തിരുവനന്തപുരം പോത്തൻകോട് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാൽ മുറിച്ച് മാറ്റി റോഡിലെറിഞ്ഞ സംഭവത്തിൽ നാല് പേർ പിടിയിൽ. കൃത്യത്തിൽ പങ്കെടുത്ത ഒരാളും കൊലപാതകികൾക്ക് സഹായം നൽകിയ ഒരാളുമാണ് പിടിയിലായത്. പ്രതികൾ കൊലപാതകം നടത്തുന്നതിന് മുമ്പ് ട്രയൽ റൺ നടത്തിയിരുന്നു.
മംഗലപുരം മങ്ങോട് പാലത്തിൽ വെച്ച് ബോംബ് എറിഞ്ഞാണ് ട്രയൽ നടത്തിയത്. ഇതിന് പിന്നാലെ ഉച്ചയ്ക്ക് രണ്ടരയോടെ സുധീഷിനെ വെട്ടിക്കൊലപ്പെടുത്തി. സുധീഷ് ഒളിച്ച് താമസിച്ചിരുന്ന കല്ലൂരിൽ ഓട്ടോയിലും രണ്ട് ബൈക്കുകളിലുമെത്തിയ പത്തംഗ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്.
സുധീഷ് ഒളിച്ചിരുന്ന വീട്ടിലെ കുഞ്ഞിനെ അടക്കം അക്രമികൾ ആക്രമിച്ചു. സുധീഷിന്റെ ഒരു കാൽ വെട്ടിയെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിൽ.