Headlines

കടുവാപ്പേടിയില്‍ വയനാട് പുല്‍പ്പള്ളി; ആക്രമണത്തില്‍ കൊല്ലപ്പെട്ട കൂമന്‍ മാരന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്

വയനാട് പുല്‍പ്പള്ളിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൂമന്‍ മാരന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയത്. വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ കുടുംബത്തെ അറിയിച്ചില്ലെന്നാണ് പരാതി. ബന്ധുക്കള്‍ എത്തിയ ശേഷം മാത്രമേ ഇന്ന് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയുള്ളു. വണ്ടിക്കടവ് കന്നാരം പുഴയുടെ ഓരത്തുനിന്ന് വിറക് ശേഖരിക്കാന്‍ എത്തിയതായിരുന്നു കൂമന്‍ മാരനും സഹോദരി കുള്ളിയും. വനാതിര്‍ത്തില്‍ നിന്ന് കടുവ കൂമനെ വലിച്ചിഴച്ച് മുക്കാല്‍ കിലോമീറ്റര്‍…

Read More

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്; അധികാരത്തിലേറുക 2116 ജനപ്രതിനിധികള്‍

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്. ഗ്രാമപഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ,ജില്ലാ പഞ്ചായത്ത് ,മുന്‍സിപ്പില്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണിക്കും കോര്‍പ്പറേഷനില്‍ 11.30നും ആണ് സത്യപ്രതിജ്ഞ. ആദ്യ ഭരണസമിതി യോഗങ്ങള്‍ ഇന്ന് നടക്കും. മേയര്‍ ,മുന്‍സിപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 26ന് നടക്കും. 27ന് ആണ് ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കഴിഞ്ഞ ശേഷം തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും…

Read More

ഇ-ലേലത്തില്‍ ആക്രി വിറ്റ് പോകുന്നില്ല; പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ വേഗത്തില്‍ വിറ്റ് ഒഴിവാക്കാന്‍ സര്‍ക്കാര്‍; നിബന്ധനകളില്‍ ഇളവ് വരുത്തി

ഉപയോഗ ശൂന്യമായ സര്‍ക്കാര്‍ വാഹനങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും വിറ്റ് ഒഴിവാക്കാന്‍ നിബന്ധനകളില്‍ ഇളവ് വരുത്തി സംസ്ഥാന ധനവകുപ്പ്. ഇ-ലേലത്തില്‍ വിറ്റ് പോയില്ലെങ്കില്‍ വകുപ്പുകള്‍ക്ക് നേരിട്ട് ഈ വസ്തുക്കളുടെ വില്‍പ്പന നടത്താം. ഇ- ലേലത്തില്‍ ആക്രി വിറ്റ് പോകാത്ത പശ്ചാത്തലത്തിലാണ് ആക്രി വില്‍പ്പനയ്ക്കുള്ള കര്‍ശന നിബന്ധനകളില്‍ ധനവകുപ്പ് ഇളവുകള്‍ നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഇ- കൊമേഴ്‌സിന് വേണ്ടിയുള്ള വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഒരു നിശ്ചിത ദിവസം ഇ-ലേലം നടത്തണമെന്നുമായിരുന്നു നിബന്ധന. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഴയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ…

Read More

വൈറ്റിലയിൽ കണ്ടെയ്നർ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം

എറണാകുളം വൈറ്റിലയിൽ കണ്ടെയ്നർ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം. ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ട്രാവലർ ഡ്രൈവറെ പുറത്തെടുത്തത്. ഇയാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി ഒൻപത് മണിയോടെ വൈറ്റില മേൽപ്പാലത്തിലാണ് സംഭവം. ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കണ്ടെയ്‌നറിന് പിന്നിൽ അതെ ദിശയിൽ തന്നെ പോകുകയായിരുന്ന ട്രാവലർ ഇടിക്കുകയായിരുന്നു. ട്രാവലർ വളരെ വേഗത്തിലാണ് വന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ട്രാവലർ ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാളുടെ കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. നിലവിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക്…

Read More

പ്രിയപ്പെട്ട ശ്രീനിക്ക് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ ആണ് സംസ്‌കാരം. എറണാകുളം ടൗണ്‍ ഹാളില്‍ ഇന്നലെ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ മമ്മൂട്ടി മോഹന്‍ ലാല്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും…

