Headlines

തിരുവനന്തപുരം- നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ മയക്കിക്കിടത്തി വൻ കവർച്ച

  തിരുവനന്തപുരം: തിരുവനന്തപുരം- നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ മയക്കിക്കിടത്തി വൻ കവർച്ച നടത്തിയതായി റിപ്പോർട്ട്‌. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീന്‍- തിരുവനന്തപുരം എക്സ്പ്രസ്സിലാണ് വൻ കവര്‍ച്ച നടന്നിരിക്കുന്നത്. വനിതാ യാത്രക്കാരായിരുന്ന മൂന്നു പേരെയാണ് അജ്ഞാതസംഘം മയക്കി കിടത്തി കൊള്ളയടിച്ചതെന്നാണ് റിപ്പോർട്ട്‌. പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ തീവണ്ടിയില്‍ ബോധരഹിതരായ നിലയില്‍ മൂന്ന് വനിതകളെയും റെയില്‍വേ ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. യാത്രക്കാരിയായ വിജയകുമാരിയുടേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയിട്ടുണ്ട്. നിസ്സാമുദ്ദീനില്‍…

Read More

വിദ്യാർഥികൾ എല്ലാ അഭിപ്രായങ്ങളും വായിക്കണം; വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ

  കണ്ണൂർ സർവകലാശാല വിവാദ സിലബസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സിലബസിൽ ഗോൾവാൾക്കറും സവർക്കറും ഉൾപ്പെട്ടതിൽ തെറ്റില്ല. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ വായിക്കൂവെങ്കിൽ സർവകലാശാലയിൽ പോയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ എല്ലാ അഭിപ്രായങ്ങളും വായിക്കണം. തന്റെ നിലപാട് ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലല്ല. അക്കാമഡീഷ്യൻ എന്ന നിലയിലാണ്. സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങളോടൊപ്പം തന്നെ ഗാന്ധിജി, നെഹ്‌റു എന്നിവരുടെ പുസ്തകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. വിദ്യാർഥികൾ എല്ലാം വായിക്കണം ചിലർ പറയുന്നത് കണ്ണൂർ സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ…

Read More

കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടികൂടിയത് 1.81 കോടി രൂപയുടെ സ്വർണം

  കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി 81 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മൂന്ന് കിലോ 763 ഗ്രാം സ്വർണവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ സ്വർണമാണ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശികളാണ് അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നും അബൂബാദിയിൽ നിന്നുമാണ് ഇവർ കരിപ്പൂരിൽ വിമാനം ഇറങ്ങിയത്. കഴിഞ്ഞ ദിവസവും കരിപ്പൂരിൽ അനധികൃതമായി കടത്തിയ സ്വർണം പിടിച്ചെടുത്തിരുന്നു.

Read More

മങ്കടയില്‍ 70കാരിയെ കൊലപ്പെടുത്തിയ കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

  മലപ്പുറം മങ്കടയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആഷിയെന്ന 70കാരിയെ കൊലപ്പെടുത്തിയ കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. രാമുപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ കൊല്ലപ്പെടുന്നത് ജൂലൈ 16നാണ്. ഇവരുടെ പേരക്കുട്ടിയുടെ ഭര്‍ത്താവും ഐടി അധ്യാപകനുമായ മമ്പാട് സ്വദേശി നിഷാദ് അലിയാണ് അറസ്റ്റിലായത് ആയിഷയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. സംഭവദിവസം പേരക്കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് ആയിഷയെ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഷാദ് അലി പിടിയിലാകുന്നത്. എം എസ്…

Read More

പശ്ചിമ ബംഗാളിൽ നിന്നും ബസിൽ കടത്തി കൊണ്ടുവന്ന കഞ്ചാവ് പാലക്കാട് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന ബസിലാണ് 200 കിലോ കഞ്ചാവ് എത്തിച്ചത്

  പാലക്കാട് വെച്ച് രണ്ട് കാറുകളിലേക്ക് കഞ്ചാവ് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് പ്രതികളെ പിടികൂടിയത്. ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയ്, കഞ്ചാവ് കടത്തിയ എറണാകുളം സ്വദേശികളായ സുരേന്ദ്രൻ , അജീഷ്, നിതീഷ് , പാരിഷ് മാഹിൻ എന്നിവരെയാണ് പിടികൂടിയത്. 6 ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Read More

ആലപ്പുഴയിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; പ്രതികളിൽ ഒരാൾ പിടിയിൽ

  ആലപ്പുഴ പൂച്ചാക്കലിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി സ്വദേശി വിപിൻലാൽ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വിപിൻലാൽ ആക്രമണത്തിന് ഇരയായത്. അതേസമയം കൊലയ്ക്ക് പിന്നില് രാഷ്ട്രീയമില്ലെന്ന് പോലീസ് അറിയിച്ചു. ലോറി ഡ്രൈവറാണാണ് വിപിൻലാൽ. ഒരു പെൺകുട്ടിക്ക് വാട്‌സാപ്പ് സന്ദേശമയച്ച വിഷയത്തിൽ വിപിൻലാലും പ്രതികളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നു. പ്രതികളിൽ ഒരാൾ പിടിയിലായിട്ടുണ്ട്. പൂച്ചാക്കൽ സ്വദേശി സുജിത്താണ് പിടിയിലായത്. മറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കി.

Read More

മലയാള കഥാപ്രസംഗരംഗത്തെ കുലപതി ജി.മുകുന്ദൻ പിള്ള അന്തരിച്ചു

മലയാള കഥാപ്രസംഗരംഗത്തെ കുലപതിയുമായ ജി.മുകുന്ദൻ പിള്ള (കൊല്ലം ബാബു – 80 വയസ്) വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് അന്തരിച്ചു. സംസ്കാര ചടങ്ങുകൾ, കൊല്ലം കോയിവിളയിലുള്ള വീട്ടുവളപ്പിൽ (ശിവം ), ഉച്ചക്ക് 12 മണിക്ക് ശേഷം നടക്കും ഗവണ്‍മെന്റ് പ്രസിലെ സര്‍ക്കാര്‍ ജോലി രാജിവച്ചാണ് മുകുന്ദന്‍പിള്ള എന്ന കൊല്ലം ബാബു കഥാപ്രസംഗ കലയിലേക്കിറങ്ങിയത്. 32 വര്‍ഷം. പതിനയ്യായിരത്തോളം വേദികള്‍. സാംബശിവനെപ്പോലെ ബാബുവിനും തിരക്കോട് തിരക്കായിരുന്നു. ചേരിയുടെ നീലസാരി എന്ന കഥ പറഞ്ഞായിരുന്നു തുടക്കം. വിശ്വസാഹിത്യകാരന്‍മാരുടെതടക്കം 35 സാഹിത്യകൃതികള്‍ അവതരിപ്പിച്ചു.ചാള്‍സ്…

Read More

ഗുരുവായൂർ ക്ഷേത്ര നട വരെ മോഹൻലാലിന്റെ കാർ കയറ്റിയ സംഭവം; സുരക്ഷാ ജീവനക്കാർക്കെതിരെ നടപടി

ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്ക് മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്ക് അഡ്മിനിസ്‌ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്ത് കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കാനാണ് നിർദേശം മൂന്ന് സുരക്ഷാ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റിനിർത്താനും അഡ്മിനിസ്‌ട്രേറ്റർ നിർദേശം നൽകി. എന്നാൽ മൂന്ന് ഭരണസമിതി അംഗങ്ങൾ ഒപ്പമുള്ളതിനാലാണ് ഗേറ്റ് തുറന്നു കൊടുത്തതെന്ന് ജീവനക്കാർ പറയുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് ബുധനാഴ്ച വരെ സംസ്ഥാനത്ത് കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിലാകും മഴ കൂടുതൽ ശക്തമാകുക. അതേസമയം ഡൽഹിയിൽ മഴ രണ്ട് ദിവസം കൂടി തുടരുമെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹി വിമാനത്താവളത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. വിമാന സർവീസുകളെ കാര്യമായി ബാധിച്ചിരുന്നു.

Read More

സംസ്ഥാനത്ത് ഉടനീളം അമ്മത്തൊട്ടിലുകള്‍ സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: സംസ്ഥാനത്ത് ഉടനീളം അമ്മത്തൊട്ടിലുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ആരോഗ്യ, ശിശുക്ഷേമ മന്തി വീണാ ജോര്‍ജ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായാണ് ഹൈടെക് ഇലക്ട്രോണിക് അമ്മത്തൊട്ടില്‍ ഒരുക്കിയതെന്നും മന്ത്രി പറഞ്ഞു. 2009ല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ നിന്ന് നിരവധി കുഞ്ഞുങ്ങളെ സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പരിപാലിച്ചിട്ടുണ്ട്. സെന്‍സര്‍ സംവിധാനം, കുഞ്ഞിനെ ഉപേക്ഷിച്ചു പോയ വിവരം ആശുപത്രി അധികൃതരെ അറിയിക്കുന്ന അലാം സംവിധാനം തുടങ്ങിയവ…

Read More