Headlines

Webdesk

സ്പോട്ട് ബുക്കിങ് നിയന്ത്രണം; തീർത്ഥാടകരുടെ ഒഴുക്ക് കുറഞ്ഞു, ഇന്നലെ മല ചവിട്ടിയത് 87,585 ഭക്തർ

ശബരിമലയിൽ തീർഥാടനത്തിരക്ക് തുടരുന്നു. 87,585 ഭക്തരാണ് ഇന്നലെ സന്നിധാനത്തെത്തിയത്. സ്പോട്ട് ബുക്കിങ്ങിൽ നിയന്ത്രണമേർപ്പെടുത്തിയതോടെയാണ് തിരക്ക് കുറഞ്ഞത്. സന്നിധാനത്തെ തിരക്ക് പരിഗണിച്ചായിരിക്കും കൂടുതൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഇന്ന് സന്നിധാനത്ത് എത്തും. എരുമേലിയിൽ കെ ജയകുമാറിന്റെ അധ്യക്ഷതയിൽ അവലോകനയോഗവും നടക്കും. ശബരിമലയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത തിരക്കാണ്‌ മണ്ഡലകാലത്തിന്റെ തുടക്കത്തിൽത്തന്നെ സന്നിധാനത്ത്‌. കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്പമുതൽ തീർഥാടകരെ കടത്തിവിട്ടതിനാൽ എല്ലാവർക്കും ദർശനം നടത്താനായി. ആദ്യ ദിനങ്ങളില്‍ ഇതര സംസ്ഥാനത്തു നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു…

Read More

പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരൻ യദുവാണ് മരിച്ചത്. ഏഴുവയസുകാരിയായ ആദ്യലക്ഷ്മി നേരത്തെ മരിച്ചിരുന്നു. യദുവിനെ അപകടത്തിന് പിന്നാലെ കാണാതായിരുന്നു. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടി മരച്ചതായി കോന്നി എംഎൽഎ കെയു ജനീഷ് കുമാർ സ്ഥിരീകരിച്ചു. അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കൽ…

Read More

ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തിന് അനുമതി; പ്രതിഷേധം അവസാനിപ്പിച്ച് അനുയായികൾ

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാനെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് അനുമതി നൽകി പാക് ജയിൽ അധികൃതർ. ഇതോടെ സഹോദരി അലീമ ഖാനും പിടിഐ അനുയായികളും അഡിയാല ജയിലിന് സമീപം നടത്തിവന്ന ധർണ അവസാനിപ്പിച്ചു. ഇന്നും ചൊവ്വാഴ്ചയും ഇമ്രാനെ സന്ദർശിക്കാനാണ് കുടുംബാംഗങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ മരണപ്പെട്ടെന്ന വാർത്തകൾ പ്രചരിച്ചതോടെ പാകിസ്താനിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.അഭ്യൂഹങ്ങൾ ശക്തമായതോടെ ഇമ്രാൻ…

Read More

ഹോങ്കോങ് തീപിടിത്തം; മരണം 36 ആയി, 279 പേരെ കാണാനില്ല

ഹോങ്കോങ് തീപിടിത്തത്തിൽ മരണം 36 ആയി. 279 പേരെ കാണാനില്ലെന്നും റിപ്പോർട്ട്. ഹോങ്കോങിലെ തായ് പോ ജില്ലയിലെ ബഹുനില ഫ്ലാറ്റ് സമുച്ചയത്തിന് തീപിടിച്ചത് ഇന്ന് വൈകിട്ടോടെ. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടുക്കുന്നു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുന്നതായി അധികൃതർ. കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള മരങ്ങളിലൂടെ തീ പെട്ടന്ന് പടരുകയായിരുന്നു. മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേന അംഗവും ഉൾപ്പെടും.ഇന്നലെ ഉച്ചയ്ക്ക് 02: 50ന് ആരംഭിച്ച അഗ്നിബാധ ഇപ്പോഴും തുടരുകയാണ്. ഫ്ലാറ്റ് സമുച്ചയത്തിൽ ആകെ 4000 പേരാണ് താമസിക്കാരായി ഉള്ളത്. ഏറ്റവും ഉയർന്ന…

Read More

കോമൺ വെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം ആയി

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ. ഗ്ലാസ്കോയിലെ കോമൺ‌വെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലിയിലാണ് പ്രഖ്യാപനം. അഹമ്മദാബാദാണ് വേദിയാകുന്നത്. സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് എൻക്ലേവിലാണ് ഗെയിംസ് നടക്കുക. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ കോമൺ വെൽത്ത് ഗെയിംസിന് വേദിയാകുന്നത്. 2010 ലാണ് ഇന്ത്യ ഇതിനുമുമ്പ് കോമൺവെൽത്ത് ഗെയിംസിന് ആതിഥേയരായത്. കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം പതിപ്പെന്ന പ്രത്യേകത കൂടിയുണ്ട് 2030 ഗെയിംസിന്. കോമൺ‌വെൽത്ത് സ്‌പോർട്‌സ് ഇവാലുവേഷൻ കമ്മിറ്റി മേൽനോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടർന്നാണ് അഹമ്മദാബാദിനെ ശുപാർശ ചെയ്തിരുന്നത്. 1930-ൽ…

