മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ല, ആൾക്കൂട്ട നിയന്ത്രണവും ഇല്ല; കൂടുതൽ ഇളവുകളുമായി കേന്ദ്രം

  കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിലും ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതൽ കേസെടുക്കില്ല. സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച് നിർദേശം നൽകി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച് കത്തെഴുതി കൊവിഡിനെ തുടർന്ന് 20202 ലാണ് മാസ്‌കും ആൾക്കൂട്ട നിയന്ത്രണവും കൂടിച്ചേരലുകൾ ഒഴിവാക്കിയുമൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ ഉത്തരവിന്റെ കാലാവധി മാർച്ച് 25ന് അവസാനിക്കും. ഇതിന് ശേഷം ഈ നിയന്ത്രണങ്ങൾ തുടരേണ്ടതില്ലെന്നാണ് നിർദേശം.

Read More

വിക്രമാദിത്യ സിംഗ് കോണ്‍ഗ്രസ് വിട്ടു

ജമ്മു: മുൻ എംഎൽസിയും ജമ്മു കാഷ്മീരിലെ കോണ്‍ഗ്രസ് നേതാവുമായ വിക്രമാദിത്യ സിംഗ് പാർട്ടി വിട്ടു. രാജിക്കത്ത് അ്ദ്ദേഹം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. ജമ്മു കാഷ്മീരിലെ ജനങ്ങളുടെ വികാരവും അഭിലാഷവും മനസിലാക്കുന്നതിൽ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. മഹാരാജ് ഹരി സിംഗിന്‍റെ കൊച്ചുമകനും മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ ഗവർണറുമായ ഡോ. കരണ്‍ സിംഗിന്‍റെ മകനുമാണ് വിക്രമാദിത്യ സിംഗ്.

Read More

ശ്രീലങ്ക ഇരുട്ടിൽ; പമ്പുകളിൽ നീണ്ട നിര: ഒടുവിൽ പട്ടാളം ഇറങ്ങി

കൊളംമ്പോ: വിലക്കയറ്റവും ഇന്ധനക്ഷാമവും മൂലം വൻ പ്രതിസന്ധിയിൽ ശ്രീലങ്ക. പമ്പുകളില്‍ നീളന്‍ ക്യൂവും വിവിധ ഭാഗങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തു. സൈന്യത്തിന്‍റെ മേൽനോട്ടത്തിലാണ് നിലവിൽ പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയില്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുകയാണ്. നിരവധി പേര്‍ മണിക്കൂറുകളോളമാണ് പമ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. പലയിടത്തും ജനങ്ങള്‍ അക്രമസക്തരായി പമ്പുകൾ അടിച്ചു തകർത്തു. കടുത്ത വിദേശ നാണ്യ പ്രതിസന്ധിയാണ് ശ്രീലങ്കയെ അതിവേഗം കുഴപ്പത്തില്‍ എത്തിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് ലങ്ക…

Read More

ബംഗാളിലെ സംഘര്‍ഷം; റിപ്പോര്‍ട്ട് തേടി കേന്ദ്രം: മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപി

  ബംഗാളില്‍ പത്തുപേരുടെ മരണത്തിനിടയാക്കിയ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. സംഘര്‍ഷം നടന്ന ബിര്‍ഭൂം കേന്ദ്രസംഘം നാളെ സന്ദര്‍ശിക്കും. പത്തുപേര്‍ കൊല്ലപ്പെടാനിടയാക്കിയ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥനെ ബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ ധാര്‍മിക ഉത്തകരവാദിത്വം ഏറ്റെടുത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവെക്കണമെന്ന ആവശ്യം ബിജെപി ശക്തമായി ഉന്നയിക്കുകയാണ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മമത…

Read More

നിലപാടില്‍ മാറ്റമില്ല; എച്ച്എന്‍എല്‍ കേരളത്തിന് നല്‍കില്ല: ആവര്‍ത്തിച്ച് ധനമന്ത്രി നിർമല സീതാരാമൻ

  പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് കേരളത്തിന് വിട്ടുനല്‍കില്ലെന്ന കേന്ദ്ര നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ക്ക് എച്ച് എന്‍ എല്‍ ലേലത്തില്‍ പങ്കെടുക്കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് ധനമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുമേഖലാ സ്ഥാപനത്തിനും ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രം സംസ്ഥാനത്തിന് മുന്‍പ് കത്തയച്ചിരുന്നു. ഹിന്ദുസ്ഥാന്‍ ലാറ്റക്സിനെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ശേഷം ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഐഡിസിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ…

Read More

അഖിലേഷ് യാദവ് എംപി സ്ഥാനം രാജിവെച്ചു; ഇനി യുപിയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്

  സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്സഭാ എംപി സ്ഥാനം രാജിവെച്ചു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. രാജിക്കത്ത് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കൈമാറി. ഉത്തർപ്രദേശിൽ ബിജെപിയുടെയും യോഗി ആദിത്യനാഥിന്റെ പ്രധാന എതിരാളിയായി സ്ഥാനം ഉറപ്പിക്കുകയെന്നതാണ് അഖിലേഷ് യാദവിന്റെ നീക്കം. അടുത്തിടെ നടന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സമാജ് വാദി കോട്ടയായ കർഹാലിൽ നിന്നുമാണ് അഖിലേഷ് യാദവ് വിജയിച്ചത്. അഖിലേഷ് സംസ്ഥാനത്ത് പാർട്ടിയെ നയിക്കുമെന്നും യുപി നിയമസഭയിൽ പ്രതിപക്ഷ നേതാവാകുമെന്നുമാണ്…

Read More

ബംഗാളിൽ രാഷ്ട്രീയ സംഘർഷം രൂക്ഷം; ഒരു കുടുംബത്തിലെ ഏഴ് പേർ അടക്കം 10 പേർ കൊല്ലപ്പെട്ടു

  തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ കലാപത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. എട്ട് പേരുടെ മൃതദേഹം അഗ്നിക്കിരയാക്കിയ നിലയിലാണ് കണ്ടത്. ഒരു കുടുംബത്തിലെ ഏഴ് പേർ അടക്കമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഭാധു ഷേയ്ഖാണ് ഇന്നലെ കൊല്ലപ്പെട്ടത്. തൃണമൂൽ കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഘർഷത്തിന് പിന്നിൽ. രാത്രി മുതലുണ്ടായ ആക്രമണങ്ങളിൽ 12 വീടുകൾ അഗ്നിക്കിരയാക്കി. തിങ്കളാഴ്ച വൈകുന്നേരം ചായക്കടയിൽ ഇരിക്കുകയായിരുന്ന ഭാധു ഷെയ്ഖിനെതിരെ ഒരു സംഘം പെട്രോൾ…

Read More

എട്ട് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം; തൊഴിൽ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിടാതെ കേന്ദ്രസർക്കാർ

  രാജ്യത്തെ എട്ട് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളുടെ കണക്കുകൾ വെളിപ്പെടുത്താൻ വിസമ്മതിച്ച്‌ വ്യോമയാന മന്ത്രാലയം. രാജ്യ സഭയിൽ സി.പി.ഐ എം.പി ബിനോയ് വിശ്വം ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയിയിലാണ് കേന്ദ്ര ഗവണ്മെന്റിന്റെ ഈ മൗനം. സ്വകാര്യ കമ്പനികൾക്ക് കൈമാറിയ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ അവസ്ഥയെക്കുറിച്ചുള്ള മൗനം അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന സർക്കാരിന്റെ അവകാശവാദത്തിന് വിരുദ്ധമാണ്. 2022-2025 കാലയളവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) 25 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കുമെന്ന് മറുപടിയിൽ പറയുന്നു. കൂടുതൽ…

Read More

ഹിജാബ് വിവാദം: പരീക്ഷ ബഹിഷ്‌ക്കരിച്ചവർക്ക് അവസരം നൽകില്ലെന്ന് കർണാടക സർക്കാർ

  ഹിജാബ് വിലക്കിൽ പ്രതിഷേധിച്ച് പരീക്ഷ ബഹിഷ്‌ക്കരിച്ച വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകില്ലെന്ന് കർണാടക സർക്കാർ. പരീക്ഷ എഴുതാത്ത മറ്റുള്ളവരെപ്പോലെ തന്നെ ഇവരെ കണക്കാക്കുകയുള്ളൂവെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പരീക്ഷകളിൽനിന്ന് വിട്ടുനിന്ന വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്തുമെന്ന സൂചനയുണ്ടായിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് മന്ത്രിയുടെ വിശദീകരണം പുറത്തുവന്നത്. ഹിജാബ് വിലക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനു പിന്നാലെ നിരവധി വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌ക്കരിച്ചിരുന്നു. നിരവധി പേർ സയൻസ് വിഷയത്തിലെ പ്രാക്ടിക്കൽ പരീക്ഷകളിൽനിന്ന്…

Read More

മണിപ്പൂർ മുഖ്യമന്ത്രിയായി ബീരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബീരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് ബീരേൻ സിംഗ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് വന്നിരുന്നുവെങ്കിലും മുഖ്യമന്ത്രി പദത്തെ ചൊല്ലി പാർട്ടിയിൽ അനിശ്ചിതത്വം നിലനിന്നിരുന്നു ഏകകണ്‌ഠേനയാണ് ബീരേൻ സിംഗിനെ മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തതെന്ന് ബിജെപി അറിയിച്ചു. മുതിർന്ന എംഎൽഎ ബിശ്വജിത് സിംഗും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു. ഇന്നലെ രാത്രിയോടെ കേന്ദ്രമന്ത്രി നിർമല സീതാരാമനാണ് ബീരേൻ…

Read More