മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത, ഇന്നും നാളെയും അതിതീവ്ര മഴ, റെഡ് അലേർട്ട് തുടരും; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെയും റെഡ് അലേർട്ട് തുടരും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. മഴയിൽ പല ഇടങ്ങളിലും നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ( 19/07/2025 ) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ റെഡ് അലേർട്ട്. എറണാകുളം, ഇടുക്കി,…

Read More

മീനങ്ങാടി അരിമുളയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്

മീനങ്ങാടി: അരിമുള അയ്യപ്പക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മധ്യവയസ്കൻ മരണപ്പെട്ടു. പൂതാടി താഴമുണ്ട എ.കെ.ജി കവല മംഗലപ്പള്ളിയിൽ ബെന്നി (55) ആണ് മരിച്ചത്. കാലിന് പരിക്കേറ്റ കൂടെയുണ്ടായിരുന്ന ഗോപി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസ തേടി. ഓടുപണിക്കാരായ ഗോപിയും, ബെന്നിയും, സുഹൃത്തും ഉച്ചക്ക് 2 മണിയോടെ വീട്ടിലേക്ക് വരുന്നതിനിടെ മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ അരിമുള അയ്യപ്പക്ഷേത്രത്തിന് സമീപത്ത് നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബെന്നിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

Read More

നാടിന്റെ ഭാവി തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്; മോദി പഠിപ്പിച്ച പെർഫോമൻസ് രാഷ്ട്രീയം നടപ്പിലാക്കും, രാജീവ് ചന്ദ്രശേഖർ

നേമം മണ്ഡലത്തിലെ ജനങ്ങൾക്കായി കൃത്യമായ വികസന കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാടിന്റെ ഭാവി തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്. മത്സരിക്കുന്നത് എംഎൽഎ ആകാനോ ഒരു പദവിക്കോ വേണ്ടിയല്ല പകരം മാറ്റം കൊണ്ടുവരാൻ ആണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എംഎൽഎയുടെ ഉത്തരവാദിത്വം എന്തെന്ന് പ്രവർത്തിച്ച് കാണിച്ചു തരാനാണ് മത്സരിക്കുന്നത്.തന്റേത് വാഗ്ദാനങ്ങളല്ല, ഉറപ്പും ഗ്യാരൻ്റിയും വാശിയും ആണ്. SDPI – ജമാഅത്തെ ഇസ്ലാമിയുടെ കാൽ പിടിക്കുന്നു ഇതിന് മാറ്റം വരണം.മോദി പഠിപ്പിച്ച പെർഫോമൻസ് രാഷ്ട്രീയം താൻ…

Read More

കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി കർണാടക; വിദ്യാർഥികൾക്ക് നിർബന്ധിത ക്വാറന്റൈൻ

  കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി കർണാടക. കൂടുതൽ മലയാളി വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. കേരള അതിർത്തികളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാണ് വിദ്യാർഥികൾക്ക് രണ്ടാഴ്ച ക്വാറന്റൈൻ വേണം. പതിനാറാം ദിവസം കൊവിഡ് പരിശോധന നടത്തി മാത്രമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കൂ. ബംഗളൂരു നഴ്‌സിംഗ് കോളജുകളിലടക്കം കൂടുതൽ മലയാളി വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി അതേസമയം ബംഗളൂരുവിലെത്തിയ രണ്ട് ആഫ്രിക്കൻ സ്വദേശികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കക്ക് ഇടയാക്കിയിരുന്നു. പരിശോധനയിൽ…

Read More

അമേരിക്കയിലെ കെന്റക്കിയില്‍ ചുഴലിക്കാറ്റ്; 50 മരണം: നിരവധി പേര്‍ക്ക് പരുക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ കെന്റക്കിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 200 മൈല്‍ ചുറ്റളവിലുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടാകുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കെന്റക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റാണുണ്ടായതെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷ്യര്‍ അറിയിച്ചു. മേയ്ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന മെഴുകുതിരി ഫാക്ടറിയിലെ മേല്‍കൂര തകര്‍ന്ന് വീണാണ് കൂടുതല്‍ പേരും മരിച്ചത്. നൂറിലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയായിരുന്നു ഇത്. കെന്റക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവര്‍ണര്‍ അറിയിച്ചു. ചുഴലിക്കാറ്റിനിടെ ആമസോണിന്റെ വെയര്‍ഹൗസില്‍…

