Headlines

പശ്ചിമ ബംഗാളിൽ കനത്ത മൂടൽ മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 13 പേർ മരിച്ചു

പശ്ചിമബംഗാളിൽ കനത്ത മൂടൽ മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ13 പേർ മരിച്ചു. 18 ഓളം പേർക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ ജയ്പാൽഗുരി ജില്ലയിലെ ധൂപ്ഗിരിയിലാണ് അപകടം ഉണ്ടായത്. മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച മറഞ്ഞതോടെ കാർ എതിരെ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ട്രക്ക് ഡിവൈഡറിലേക്ക് പാഞ്ഞു കയറുകയും തുടർന്ന് എതിരെ വന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടുലക്ഷം…

Read More

കർഷക പ്രക്ഷോഭം: കർഷക സംഘടനകളുമായി കേന്ദ്രത്തിന്റെ പത്താംവട്ട ചർച്ച ഇന്ന്

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകളുമായി കേന്ദ്രസർക്കാരിന്റെ പത്താംവട്ട ചർച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് ചർച്ച. ഇരുവിഭാഗവും നിലപാടുകളിൽ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന നിലയിൽ തുടരുന്നതോടെ ചർച്ച പരാജയപ്പെടാനാണ് സാധ്യതയേറെയും കാർഷിക നിയമങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് മുതൽ കർഷകരുമായി കൂടിക്കാഴ്ച നടത്തും. തങ്ങൾ പക്ഷപാതമുള്ളവരാണെന്ന് ചിന്തിക്കരുതെന്നും തുറന്ന മനസ്സോടെ സമിതിയുമായി സഹകരിക്കണമെന്നും കർഷകരോട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ റിപബ്ലിക് ദിനത്തിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലിയുമായി…

Read More

രണ്ട് കൊവിഡ് വാക്‌സിനുകളും സുരക്ഷിതം, ഡോക്ടര്‍മാരും നഴ്‌സുമാരും വാക്‌സിനോട് വിമുഖത കാണിക്കരുത്; ആശങ്കയറിയിച്ച് നീതി ആയോഗ്

ന്യൂല്‍ഡല്‍ഹി: ഇന്ത്യയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന രണ്ട് വാക്‌സിനും സുരക്ഷിതമാണെന്നും എല്ലാ ഡോക്ടര്‍മാരും നഴ്‌സുമാരും അത് സ്വീകരിക്കണമെന്നും നീതി ആയോഗ് ആരോഗ്യ വിഭാഗം അംഗം വി കെ പോള്‍. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനോട് കാണിക്കുന്ന വിമുഖതയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കൊവിഡിനെതിരേ വികസിപ്പിച്ച വാക്‌സിന്‍ എടുക്കാതിരുന്നാല്‍ നമ്മുടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റില്ലെന്നാണ് അര്‍ത്ഥം. രാജ്യങ്ങള്‍ വാസ്‌കിനുവേണ്ടി നെട്ടോട്ടമോടുകയാണ്. വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഞാന്‍ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും അഭ്യര്‍ത്ഥിക്കുന്നു- അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാവരോടും ഞാന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് ഉപയോഗിക്കുന്ന…

Read More

ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കത്തോലിക്ക അധ്യക്ഷൻമാരുമായി നടന്ന കൂടിക്കാഴ്ചക്കിടെ ഇവരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സിബിസിഐ തലവനും ബോംബെ ലത്തീൻ അതിരൂപത അധ്യക്ഷനുമായ കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപുമായ കർദിനാൾ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലിമ്മിസ് കാത്തോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഫാദർ സ്റ്റാൻ സ്വാമിയുടെ മോചനം, സ്‌കോളർഷിപ് വിതരണത്തിലെ…

Read More

പഠിക്കാത്തതിനെ തുടർന്ന് പിതാവ് പെട്രോളൊഴിച്ച് തീവച്ചു; 10 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

പഠനത്തിൽ ഉഴപ്പു കാണിച്ചതിനെ തുടർന്ന് പിതാവ് പെട്രോളൊഴിച്ച് തീവച്ച 10 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. 60 ശതമാനം പൊള്ളലേറ്റ ആറാം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൻ്റെ സമയത്ത് പിതാവ് മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു. ഹൈദരാബാദിൽ ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. തൊഴിലാളിലായ ബാലു മകൻ ചരണിനോട് അടുത്തുള്ള കടയിൽ പോയി ബീഡി വാങ്ങിവരാൻ ആവശ്യപ്പെട്ടു. തിരികെ എത്തിയപ്പോൾ വരാൻ വൈകിയെന്നാരോപിച്ച് ബാലു ചരണിനെ മർദ്ദിച്ചു. നന്നായി പഠിക്കുന്നില്ലെന്നും ട്യുഷൻ ക്ലാസിൽ…

Read More

ഗുജറാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കിടയിലേയ്ക്ക് ട്രക്ക് പാഞ്ഞുകയറി 15 മരണം; ആറുപേര്‍ക്ക് പരിക്ക്