Read More

ഓർമകളിൽ ശ്രീനിവാസൻ

അവനവനിലേക്ക് നോക്കാൻ പഠിപ്പിച്ച കലാകാരനാണ് ശ്രീനിവാസൻ. ശ്രീനിവാസന്റെ എഴുത്തിലും അഭിനയത്തിലും യാഥാർഥ്യ ബോധത്തോടെയുള്ള സാമൂഹിക പ്രതിഫലനങ്ങൾ കാണാം. 48 വർഷത്തെ സിനിമാ ജീവിതം മലയാളിത്തത്തെ കുറിച്ചുള്ള പാഠപുസ്തകം കൂടിയാണ്. എനിക്കും നിങ്ങൾക്കും അറിയാവുന്ന ഒരാൾ. ഒരുപക്ഷേ, നമ്മൾ തന്നെയല്ലേ ഇതെന്ന് തോന്നിപ്പോകുന്ന ഒരാൾ. ശരാശരി മലയാളിയുടെ ഭാവഭേദങ്ങളും, പ്രാരാബ്ധങ്ങളും, സന്തോഷ, സങ്കടങ്ങളുമൊക്കെ അതീവ സൂക്ഷ്മമായി പകർത്തിയ നമ്മളിലൊരാൾ… മലയാളത്തിന്റെ സ്വന്തം ശ്രീനിവാസൻ. രോഗം ശരീരത്തിൽ പിടിമുറുക്കിയിട്ട് കുറച്ചേറെയായിരുന്നു. എങ്കിലും സജീവം. എത്താവുന്നിടത്തെല്ലാം എത്തി. സ്വതസിദ്ധമായ നർമത്തിൽ പൊതിഞ്ഞ്…

Read More

വാളയാർ ആൾക്കൂട്ട മർദനം; അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്

പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ് അതിഥിതൊഴിലാളി മരിച്ച സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണൻ ബയ്യ മണിക്കൂറുകൾ നീണ്ട വിചാരണയ്ക്കും കൊടും ക്രൂരതയും ശേഷം ചികിത്സയിലിരിക്കെ മരിക്കുന്നത്. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ ബയ്യയെ മർദിച്ചത്. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകൾ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്…

Read More

‘ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം’; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലും അസമിലും ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ ജംഗിൾരാജ് ജനങ്ങൾ പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു. കോൺഗ്രസിന്‍റെ കാലത്തെ തെറ്റുകൾ തിരുത്തുന്നതാണ് തന്‍റെ സർക്കാരിന്‍റെ വികസന നയമെന്ന് മോദി ആസമിൽ അവകാശപ്പെട്ടു. അസമിനും രാജ്യത്തിനും എതിരായാണ് കോൺഗ്രസ് പ്രവർത്തിച്ചത്. വോട്ട് ബാങ്കിനായി അനധികൃത കുടിയേറ്റത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലും അസമിലുമായി വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തിയത്. കനത്ത മൂടൽ മഞ്ഞുകാരണം…

Read More

വീണ്ടും ലോക്കപ്പ് മര്‍ദനം? മണ്ണന്തലയില്‍ യുവാവിനെ പൊലീസ് ലാത്തികൊണ്ട് മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം മണ്ണന്തലയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ലോക്കപ്പ് മര്‍ദനമെന്ന് പരാതി. നാലാഞ്ചിറ സ്വദേശി ദസ്ത്തക്കീറിനാണ് മണ്ണന്തല പോലീസിന്റെ മര്‍ദ്ദനമേറ്റത്.ഗുരുതരമായി പരിക്കേറ്റ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ഭാര്യ അറിയിച്ചതിനെ തുടര്‍ന്നാണ് നാലാഞ്ചിറയിലെ വീട്ടിലെത്തി ദസ്തക്കീറിനെ മണ്ണന്തല പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ ഭാര്യക്കും മക്കള്‍ക്കും മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദസ്തക്കീര്‍ ട്വന്റിഫോറിനോട് പറഞ്ഞു.തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച എസ്‌ഐയും ലോക്കപ്പിനുള്ളിലിട്ട് ക്രൂരമായി മര്‍ദിച്ചു എന്നാണ് പരാതി. ദസ്തക്കീറിന്റെ തുടയിലും പിന്‍ഭാഗത്തുമായി 20 ഓളം…

Read More

അസമിൽ ട്രെയിനിടിച്ച് എഴ് ആനകൾ ചരിഞ്ഞു

അസമിൽ ട്രെയിനിടിച്ച് എഴ് ആനകൾ ചരിഞ്ഞു. അസമിലെ നാഗോൺ ജില്ലയിൽ ഇന്ന് പുലർച്ചയാണ് അപകടമുണ്ടായത്. ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ഇടിച്ചാണ് അപകടം ഉണ്ടായത്. ട്രാക്കിലേക്ക് നിന്ന ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. പിന്നാലെ ട്രയിനിൻ്റെ എൻജിനും അഞ്ച് ബോഗികളും മറഞ്ഞു. അപകടത്തിൽ യാത്രക്കാർക്കാർക്കും പരുക്കേറ്റിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. ട്രാക്കിലേക്ക് വരുന്ന ആനക്കൂട്ടത്തെ കണ്ട ഉടൻതന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചുവെങ്കിലും ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Read More