പെഷവാർ സ്ഫോടനം: ഓസീസിന്‍റെ പാക്ക് പര്യടനം തുലാസിൽ

റാവൽപിണ്ടി: ഭീകരാക്രമണം പാക്കിസ്ഥാനിലെ ക്രിക്കറ്റ് മത്സരങ്ങൾക്ക് ഒരിക്കൽ കൂടി ഭീഷണിയാകുന്നു. പെഷവാറിലെ ഷിയാ മോസ്കിലുണ്ടായ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയുടെ പാക്കിസ്ഥാൻ പര്യടനം അനിശ്ചിതത്വത്തിലായേക്കും.

പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ ആദ്യദിനം റാവൽപിണ്ടിയിൽ പുരോഗമിക്കുന്നതിനിടെയാണ് 200 കിലോമീറ്റർ മാത്രം അകലെ പെഷവാറിൽ ചാവേർ സ്ഫോടനമുണ്ടായത്. 45 പേർ മരിച്ച സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

സ്ഫോടനത്തിന് പിന്നാലെ ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രാലയവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ പരമ്പര ഉപേക്ഷിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.