Headlines

Webdesk

കടക്ക് പുറത്ത്: അശ്ലീല ഉള്ളടക്കം, ഗ്രോക്കിന് വിലക്കേർപ്പെടുത്തി മലേഷ്യയും ഇന്തോനേഷ്യയും ‌

ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് ഗ്രോക്കിന് വിലക്കേർപ്പെടുത്തി മലേഷ്യയും ഇന്തോനേഷ്യയും. ഗ്രോക്ക് ഉപയോഗിച്ച് വ്യാജ അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നുവെന്ന വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർ‌ന്നാണ് നടപടി. ഗ്രോക്ക് നിരോധിക്കുന്ന ആദ്യരാജ്യങ്ങളാണ് മലേഷ്യയും ഇന്തോനേഷ്യയും.യുകെയിലും ഗ്രോക്കിനെ വിലക്കേർപ്പെടുത്തണമെന്നുള്ള ആവശ്യം വർദ്ധിച്ചുവരികയാണ്. ‘എക്സി’ൻറെ പേരിൽ ബ്രിട്ടന്റെ മാധ്യമനിയന്ത്രണവിഭാഗമായ ഓഫ്കോം അന്വേഷണം ആരംഭിച്ചിരുന്നു. സർക്കാർ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് കുറ്റപ്പെടുത്തി. ഗ്രോക് ഉപയോഗിച്ച് ഉപയോക്താക്കൾ കൃത്രിമ ചിത്രങ്ങൾ നിർമിക്കുന്നതായും ,ഇത് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയെ…

Read More

‘ശബരിമലയിൽ സ്പോൺസർമാരെ നിയന്ത്രിക്കും, മാനദണ്ഡങ്ങൾ പുനഃപരിശോധിക്കും’; കെ ജയകുമാർ

ശബരിമലയിൽ സ്പോൺസർമാരെ നിയന്ത്രിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അതിനായി മാനദണ്ഡങ്ങൾ പുനഃപരിശോധിക്കും. സ്പോൺസേഴ്സിന് ബാങ്ക് ബാലൻസ് ഉണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും കെ ജയകുമാർ പറഞ്ഞു. മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് കടന്നതായി ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാനുള്ള പ്രാഥമികമായ പട്ടിക തയാറാക്കിയിട്ടുണ്ട്. സ്‌പോൺസർഷിപ്പ് ആവശ്യമുണ്ടെങ്കിൽ ദേവസ്വം ബോർഡ് തീരുമാനിച്ച ശേഷമാകും നടപടി ഉണ്ടാവുക. നിലവിൽ സ്‌പോൺസർമാർ താത്പര്യം അറിയിച്ച് ദേവസ്വം ബോർഡിനെ സമീപിക്കുന്ന സാഹചര്യമാണുള്ളത്. അത്തരത്തിലുള്ള സാഹചര്യം വേണ്ട എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്….

Read More

‘പേരിന്റെ അർത്ഥത്തിന് വിപരീതമാണ് ഈ കുഞ്ഞമ്മ പറഞ്ഞു കൊണ്ടിരിക്കുന്നത്, വെള്ളം കുടിച്ചുമരിച്ചാൽ ഭാഗ്യം’; വിമർശനവുമായി പത്തനംതിട്ട ഡിസിസി

രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് ലൈവിൽ വിമർശനവുമായി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ്. പേരിന്റെ അർത്ഥത്തിന് വിപരീതമായാണ് കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളം കുടിച്ചു മരിച്ചാൽ ഭാഗ്യമെന്നും വിമർശനം. ഫേസ്ബുക്ക് പേജിലൂടെയാണ് വിമർശനം ഉന്നയിച്ചത്.ബലാത്സംഗക്കേസില്‍ അറസ്റ്റിലായ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് രംഗത്തെത്തിയിരുന്നു. രാഹുലിനെ പിന്തുണയ്ക്കുന്നതിനോടൊപ്പം ശ്രീനാദേവി കുഞ്ഞമ്മ നിലവിലെ പരാതികളില്‍ സംശയവും പ്രകടിപ്പിച്ചു. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ അതിജീവിതന്റെ ഭാഗം കൂടി…

