വിഭജന ഭീതിദിനം ആചരിക്കരുതെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം കൈമാറി; കെടിയു ഡീനിന് കാരണം കാണിക്കൽ നോട്ടീസ് നൽകി വി സി

വിഭജന ഭീതിദിനാചരണം ആചരിക്കരുതെന്ന് കോളജുകൾക്ക് നിർദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്കൊരുങ്ങി സാങ്കേതിക സർവകലാശാല വിസി. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം കോളജുകൾക്ക് കൈമാറിയതിൽ സാങ്കേതിക സർവകലാശാല ഡീൻ- അക്കാഡമിക്സിനോട് താത്ക്കാലിക വി സി വിശദീകരണം തേടി. വിഭജന ഭീതിദിനാചരണ പരിപാടികൾ നടത്താൻ സാങ്കേതിക സർവകലാശാല പിആർഒ വഴിയായിരുന്നു വി സി ആദ്യം കോളജുകൾക്ക് സർക്കുലർ നൽകിയത്. ചാൻസലറായ ഗവർണറുടെ നിർദേശമനുസരിച്ച് കോളജുകളിൽ താത്ക്കാലിക വൈസ് ചാൻസിലർ ശിവപ്രസാദ് വിഭജന ഭീതി ദിനാചരണം നടത്തണമെന്ന് കാട്ടി ആദ്യം സർക്കുലർ…

Read More

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സംഭവം; താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസ്സുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദേശം. പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിക്കൊണ്ടാണ് നിർദേശം നൽകിയിരിക്കുന്നത്. രണ്ടാഴ്ച മുൻപ് നാലാം ക്ലാസുകാരി അനയ കുളത്തിൽ കുളിക്കാനായി എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. കുട്ടികൾ നീന്തൽ പഠിക്കുന്നതിനും മറ്റുമായി ഇവിടെ എത്താറുണ്ട്. കുളത്തിൽ കുളിച്ച കുട്ടികളുടെ വിവരം ആരോഗ്യ വകുപ്പ് ശേഖരിക്കുകയാണ്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന്…

Read More

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലുള്ള ന്യൂനമർദമാണ് മഴ വീണ്ടും ശക്തമാകാൻ കാരണം. ഈ ന്യൂനമർദം ആന്ധ്ര-ഒഡീഷ തീരങ്ങൾക്കടുത്ത് രൂപംകൊണ്ടിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്…

Read More

സ്വാതന്ത്ര്യ ദിനത്തിൽ അങ്കണവാടി കുട്ടികൾക്ക് രാഖി കെട്ടാൻ നിർദേശം; ചൈൽഡ് ഡെവലപ്മെന്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്, DYFI പ്രതിഷേധം

തിരുവനന്തപുരത്ത് സ്വാതന്ത്ര്യ ദിനത്തിൽ അങ്കണവാടിയിലെ കുട്ടികൾക്ക് നിർബന്ധിതമായി രാഖി കെട്ടിയെന്ന് ആരോപണം. വർക്കല താലൂക്ക് ഓഫീസിൽ DYFI പ്രതിഷേധം ഉണ്ടായി. കുട്ടികൾക്ക് രാഖി കെട്ടണമെന്ന് ടീച്ചേഴ്സിനോട് ചൈൽഡ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫീസർ നിർദേശിക്കുന്ന ശബ്ദസംഭാഷണം ലഭിച്ചു. വർക്കലയിലെ ബിജെപി കൗൺസിലർ കുട്ടിയുടെ കൈയിൽ രാഖി കെട്ടികൊടുക്കുന്ന ചിത്രവും ഇതിനകം പുറത്തുവന്നു. രാഖി ഉണ്ടാക്കി കുട്ടികളുടെ കൈയ്യിൽ കെട്ടണമെന്നും രാഖി കെട്ടുന്ന ഫോട്ടോ കേന്ദ്രസർക്കാറിന് അപ്‌ലോഡ് ചെയ്യണമെന്നും ഓഡിയോ സന്ദേശത്തിൽ CDPO നിർദേശം നൽകി.വർക്കല താലൂക്ക് ഓഫീസിന്റെ പരിധിയിൽ…

Read More

ഞാന്‍ ‘അമ്മ’യില്‍ അംഗമല്ല; തിരഞ്ഞടുപ്പിനെ പറ്റി അറിയില്ല’; ഭാവന

അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പില്‍ പ്രതികരിക്കാനില്ലെന്ന് നടി ഭാവന. താന്‍ അമ്മയില്‍ അംഗമല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും ഭാവന പറഞ്ഞു. ഞാന്‍ അമ്മയില്‍ അംഗമല്ല. തിരഞ്ഞെടുപ്പിനെ കുറിച്ച് അറിയില്ല. അതിനെ കുറിച്ച് മറ്റൊരു സാഹചര്യത്തില്‍ പ്രതികരിക്കാം – ഭാവന പറഞ്ഞു. അതേസമയം, സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരുമെന്ന് അമ്മയുടെ പുതിയ പ്രസിഡന്റ് ശ്വേതാ മേനോന്‍ പറഞ്ഞു. തനിക്കെതിരായ കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി. പ്രതിസന്ധി സമയത്ത് നല്‍കിയ പിന്തുണയ്ക്ക്…

