Headlines

സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഈ മനുഷ്യക്കടലെന്ന് എം സ്വരാജ്; ചരിത്രം വിജയം നേടുമെന്ന് ആവർത്തിച്ച് ആര്യാടൻ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി.

നിലമ്പൂര്‍ ടൗണിനെ ചെങ്കോട്ടയാക്കിയാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്‍റെയും പ്രവര്‍ത്തകരുടെയും കൊട്ടിക്കലാശം. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഈ മനുഷ്യ കടൽ.

നിലമ്പൂരിന് ഇതൊരു പുതിയ അനുഭവമാണ്. മനുഷ്യക്കടലാണ് നിലമ്പൂരിൽ. നിലമ്പൂരിൽ ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടും. മത നിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സമൂഹമാണ്. ജന്മനാട്ടിലെ ആവേശം പുതിയ അനുഭവമാണ്. പ്രതീക്ഷയിലും കവിഞ്ഞ പിന്തുണയും പ്രതീക്ഷയുമാണ് ജനങ്ങൾ നൽകുന്നതെന്നും എം സ്വരാജ് വ്യക്തമാക്കി.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തും പ്രവര്‍ത്തകരും കൊട്ടിക്കലാശവുമായി നിലമ്പൂര്‍ ടൗണിനെ ഇളക്കിമറിക്കുകയാണ്. ചരിത്രം വിജയം നേടുമെന്ന് ആവർത്തിച്ച് ആര്യാടൻ ഷൗക്കത്ത് രംഗത്തെത്തി.

ബിജെപി ക്യാമ്പും ആവേശത്തിലാണ്.അവസാനഘട്ടത്തിൽ മാത്രം കളത്തിലിറങ്ങിയ ബിജെപി വോട്ട് വിഹിതം നിലനിർത്താനുള്ള ശ്രമത്തിലാണ്. കലാശക്കൊട്ടിനില്ലെന്നും 19നാണ് യഥാര്‍ത്ഥ കൊട്ടിക്കലാശമെന്നുമാണ് പിവി അൻവറിന്‍റെ നിലപാട്.
നിലമ്പൂര്‍ ടൗണിലാണ് മുന്നണികളുടെ കൊട്ടിക്കലാശം നടക്കുന്നത്. ആറുമണിയോടെ കൊട്ടിക്കലാശത്തിന് സമാപനമാകും. പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം വെച്ചുകൊണ്ട് നേതാക്കളും സ്ഥാനാര്‍ത്ഥികളും കൊട്ടിക്കലാശം കളറാക്കുകയാണ്. കൊട്ടിക്കലാശമുണ്ടാകില്ലെന്നും യഥാര്‍ത്ഥ കലാശക്കൊട്ട് 19ന് നടക്കുമെന്നുമാണ് പിവി അൻവര്‍ വ്യക്തമാക്കിയത്.