അഹമ്മദാബാദ്: സൂറത്തില്‍ അന്തര്‍സംസ്ഥാന തൊഴിലാളികളുടെ ശരീരത്തേയ്ക്ക് ട്രക്ക് പാഞ്ഞുകയറി 15 പേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കൊസാംബ ഗ്രാമത്തിലാണ് സംഭവം. റോഡരികില്‍ കിടന്നുറങ്ങിയവരുടെ ദേഹത്തേയ്ക്കാണ് ട്രക്ക് പാഞ്ഞ് കയറിയത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. 12 പേര്‍ സംഭവസ്ഥലത്തും മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവര്‍ ചികില്‍സയിലാണ്. മരണപ്പെട്ടവരെല്ലാം രാജസ്ഥാനിലെ ബന്‍സ്വാഡയില്‍നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. കരിമ്പ് കയറ്റിയ ട്രാക്ടറില്‍ ട്രക്ക് ഇടിച്ചു. തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും…

Read More

എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ട്രാന്‍സ്‌ജെന്‍ഡര്‍ കോളം ഉള്‍പ്പെടുത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടെ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളും സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ ആയി മാറുന്നതാണ്. ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിന്റെ പുരോഗതിക്കായുള്ള മറ്റൊരംഗീകാരമായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങളിലായി നിലവിലുള്ള അപേക്ഷാ ഫോറങ്ങളില്‍…

Read More

സർക്കാർ ജീവനക്കാർക്ക് ഫോൺബില്ലിലെ ഇളവ് ബിഎസ്എൻഎൽ വർധിപ്പിച്ചു

കേന്ദ്ര, സംസ്ഥാന ജീവനക്കാർക്കും വിരമിച്ചവർക്കും ഫോൺബില്ലിൽ നൽകി വരുന്ന ഇളവ് അഞ്ചിൽ നിന്ന് 10 ശതമാനമാക്കി ബി.എസ്.എൻ.എൽ. വർധിപ്പിച്ചു. ലാൻഡ് ഫോണുകൾക്കും ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കും മാത്രമുണ്ടായിരുന്ന ആനുകൂല്യം അതിവേഗ ഇന്റർനെറ്റ് കണക്ഷനായ എഫ്.ടി.ടി.എച്ച്. നും ഇനി ലഭിക്കും. ഫെബ്രുവരി ഒന്നിനാണ് ഇവ പ്രാബല്യത്തിൽ വരിക. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയവർക്കും ഇളവ് ലഭ്യമാക്കാനാണ് ഉത്തരവ്. ആനുകൂല്യത്തിന് അർഹരാണെന്ന് തെളിയിക്കുന്ന രേഖകൾ ബി.എസ്.എൻ.എലിൽ സമർപ്പിച്ചെങ്കിൽ മാത്രമേ ഇളവ് അനുവദിക്കൂ. വിരമിച്ചവർ പെൻഷൻ ബുക്കിന്റെ…

Read More

കൊവിഡ്: രാജ്യത്ത് രോഗമുക്തരും സജീവരോഗികളും തമ്മിലുള്ള വ്യത്യാസം ഒരു കോടി കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗമുക്തരും സജീവ രോഗികളും തമ്മിലുള്ള വ്യത്യാസം ഒരു കോടി കടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്തെ രോഗമുക്തരുടെ എണ്ണം 1,02,11,324 ആയി. വിവിധ ആശുപത്രികളിലായി 2,08,012 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. വ്യത്യാസം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആകെ രോഗമുക്തരുടെ എണ്ണം സജീവ രോഗികളുടെ 50 ഇരട്ടിയാണ്. നിലവില്‍ ഇവ തമ്മിലുളള വ്യത്യാസം 1,02,11,342ആണ്. 96.59 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 14,457 പേര്‍ 24 മണിക്കൂറിനുളളിലാണ് ആശുപത്രി വിട്ടത്. രാജ്യത്ത് പുതുതായി…

Read More

കർഷകരുടെ ട്രാക്ടർ റാലി തടയണമെന്ന ആവശ്യം; ഇടപെടാനില്ലെന്ന് സുപ്രീം കോടതി

റിപബ്ലിക് ദിനത്തിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പോലീസിന്റെ ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ക്രമസമാധാന പ്രശ്‌നം പോലീസിന്റെ വിഷയമാണ്. അത്തരത്തിൽ തീരുമാനമെടുക്കാൻ പോലീസിന് അവകാശമുണ്ടല്ലോയെന്നും കോടതി ചോദിച്ചു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് ഇനി റിപബ്ലിക് ദിനത്തിന്റെ അടുത്ത ദിവസം പരിഗണിക്കും. വിഷയത്തിൽ ഇടപെടുന്നില്ലെന്നത് ഉത്തരവിൽ എഴുതി നൽകാമോ എന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചോദിച്ചു. എഴുതി നൽകിയാൽ ഡൽഹി പോലീസിന്റെ…

Read More