Read More

കാലിക്കറ്റ് സർവകലാശാല സെർച്ച് കമ്മിറ്റി രൂപീകരണം; പ്രതിനിധിയെ സെനറ്റ് യോഗം ചേർന്ന് തെരഞ്ഞെടുക്കണമെന്ന് ഹൈക്കോടതി

കാലിക്കറ്റ് സർവകലാശാല സ്ഥിരം വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ സർക്കാരിന് ആശ്വാസം. സെനറ്റ് യോഗം ചേർന്ന് പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന് ഹൈക്കോടതി. കലിക്കറ്റ് സർവകലാശാലയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽ‌കി. സെർച്ച് കമ്മിറ്റി പ്രതിനിധിയുടെ അനുമതി കൂടി വാങ്ങിയ ശേഷം പട്ടിക ചാൻസലർക്ക് കൈമാറാം. സംസ്ഥാന സർക്കാരിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആദ്യം സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിൽ നിന്ന് സർവകലാശാല പ്രതിനിധിയായ എ സാബു പിന്മാറിയിരുന്നു. എന്നാൽ അത് കാര്യമാക്കാതെ വി സി നിയമനവുമായി ബന്ധപ്പെട്ട…

Read More

‘ബംഗ്ലാദേശ് ജനതയുടെ താത്പര്യങ്ങൾ സംരക്ഷിക്കും, ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യർത്ഥന പരിശോധിക്കും’; വിദേശകാര്യ മന്ത്രാലയം

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അഭ്യർത്ഥന പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. ബംഗ്ലാദേശിലെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവയടക്കം ജനങ്ങളുടെ മികച്ച താൽപ്പര്യങ്ങൾക്ക്‌ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എല്ലാ പങ്കാളികളുമായും ക്രിയാത്മകമായി ഇടപഴകുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ബംഗ്ലാദേശ് കത്തുകൾ അയച്ചിരുന്നു. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണിന്റെ വിധിയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി ഹസീനയെ വിചാരണ ചെയ്തിരുന്നു….

Read More

കേരളത്തിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലടിക്കുന്ന രാഷ്ട്രീയം തുടങ്ങിവച്ചത് മുഖ്യമന്ത്രി’; രമേശ് ചെന്നിത്തല

കേരളത്തിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലടിക്കുന്ന രാഷ്ട്രീയം തുടങ്ങിവച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ അധികാരം ലഭിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയും സിപിഐഎമ്മുമാണ് വർഗീയ ധ്രുവീകരണം നടത്താൻ ശ്രമിച്ചത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആരേയും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കില്ലെന്ന് ഹൈക്കമാന്റ് പറഞ്ഞതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാകരുതെന്ന് പിണറായി വിജയനേക്കാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് നരേന്ദ്ര മോദിയാണ്. ഇവിടെ സിപിഐഎം-ബിജെപി അന്തര്‍ധാര വളരെ വ്യക്തമാകുന്നതെന്ന് അദേഹം പറഞ്ഞു. എൻഎസ്എസിന്റെ രാഷ്ട്രീയ ലൈൻ…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ തിരുത്തണം, സജീവമാകണം’; കെ.സുധാകരൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ നടപടി തന്റെ അറിവോടെ അല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. തീരുമാനം എടുത്ത മീറ്റിങിൽ താൻ ഉണ്ടായിരുന്നില്ല. രാഹുൽ തിരുത്തണമെന്നും സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ നേതാക്കൾക്ക് ഓരോ അഭിപ്രായം ഉണ്ടാകുമെന്നും തന്റെ അഭിപ്രായം താൻ പറയുമെന്നും കെ സുധാകരൻ പ്രതികരിച്ചു. രാഹുലിന്റെ വിഷയത്തെക്കുറിച്ച് താന്‍ അന്വേഷിച്ചെന്നും രാഹുല്‍ നിരപരാധിയാണെന്നും കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്തുവരണം. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. അതേസമയം…

Read More

രണ്ടാഴ്ച മുൻപ് സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നു; UDF സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറ്

UDF സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറെന്ന് പരാതി. തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ വാഴക്കാട് വാർഡിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേയന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടാഴ്ച മുൻപാണ് കാർത്തികേയൻ സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നത്. മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് പ്രതിഷേധിച്ചായിരുന്നു പാർട്ടി മാറ്റം. ബൈക്കുകളിലെത്തിയ സംഘമാണ് വീടിന് നേരെ കല്ലെറിഞ്ഞതെന്ന് സ്ഥാനാർത്ഥി പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി പലവിധ ഭീഷണികൾ നേരിടുന്നതായും കാർത്തികേയൻ പറഞ്ഞു. പോത്തൻകോട് പൊലീസിൽ പരാതി നൽകി.

Read More