Headlines

നിഥിന മോളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; രക്‌തം വാർന്ന് മരണം

  കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിന മോളുടെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. പെൺകുട്ടിയുടെ കഴുത്തിലേറ്റ മുറിവ് ആഴവും വീതിയുമേറിയതാണെന്ന് ആണ് പോസ്‌റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. രക്‌തധമനികൾ മുറിഞ്ഞുപോയിരുന്നു. രക്‌തം വാർന്നതാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. പോസ്‌റ്റുമോർട്ടത്തിന് ശേഷം നിഥിനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവിടെ ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചക്ക് രണ്ട് മണിയോട് കൂടി നിഥിനയുടെ അമ്മാവന്റെ തുറവക്കുന്നിലുള്ള വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ…

Read More

ഹരിതയ്‌ക്ക്‌ പുതിയ മാർഗരേഖ പുറത്തിറക്കി; കോളേജ് കമ്മിറ്റികളായി പരിമിതപെടുത്തും

  കോഴിക്കോട്: തിരഞ്ഞെടുപ്പിലുണ്ടായത് കനത്ത തോൽവിയെന്ന് മുസ്‍ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിന്റെ വിലയിരുത്തൽ. മുസ്‍ലിം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ധാരണയായി. ഹരിതയില്‍ ഉണ്ടായ പൊട്ടിത്തെറിയും വിവാദങ്ങളും പ്രവര്‍ത്തക സമിതിയിൽ ചർച്ചയായി. ഹരിതയുടെ സംഘടനാ പ്രവർത്തനത്തിൽ ലീഗ് പുതിയ മാർഗരേഖ ഉണ്ടാക്കി. നിലവിലെ ഹരിതാ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതയ്‌ക്ക്‌ സംസ്‌ഥാന- ജില്ലാ കമ്മിറ്റികളുണ്ടാകില്ല. പകരം കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപെടുത്തും. ഇതിന് പകരം യൂത്ത്…

Read More

ഇനി വിവാദങ്ങൾക്ക് ഇല്ല; കോൺഗ്രസിൽ സ്‌ഥാനങ്ങൾ ആഗ്രഹിക്കുന്നില്ല: വിഎം സുധീരൻ

  തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഒരു സ്‌ഥാനവും ആഗ്രഹിക്കുന്നില്ലെന്ന് വിഎം സുധീരൻ. ഒരു സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് തീരുമാനം. പാര്‍ലമെന്ററി രംഗത്ത് 25  വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഇനി മൽസരിക്കാൻ ഇല്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നു താനെന്നും സുധീരന്‍ പറഞ്ഞു. കെ സുധാകരനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, ഇനി വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. അതേസമയം, കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങൾ ഉണ്ടെന്ന് സുധീരന്‍ ആവര്‍ത്തിച്ചു. കേരളത്തിലെ കോണ്‍ഗ്രസില്‍ പല കാര്യങ്ങളിലും തിരുത്തല്‍ വരേണ്ടതായിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സുധീരന്‍…

Read More

പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു; വേണമെങ്കില്‍ ഇനിയും ചര്‍ച്ചയാകാമെന്ന് കർഷകരോട് പ്രധാനമന്ത്രി

കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് പ്രാധാനമന്ത്രി നരേന്ദ്രമോദി. നിയമങ്ങളിലെ ഭേദഗതി വേണ്ട ഭാഗത്തെകുറിച്ച് വ്യക്തമാക്കിയാല്‍ അതിനെകുറിച്ച്  ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷക സമരം അനിശ്ചിതമായി നീട്ടി കൊണ്ടുപോവുന്നതിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ താത്പര്യപ്പെടുന്നത്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് രണ്ടാം തരംഗം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന തരത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മാധ്യമങ്ങളിലൂടെ പ്രചാരണമുണ്ടായി. ഇതിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ…

Read More

ഇരട്ടക്കുട്ടികളുടെ കൊല: മാതാവിനെ പൊലിസ് കസ്റ്റഡിയിൽ വാങ്ങി

നാദാപുരം: രണ്ടു മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാതാവിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ആവോലത്തെ മഞ്ഞാംപുറത്ത് മുംതാസാണ് െപെ്റ്റംബർ 27ന് രാത്രി മക്കളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ നൗഹ എന്നിവരെ ഭർതൃവീട്ടിന് സമീപത്തെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. പിന്നീട് ഇവരും കിണറ്റിൽ ചാടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പ്രദേശവാസികൾ മോട്ടോർ പൈപ്പിൽ പിടിച്ചു നിൽക്കുകയായിരുന്ന ഇവരെ രക്ഷിച്ചു. നാലു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്. കോവിഡ് സുരക്ഷയുടെ ഭാഗമായി യുവതി മഞ്ചേരി സബ് ജയിലിൽ…

Read More

മരംമുറി കേസ് അന്വേഷണത്തിൽ ഭിന്നത; സർക്കാർ കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുന്നു

  വയനാട്: മുട്ടിൽ മരംമുറി കേസ് അന്വേഷണത്തിൽ വനം വകുപ്പിൽ ഭിന്നത. ഫോറസ്‌റ്റ് കൺസർവേറ്റർ എൻടി സാജനെതിരെ നടപടിയെടുക്കാത്ത സർക്കാർ, കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുക ആണെന്നാണ് പരാതി. അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌ത ലക്കിടി ചെക്ക് പോസ്‌റ്റിലെ ഉദ്യോഗസ്‌ഥരെ തിരിച്ചെടുത്തുകൊണ്ടുള്ള വനം വകുപ്പ് മേധാവിയുടെ ഉത്തരവ് വനം മന്ത്രി മരവിപ്പിച്ചതാണ് ഭിന്നതയ്‌ക്ക്‌ കാരണം. മുട്ടിൽ മരം മുറി കേസിലെ തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്കിടി ചെക്ക് പോസ്‌റ്റിലെ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ വിഎസ് വിനേഷ്, ബീറ്റ് ഫോറസ്‌റ്റ്…

Read More

പി.എസ്.സി.യെ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

അഴിമതി രഹിതവും കാര്യക്ഷമവുമായ സിവിൽ സർവ്വീസ് എന്നത് ഇടതുപക്ഷ സർക്കാരിൻ്റെ നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിവും പ്രാപ്തിയുമുള്ള ജീവനക്കാരെ തെരഞ്ഞെടുത്ത് നിയമന ശിപാർശ ചെയ്യുന്നതിൽ പി.എസ്.സിക്ക് വലിയ പങ്കാണുള്ളത്. പി.എസ്.സി.എംപ്ലോയീസ് യൂണിയൻ 48 മത് സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കൂടുതൽ തസ്തികകൾ പി.എസ്.സി യുടെ പരിധിയിൽ കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. 2016 മുതൽ നിയമനകാര്യത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്.നിയമന നിരോധനം കേരളത്തിലില്ല. ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിന് ശക്തമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരള പി.എസ്.സി.യെ…

Read More

കൊല്ലം അഞ്ചലിൽ പത്താംക്ലാസ് വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; ഹൃദയ സ്തംഭനമെന്ന് പ്രാഥമിക നിഗമനം

കൊല്ലത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചൽ ഇടമുളക്കിൽ സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. അഞ്ചൽ വെസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ് അഭിഷേക്. ഇടമുളയ്ക്കല്‍ ലതികാഭവനില്‍ രവികുമാര്‍-ബീന ദമ്പതികളുടെ ഏക മകനാണ് അഭിഷേക്. പനയഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി 12 മണി വരെ പഠിച്ച ശേഷം ഉറങ്ങാൻ കിടന്നതാണ് അഭിഷേക്.

Read More

അനധികൃത സ്വത്ത് സമ്പാദനകേസിൽ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ

  തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നല്‍കി. സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. സുധാകരന്റെ മുൻ ഡ്രൈവറായ പ്രശാന്ത് ബാബുവാണ് അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന് കാണിച്ച് വിജിലൻസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സുധാകരനെതിരെ കുറ്റം ചുമത്താനുള്ള വകുപ്പുകൾ ഉണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് തെളിവു ശേഖരണത്തിനായി വിശദമായ അന്വേഷണം…

Read More

നിതിനയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

  കോട്ടയം: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിതിനയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. തുടര്‍ന്ന് തലയോലപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചയോടെ വൈക്കം തുറുവേലിക്കുന്നിലെ ബന്ധുവീട്ടില്‍ സംസ്‌കാരം നടത്തും. സംഭവത്തില്‍ പിടിലായ കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകം നടന്ന പാലാ സെന്റ് തോമസ് കോളജില്‍ പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുക്കും. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അഭിഷേക് മൊഴി നല്‍കിയിരുന്നു….

Read More