Read More

കൊച്ചിയിൽ 10 രൂപയ്ക്ക് ഭക്ഷണം, ഇന്ദിര കാന്റീനുകൾ ആരംഭിക്കും; തീവ്ര കൊതുക നിവാരണ യജ്ഞം പ്രഥമ പരിഗണന

21 കർമ്മ പദ്ധതികളുമായി കൊച്ചി കോർപ്പറേഷൻ. കൊച്ചി കോർപ്പറേഷന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് കൊച്ചി മേയർ വി കെ മിനിമോൾ വ്യക്തമാക്കി. ഈ വരുന്ന 50 ദിവസം 50 ദിന കർമ്മ പദ്ധതിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. തീവ്ര കൊതുക നിവാരണ യജ്ഞമാണ് പ്രഥമ പരിഗണന.വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകൾ ആരംഭിക്കും.10 രൂപയ്ക്ക് ഭക്ഷണം നൽകും. പ്രാതലും രാത്രി ഭക്ഷണവും 10 രൂപ നിരക്കിൽ ലഭ്യമാക്കും. കോർപ്പറേഷന്റെ തന്നെ സമൃദ്ധി ക്യാന്റീനൊപ്പമായിരിക്കും ഇന്ദിര കാന്റീനുകൾ ആരംഭിക്കുക. ഫോർട്ട് കൊച്ചി…

Read More

‘കേന്ദ്ര ഫണ്ട്‌ വാങ്ങിയെടുക്കാൻ സംസ്ഥാന സർക്കാരിന് അറിയില്ല’; കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കേന്ദ്ര ഫണ്ട്‌ വാങ്ങിയെടുക്കാൻ സംസ്ഥാന സർക്കാരിന് അറിയില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പല പദ്ധതികളിലായി 43 കോടി ഇനിയും വിനിയോഗിക്കാനുണ്ട്. 59 കോടിയുടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കേറ്റ് കിട്ടിയിട്ടില്ല. നൂനപക്ഷ ക്ഷേമതിനായി 2022 ന് ശേഷം വിനിയോഗിക്കാതെ കിടന്നത് 199 കോടി രൂപയാണെന്നും ജോർജ് കുര്യൻ പറഞ്ഞു.കേന്ദ്രസർക്കാരിന് എതിരായ യുഡിഎഫ് സമരത്തെ ജോർജ് കുര്യൻ വിമർശിച്ചു. യുഡിഎഫ് സമരം നടത്തിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് അദേഹം ആരോപിച്ചു. ഇന്ന് ലോക്ഭവന്റെ മുന്നിൽ യുഡിഎഫ് വിബി ജി-റാം ജി നിയമത്തിനെതിരെ സമരം…

Read More

‘അത്ര ധൃതി വേണ്ട’; 10 മിനിറ്റ് ഡെലിവറി നിർത്താലാക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം

പത്ത് മിനിറ്റ് ഡെലിവറി നിർത്താലാക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. ഡെലിവറി ജീവനക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. സ്വിഗ്ഗി, സൊമാറ്റോ അടക്കമുള്ള ക്വിക്ക് കോമേഴ്‌സ് സ്ഥാപനങ്ങൾ 10 മിനിറ്റ് ഡെലിവറി സേവനം നിർത്താൻ സമ്മതിച്ചു. കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സേവനം നിർത്താൻ തീരുമാനിച്ചത്.‌ബ്രാൻഡ് പരസ്യങ്ങളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും പത്തുമിനിറ്റ് ഡെലിവറി സേവനം നീക്കം ചെയ്യുമെന്ന് ഉറപ്പ് നൽകി. ബ്ലിങ്കിറ്റ് നിർദ്ദേശം നടപ്പിലാക്കുകയും…

Read More

2002 മുറിയിൽ മറ്റൊരു ഫോൺ, ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും; രാഹുൽ മാങ്കൂട്ടത്തിന്റെ മുറി പരിശോധിച്ച് പൊലീസ്

രാഹുൽ മാങ്കൂട്ടത്തിൽ അവസാനം താമസിച്ച മുറി പരിശോധിച്ച് പൊലീസ്. പാലക്കാട് രാഹുൽ താമസിച്ച KPM ഹോട്ടലിലെ മുറിയിൽ പൊലീസ് പരിശോധന നടത്തി. 2002 എന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.രാഹുൽ മാങ്കൂട്ടത്തിലിൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഈ കേസിലും അത് സംഭവിച്ചേക്കാം. നഗ്ന വീഡിയോകൾ പകർത്തിയ ഫോണുകൾ കണ്ടെത്തണം. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കണം. രാഹുലിന് ജാമ്യം ലഭിച്ചാൽ അതിജീവിതയുടെ ജീവൻ…