Read More

‘ആര്‍എസ്എസിനും വിഡി സവര്‍ക്കര്‍ക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധം’; മുഖ്യമന്ത്രി പിണറായി വിജയന്‍

സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കുന്നത് ചരിത്രനിഷേധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമമെന്നും ഇതിന് സ്വാതന്ത്ര്യ ദിനത്തെ തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യ സമരത്തെ അപമാനിക്കാനെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആര്‍എസ്എസിനെ മഹത്വപ്പെടുത്താന്‍ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസാ കാര്‍ഡില്‍ മഹാത്മാ ഗാന്ധിക്ക് മുകളില്‍ വിഡി സവര്‍ക്കറെ പ്രതിഷ്ഠിച്ചത് കൂട്ടി വായിക്കുമ്പോള്‍ വിപുലമായ ഗൂഢാലോചനയുടെ ഭാഗമാണ്…

Read More

വയനാട് ആനപാറ പാലം അപകടാവസ്ഥയിൽ; ജനരോഷം ശക്തമാകുന്നു

വയനാട്ടിലെ അമ്പലവയൽ-ചുള്ളിയോട് പ്രധാന പാതയിലുള്ള ആനപാറ പാലം തകർന്ന് അപകടാവസ്ഥയിൽ. ഈ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. 60 വർഷത്തിലേറെ പഴക്കമുള്ള പാലം ഏത് നിമിഷവും തകർന്നുവീഴാമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന പാതയിലെ പ്രധാന കണ്ണിയാണ് അപകടാവസ്ഥയിലായ ഈ പാലം. പാലത്തിന്റെ അടിഭാഗം പലയിടത്തും അടർന്ന് വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. കൈവരികൾ തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. കാലപ്പഴക്കം കാരണം പാലത്തിന് വലിയ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഒരുസമയം ഒരുവാഹനം മാത്രം…

Read More

കോഴിക്കോട് വീണ്ടും ഷോക്കേറ്റ് മരണം; വീട്ടുമുറ്റത്ത് പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടി,ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

കോഴിക്കോട് വടകരയിൽ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂരിലെ ഉഷ ആശാരിക്കണ്ടിയാണ് ( 51) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മുറ്റമടിക്കുമ്പോൾ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉഷയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഉഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

ബില്ലുകൾക്കുള്ള സമയപരിധിയിൽ എതിർപ്പുമായി കേന്ദ്രം; സുപ്രീംകോടതിയെ നിലപാടറിയിച്ചു

രാഷ്ട്രപതിക്കും ഗവർണ്ണർക്കും ബില്ലുകളിൽ സമയപരിധി നിശ്ചയിച്ചതിനെ എതിർത്ത് കേന്ദ്ര സർക്കാർ. ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം കോടതിക്ക് അത്തരമൊരു അധികാരമില്ലെന്നാണ് കേന്ദ്രം വാദിക്കുന്നത്. ഇത് രാഷ്ട്രപതിയുടെയും ഗവർണറുടെയും ഭരണഘടനാപരമായ അധികാരങ്ങളിലുള്ള കൈകടത്തലായി വ്യാഖ്യാനിക്കാമെന്നും, അമിതാധികാര പ്രയോഗമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിൽ ഗവർണർമാർ മനഃപൂർവ്വം കാലതാമസം വരുത്തുന്നുവെന്ന് ​കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിനെതിരെ രാഷ്ട്രപതി തന്നെ പ്രസിഡന്റ് റെഫറൻസ് വഴി സുപ്രീംകോടതിയെ സമീപിച്ചു. രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകൾക്ക് അംഗീകാരം…

Read More

ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ 12 കാരനെ പുള്ളിപുലി ആക്രമിച്ചു

ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ (ബിഎൻപി) ജീപ്പ് സഫാരിക്കിടെ പന്ത്രണ്ടുകാരന് പുള്ളി പുലിയുടെ ആക്രമണം. പുലിയുടെ നഖം കൊണ്ട് കുട്ടിയുടെ കൈയ്ക്ക് പരുക്കേറ്റു. സഫാരി ജീപ്പിൽ പാർക്ക് ചുറ്റികാണുമ്പോഴായിരുന്നു സംഭവം. ജീപ്പ് പിന്തുടർന്ന് എത്തിയ പുലി വാഹനത്തിന്റെ സൈഡ് ഗ്ലാസിന് വെച്ചിരുന്ന കുട്ടിയുടെ കൈയ്യിലേക്ക് നഖം കൊണ്ട് പോറൽ ഏൽപ്പിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന്, ബിഎൻപി അധികൃതർ ഉടൻ തന്നെ കുട്ടിക്ക് പ്രഥമശുശ്രൂഷ നൽകി. മറ്റെന്തെങ്കിലും പരുക്കുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. എല്ലാ മെഷ് ഓപ്പണിംഗുകളും അടച്ച് മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും…

Read More