പോത്തന്‍കോട് കൊലപാതകം; മുഖ്യ പ്രതി പിടിയില്‍

പോത്തന്‍കോട്: പോത്തന്‍കോട് കൊലപാതക കേസില്‍ മുഖ്യ പ്രതി സുധീഷ് ഉണ്ണി പിടിയില്‍. മൂന്നാം പ്രതി ശ്യാമും പിടിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ് ശ്യാം.
കൃത്യത്തിനു ശേഷം ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. പോത്തന്‍കോട് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സ്ഥിരീകരണം.

കഞ്ചാവ് വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍, കൊല്ലപ്പെട്ട സുധീഷ് ശ്യാമിനെ മര്‍ദിച്ചിരുന്നു. ശ്യാമാണ് സുധീഷിന്റെ ഒളിത്താവളം ഗുണ്ടാ സംഘത്തിന് ചോര്‍ത്തി നല്‍കിയത്. ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ മാതാവിനു നേരെ ബോംബെറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകം ആസൂത്രണം ചെയ്യാന്‍ കാരണം. അക്രമികളെ സംഘടിപ്പിച്ചതും, കൊലപാതകം ആസൂത്രണം ചെയ്തതും കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ഒട്ടകം രാജേഷുമാണ്.