ഐടി പാർക്കുകളിൽ ബാറുകളും പബ്ബും തുറക്കാനുള്ള കരട് മാർഗനിർദേശമായി

 

സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകളും പബ്ബുകളും കൊണ്ടുവരാനുള്ള മാർഗനിർദേശത്തിന്റെ കരട് രൂപമായി. ഐടി സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ തത്വത്തിൽ ആംഗീകരിച്ചു. മദ്യ നയത്തിലാകും പബ്ബുകൾ പ്രഖ്യാപിക്കുക.

പത്ത് വർഷം പ്രവൃത്തി പരിചയമുള്ള ഐടി സ്ഥാപനങ്ങൾക്ക് ആകും പബ്ബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുണ്ട്. ഐടി പാർക്കിനുള്ളിലാകും പബ്ബുകൾ. ഇവിടേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനമുണ്ടാകില്ല.

ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ്ബ് പോലുള്ള സൗകര്യമില്ലാത്തത് പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വൈൻ പാർലറുകൾ തുറക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.