Read More

ശബരിമലയിൽ ഭക്തജനത്തിരക്ക്; മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമല സന്നിധാനത്ത് മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പർണശാലകൾ കെട്ടി മകരവിളക്ക് ദർശിക്കാൻ തീർത്ഥാടകർ സന്നിധാനത്തും പരിസരത്തും തമ്പടിച്ച് തുടങ്ങി. മകര വിളക്ക് പ്രമാണിച്ച് ശബരിമലയിൽ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവാഭരണ ഘോഷയാത്ര നാളെ വൈകീട്ടോടെ സന്നിധാനത്തെത്തും.രണ്ടുദിവസമായി പർണശാലകൾ കെട്ടി അയ്യപ്പ ഭക്തർ സന്നിധാനത് തന്നെ ഇടം പിടിച്ചിരിക്കുകയാണ്. പൊന്നമ്പലമേട്ടിൽ നിന്ന് മകര വിളക്ക് തെളിയുന്നത് കാണാൻ പറ്റുന്ന മേഖലകളിലാണ് ഭൂരിഭാഗം ഭക്തരും തമ്പടിച്ചിരിക്കുന്നത്. എരുമേലി പേട്ടതുള്ളൽ കൂടി കഴിഞ്ഞതോടെ തീർത്ഥാടകർ കൂടുതലായി സന്നിധാനത്തേക്ക് മല ചവിട്ടി തുടങ്ങി. പന്തളം…

Read More

പ്രതിഷേധം തുടരുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെ അടൂരിലെ പൊലീസ് ക്യാമ്പിലേക്ക് മാറ്റാൻ ആലോചന

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അടൂരിലെ പൊലീസ് ക്യാമ്പിലേക്ക് മാറ്റാൻ ആലോചന. പത്തനംതിട്ട ജില്ലയിലെ തുടർ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് തീരുമാനം. നിലവിൽ പത്തനംതിട്ട എആർ ക്യാമ്പിലാണ് രാഹുൽ. പത്തനംതിട്ടയിലെ പൊലീസ് ഉദ്യോഗസ്ഥർ മേൽ ഉദ്യോഗസ്ഥരെ ഈ കാര്യം അറിയിച്ചു.രാഹുലിനെതിരെ വലിയ പ്രതിഷേധമാണ് ഡിവൈഎഫ്ഐ-യുവമോർച്ചാ പ്രവർത്തകർ ഇന്നും ഉയർത്തിയത്. മാവേലിക്കര ജയിലിനും വൈദ്യപരിശോധനയ്ക്ക് എത്തിച്ച തിരുവല്ല ജനറൽ ആശുപത്രിയ്ക്കും, കോടതി വളപ്പിലും പ്രതിഷേധവുമായി ഡിവൈഎഫ്ഐ-യുവമോർച്ചാ പ്രവർത്തകർ രംഗത്തെത്തി. കോടതിയ്ക്ക് മുന്നിൽ നൂറ് കണക്കിന് പേരാണ് രാഹുലിനെതിരെ മുദ്രാവാക്യവുമായി…

Read More

‘ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, എന്തെങ്കിലും ശ്രമം ഉണ്ടായാൽ തിരിച്ചടിക്കും’; പാകിസ്താന് മുന്നറിയിപ്പുമായി കരസേന മേധാവി

അതിർത്തിയിൽ അസ്ഥിരത സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. അതിർത്തിയിലെ ഡ്രോൺ സാന്നിധ്യം അനുവദിക്കാനാകില്ലെന്ന് പാകിസ്ഥാനെ അറിയിച്ചു.പാക് -ചൈനീസ് സാമ്പത്തിക ഇടനാഴിയുടെ നിർമാണം നിർത്തിവെക്കണമെന്നും കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി.ഡൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞത്. അതിർത്തിയിൽ എന്ത് ആക്രമണമുണ്ടായാലും തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന് ദ്വിവേദി…

Read More