തിരുവനന്തപുരം∙ അർജന്റീന ടീമും മെസിയും കേരളം സന്ദർശിക്കുന്നതിനായുള്ള നടപടിക്രമങ്ങളിൽ ഒരു ക്രമക്കേടും ഉണ്ടായിട്ടില്ലെന്നും അക്കാര്യങ്ങൾ മുൻകായികമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മന്ത്രിക്കു സ്‌പെയിനിൽ പോകാൻ ഏതെങ്കിലും കരാർ ആവശ്യമില്ലെന്നും സർക്കാരുമായല്ല കരാർ എന്നും പിണറായി വിജയൻ പറഞ്ഞു. നാട്ടിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മറയ്ക്കാനുള്ള നീക്കമാണിത്. എന്തെങ്കിലും അന്വേഷിക്കാനുണ്ടെങ്കിൽ അതു ചെയ്യട്ടെ. രാജ്യാന്തര മത്സരത്തിനു സജ്ജമാക്കാനാണ് കലൂർ സ്‌റ്റേഡിയം സ്‌പോൺസർക്ക് കൈമാറിയതെന്നും പിണറായി വിജയൻ പറഞ്ഞു.






