Headlines

Webdesk

ഹരിയാനയില്‍ ഹോം വര്‍ക് ചെയ്യാത്തതിന് രണ്ടാം ക്ലാസുകാരനെ ടീച്ചര്‍ തലകീഴായി കെട്ടിയിട്ട് തല്ലി

ഹരിയാനയില്‍ ഗൃഹപാഠം ചെയ്യാത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയോട് സ്‌കൂള്‍ അധികൃതരുടെ ക്രൂരത. ഹരിയാന പാനിപത്തിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. കുട്ടിയെ മര്‍ദ്ദിക്കാന്‍ പ്രിന്‍സിപ്പല്‍ ഡ്രൈവറെ വിളിച്ചുവരുത്തി എന്നും ആരോപണം ഉയരുന്നുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റീന, ഡ്രൈവര്‍ അജയ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജട്ടല്‍ റോഡിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. കുട്ടിയെ കയറുകൊണ്ട് ജനലിനരികില്‍ തലകീഴായി കെട്ടിത്തൂക്കിയതായുള്ള വിഡിയോയാണ് പുറത്തുവന്നത്. അടുത്തിടെ മാത്രമാണ് ഈ…

Read More

ഇവി വാഹനങ്ങൾക്ക് ശബ്​ദം വേണം; അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്താൻ നിർദേശം

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം. ഒക്ടോബർ ഒന്നു മുതൽ ഈ നിർദേശം നടപ്പിലാക്കാൻ ആണ് നിർദേശം. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ ഇത് സംബന്ധിച്ച് ഭേ​ദ​ഗതി വരുത്താൻ കരട് വിജ്ഞാപനം ഇറക്കി. അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിലൊരു മാറ്റത്തിന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള വാഹനങ്ങൾക്കും ഇത് നിർബന്ധമാക്കിയിട്ടുണ്ട്. ചില കമ്പനികളുടെ മോഡലുകളിൽ എവിഎഎസ് അഥവാ അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ…

Read More

‘ജെൻ സി വിപ്ലവം തമിഴ്നാട്ടിലും ഉണ്ടാകണം, യുവാക്കൾ ഡിഎംകെ സർക്കാരിനെ താഴെയിറക്കും’; ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന

യുവാക്കൾ ഡിഎംകെ സർക്കാരിനെ താഴെയിറക്കുമെന്ന് ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന. പൊലീസ് ടിവികെ പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ആദവ് അർജുനയുടെ എക്സ് പോസ്റ്റ്. പൊലീസ് ഭരിക്കുന്ന പാർട്ടിക്ക് ഒപ്പം മാത്രം നിൽക്കുന്നു. നേപ്പാളിലെയും ശ്രീലങ്കയിലെയും പോലെ യുവാക്കൾ തെരുവിൽ ഇറങ്ങണമെന്നും ആദവ് അർജുന പറഞ്ഞു. ആദവ് അർജുനയുടെ പോസ്റ്റിന് എതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം. അതേസമയം കരൂർ ദുരന്തത്തിൽ കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. തമിഴക വെട്രിക് കഴകം ജനറൽ സെക്രട്ടറി…

Read More

എംവിഡിയുടെ ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ സംഭവം; ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടിസ്

മോട്ടോർ വാഹന വകുപ്പിന്റെ വാഹന ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി ജോയിയോടാണ് ഗതാഗതമന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. ജനപങ്കാളിത്തം കുറഞ്ഞതിനെ തുടർന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പരിപാടി ഉപേക്ഷിച്ചിരുന്നു. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന ഉറച്ച നിലപാടിയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ. അതേസമയം മന്ത്രിയുടെ നീരസത്തിൽ ഉദ്ഘാടന തീയതി തീരുമാനിക്കാനാവാതെ മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾ കെഎസ്ആർടിസി യുടെ ആനയറയിലെ…

Read More

നെറ്റില്ല, ഫോണ്‍ സര്‍വീസില്ല, വിമാനമില്ല, ടിവി ചാനലില്ല; അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്; ഇന്റര്‍നെറ്റ് അധാര്‍മികമെന്ന് വാദം

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്. രാജ്യത്ത് ഫൈബര്‍ ഒപ്റ്റിക് സേവനങ്ങള്‍ പൂര്‍ണമായും വിഛേദിക്കപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധാര്‍മികമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ നടപടി. രാജ്യവ്യാപകമായി മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ തകരാറിലായി. കാബൂളില്‍ നിന്നുള്ള വിമാനസര്‍വീസുകളും തകരാറിലായി. ജനങ്ങള്‍ക്ക് പുറംലോകവുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടു. കാബൂളിലെ തങ്ങളുടെ ബ്യൂറോ ഓഫിസുകളുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കില്ലെന്ന് താലിബാന്‍ പ്രതിനിധി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ടിലുണ്ട്. ചൊവ്വാഴ്ച കാബൂള്‍ അന്താരാഷ്ട്ര…

