പോത്തൻകോട് കൊലപാതകം: കൊലയാളി സംഘത്തിൽ സുധീഷിന്റെ സഹോദരി ഭർത്താവും

 

തിരുവനന്തപുരം പോത്തൻകോട് സുധീഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാൽ മുറിച്ചെടുത്ത് റോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലയാളി സംഘത്തിൽ സുധീഷിന്റെ സഹോദരി ഭർത്താവും ഉൾപ്പെടുന്നുണ്ടെന്നതാണ് പുതിയ വിവരം. കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ട് സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് നേരത്തെ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. കൊലപാതകത്തിന് മുമ്പ് സംഘം ശാസ്തവട്ടത്ത് ഒത്തുചേർന്ന് മദ്യപിച്ചു. കൊല നടത്തിയതിന് ശേഷവും സംഘം മദ്യപിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ വൃത്തിയാക്കിയ ശേഷമാണ് ഒളിവിൽ പോയത്.

മുഖ്യപ്രതികളായ രാജേഷും ഉണ്ണിയും ഇപ്പോഴും ഒളിവിലാണ്. മൂന്ന് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്ത് പേർ കസ്റ്റഡിയിലാണ്. സുധീഷിന്റെ കാൽ റോഡിലെറിഞ്ഞ നന്തീഷ്, പ്രതികൾ വന്ന ഓട്ടോയുടെ ഡ്രൈവർ രഞ്ജിത്ത്, നിധീഷ് എന്നിവരാണ് അസ്റ്റിലായത്.