച് മുസ്തഫയെ പുറത്തെടുക്കുകയുമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. (dead body of musthafa found in lorry| malappuram quarry accident)ഇന്ന് ഉച്ചയ്ക്കാണ് ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദുഷ്‌കരമായ രക്ഷാദൗത്യമാണ് ഏഴ് മണിക്കൂറോളം നടന്നത്. അപകടത്തില്‍ പരുക്കേറ്റ ലോറി…

Read More

മലപ്പുറത്ത് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറി ഉയര്‍ത്തി; കാബിന്‍ പൊളിച്ച് മുസ്തഫയെ പുറത്തെടുക്കാന്‍ തീവ്രശ്രമം

മലപ്പുറം ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറി ഉയര്‍ത്തി. ഏഴ് മണിക്കൂര്‍ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് ലോറി പുറത്തെടുത്തത്. വെള്ളത്തില്‍ മുങ്ങിപ്പോയ ലോറി അഞ്ചാമത്തെ ശ്രമത്തില്‍ മാത്രമാണ് ഉയര്‍ത്താനായത്. കാബിന്‍ വെട്ടിപ്പൊളിച്ച് സെയില്‍സ്മാന്‍ മുസ്തഫയെ പുറത്തെടുക്കാന്‍ തീവ്രശ്രമങ്ങള്‍ നടന്നുവരികയാണ്. (lorry lifted from water in quarry| malappuram lorry accident)ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. മറിഞ്ഞ വാഹനം വെള്ളത്തില്‍ പൂര്‍ണമായും താഴ്ന്നുപോയിട്ടുണ്ട്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ്…

Read More

സർക്കാരിന് തിരിച്ചടി; താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുന്നതാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു

സർക്കാരിന് തിരിച്ചടി, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുന്നതാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി തടഞ്ഞു. ചീഫ് സെക്രട്ടറി പുറത്ത് ഇറക്കിയ ഉത്തരവാണ് തടഞ്ഞത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആയിരുന്നു നിയമനം. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ഹൈകോടതി വിലക്ക് നിലന്നിനിരുന്നു. ഇത് മറികടന്ന് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത് എന്നായിരുന്നു ഹർജിക്കാരുടെ വാദം.വിവിധ സർക്കാർ അർദ്ധസർകാർ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്താൽ ചോദ്യം ചെയ്ത ഹർജിയിൽ, ഇനിമേൽ സുപ്രീം കോടതി ഉത്തരുവുകൾക്കു വിരുദ്ധമായി ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന് കോടതി വിധിച്ചിരുന്നു. ചീഫ് സെക്രട്ടറി കൂടി കക്ഷിയായ…

Read More

ഒപിഎസ് ഡിഎംകെയിലേക്ക്? സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഒ പനീര്‍സെല്‍വം; തമിഴ്‌നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍

മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുതിര്‍ന്ന നേതാവുമായിരുന്ന ഒ പനീര്‍ശെല്‍വം ഡിഎംകെയിലേക്കെയെന്ന് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഒ പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തിയതാണ് സംശയം ബലപ്പെടുത്തിയിരിക്കുന്നത്. എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ഒപിഎസ് പറഞ്ഞു. എം കെ സ്റ്റാലിനെ പുകഴ്ത്തി ഒപിഎസ് പക്ഷത്തെ എംഎല്‍എ പി അയ്യപ്പനും രംഗത്തെത്തി. (O Panneerselvam meets MK stalin| Tamil nadu)നിര്‍ണായക രാഷ്ട്രീയ മാറ്റങ്ങളാണ് തമിഴ് നാട്ടില്‍ നടക്കുന്നത്. ബജറ്റ് ചര്‍ച്ചകള്‍ക്ക് നിയമസഭ പിരിയുന്ന ദിവസമായിരുന്നു…

Read More