Read More

അമേരിക്ക മുന്നോട്ടുവെച്ച ഗസ വെടിനിർത്തൽ കരാർ; സ്വാഗതം ചെയ്ത് അറബ്- ഇസ്‌ലാമിക രാഷ്ട്രങ്ങൾ

ഗസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ വൈറ്റ് ഹൌസ് മുന്നോട്ടുവെച്ച നിർദേശങ്ങളെ അറബ് ഇസ്‌ലാമിക രാഷ്ട്രങ്ങൾ സ്വാഗതം ചെയ്തു.മേഖലയിൽ സമാധാനം നടപ്പിലാക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ പ്രശംസിച്ച ഖത്തർ ഉൾപ്പെടെയുള്ള അറബ്-ഗൾഫ് രാഷ്ട്രങ്ങൾ സംയുക്ത പ്രസ്താവനയിലാണ് ട്രംപിനുള്ള അഭിനന്ദനം അറിയിച്ചത്. ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ 20 നിര്‍ദേശങ്ങളടങ്ങിയ സമാധാന കരാറാണ് അമേരിക്ക മുന്നോട്ടുവച്ചത്.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കരാറുമായി ബന്ധപ്പെട്ട…

Read More

കരൂർ അപകടം; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി

കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്തെ ബ്രാഞ്ച് സെക്രട്ടറി വി.അയ്യപ്പനെയാണ് ആത്മഹത്യ ചെയ്തത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പിൽ മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ പരാമർശം.സെന്തിൽ ബാലാജിയുടെ സമ്മർദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് ആരോപണം. ദിവസവേതനക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവി വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥൻ ആയിരുന്നതായി കുടുംബം പറഞ്ഞു. അയ്യപ്പൻറെ ഫോൺ പൊലീസ് പിടിച്ചെടുത്തു. അതേസമയം കരൂരിലെ അപകടത്തിൽ കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റ്…

Read More

ദോഹ ആക്രമണം; ഖത്തറിനോട് മാപ്പുപറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു

ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ മാപ്പ് പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‍മാന്‍ അല്‍ഥാനിയെ ഫോണില്‍ വിളിച്ചാണ് മാപ്പ് പറഞ്ഞത്. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് നെതന്യാഹു ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചത്. ട്രംപും നെതന്യാഹുവും തമ്മിലുള്ള ചർച്ച തുടരുകയാണ്. സെപ്റ്റംബർ ഒമ്പതിനാണ് ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഇസ്രയേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോ​ഗസ്ഥർക്കും സാധാരാണക്കാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹമാസ് പൊളിറ്റിക്കൽ…

Read More

വിജയ്‌യെ പേരെടുത്ത് വിമര്‍ശിക്കാത്തത് ഡിഎംകെയുടെ തന്ത്രം? വിജയ്ക്ക് പൂര്‍ണ പിന്തുണ കൊടുത്ത് ബിജെപി കൂടിയെത്തുമ്പോള്‍ ടിവികെയുടെ ഭാവിയെന്താകും?

കരൂരിലെ അപകടത്തിന് പിന്നാലെ ടി വി കെ അധ്യക്ഷന്‍ വിജയിക്കെതിരെ പ്രധാന പാര്‍ട്ടികളൊക്കെ അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഡിഎംകെ അടക്കമുള്ള പാര്‍ട്ടികള്‍ കരുതലോടെയാണ് നീങ്ങുന്നത്. ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് വരും വരെ വിജയിയെ വിമര്‍ശിക്കേണ്ടന്നാണ് പാര്‍ട്ടികളുടെയും നയം. സിപിഐഎം മാത്രമാണ് വിജയ്‌യെ കടന്നാക്രമിച്ചത്. തമിഴക രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് വഴിവെട്ടി മുന്നേറാന്‍ ഉള്ള യാത്രയില്‍ വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കരൂരില്‍ ഉണ്ടായത്. വിജയ്‌യുടെ വരവ് കാര്യമായി അലട്ടിയിരുന്നത് ഡിഎംകെയേയും, എഐഎഡിഎംകെയേയും ബിജെപിയേയും ആയിരുന്നു….

Read More

ഗസ്സയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ 20ഇന കരാറുമായി ട്രംപ്; അംഗീകരിച്ച് നെതന്യാഹു; ബാക്കിയെല്ലാം ഹമാസിന്റെ പ്രതികരണം അനുസരിച്ചെന്ന് നേതാക്കള്‍

ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ 20 നിര്‍ദേശങ്ങളടങ്ങിയ സമാധാന കരാര്‍ മുന്നോട്ടുവച്ച് അമേരിക്ക.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കരാറുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രഖ്യാപനം. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കരാറിനെ പിന്തുണയ്ക്കുന്നുവെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു. വൈറ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് 20 നിര്‍ദേശങ്ങളടങ്ങിയ കരാര്‍ അമേരിക്ക മുന്നോട്ടുവച്ചത്. 72 മണിക്കൂറിനകം ഹമാസ് ബന്ദികളെ വിട്ടയക്കണം, ഹമാസ് ബന്ധികളെ വിട്ടയച്ചാല്‍ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രയേലും…

Read More