Read More

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി; യാത്രക്കാരി കസ്റ്റഡിയിൽ

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വൻ സ്‌ഫോടക ശേഖരം പിടികൂടി. സ്‌ഫോടക വസ്തുക്കളോടൊപ്പം സംശയകരമായ സാഹചര്യത്തിൽ കണ്ട യാത്രക്കാരിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ചെന്നൈ സ്വദേശിനിയാണ് ചെന്നൈ-മംഗലാപുരം സൂപ്പർ ഫാസ്റ്റിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ ലഭിച്ചത്. 117 ജലാറ്റിൻ, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്. കസ്റ്റഡിയിലായ യാത്രക്കാരി തലശ്ശേരിക്ക് പോകുകയായിരുന്നു ഇവർ ഇരുന്ന സീറ്റിന് താഴെയാണ് സ്‌ഫോടക വസ്തു ലഭിച്ചത്. ആർപിഎഫ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ പുലർച്ചെ നാല് മണിയോടെ എത്തിയപ്പോഴാണ്…

Read More

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം സംസ്‌കരിച്ചു

വയനാട് പടിഞ്ഞാറെത്തറ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം സംസ്‌കരിച്ചു. പുലർച്ചെ 5.30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്‌കരിച്ചത്. മൃതദേഹത്തിന് കേരള പൊലീസ് ഗോപാലപുരം വരെ എസ്‌കോർട് നൽകി. തമിഴ്നാട് പൊലീസ് അകമ്പടിയിലാണ് തേനിയിലേക്ക് കൊണ്ടുപോയി വേൽമുരുകൻ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സഹോദരൻ അഡ്വ. മുരുകൻ ആരോപിച്ചു. ഏറെ അടുത്ത് നിന്ന് വെടിയുതിർത്തതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും പൊലീസ് മൃതദേഹം പൂർണമായി കാണിക്കാൻ തയാറായില്ലെന്നും മുരുകൻ ആരോപിച്ചു. വേൽമുരുകന്റെ പോസ്റ്റ്മോർട്ടം നടക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ…

Read More

വീണ്ടും അഭിമാനദൗത്യത്തിനൊരുങ്ങി പിഎസ്എല്‍വി; ‘അന്വേഷ’യെ ഭ്രമണപഥത്തിലെത്തിക്കുക ലക്ഷ്യം

ഐഎസ്ആര്‍ഒയുടെ അഭിമാനമായ പിഎസ്എല്‍വി പുതിയ ദൗത്യത്തിന്. ഈ മാസം 12ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ ഉള്‍പ്പെടെ 19 പേലോഡുകളെയും വഹിച്ചാണ് പിഎസ്എല്‍വി സി62 കുതിച്ചുയരുക. (ISRO to launch PSLV-C62/EOS-N1 mission on 12 January)2025 മെയ് 18നായിരുന്നു ഏറ്റവും ഒടുവില്‍ പിഎസ്എല്‍വി വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറ് കാരണം ആ ദൗത്യം പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2026 ന്റ തുടക്കത്തില്‍ തന്നെ പുതിയ ദൗത്യം…

Read More

ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളി കൈമാറിയത് ചട്ടങ്ങൾ അട്ടിമറിച്ച്; ദേവസ്വം നടപടിയിലെ വീഴ്ചകൾ പുറത്ത്

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയിലെ സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകൾ പുറത്ത്. ചട്ടങ്ങൾ അട്ടിമറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളി കൈമാറിയത്. 2019 ജൂലൈ 20ന് നടന്ന കൈമാറ്റത്തിൽ തിരുവാഭരണം കമ്മീഷണർ പങ്കെടുത്തില്ല. ഉദ്യോഗസ്ഥർ അനുഗമിക്കാതെ സ്വർണപാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിട്ടുവെന്നുമാണ് മഹസറിലെ വിവരങ്ങൾ. ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയിലെ സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകൾ പുറത്ത്. ചട്ടങ്ങൾ അട്ടിമറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളി കൈമാറിയത്. 2019 ജൂലൈ 20ന് നടന്ന…

Read More

കൊടകര കുഴൽപ്പണ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുരേന്ദ്രന് നോട്ടീസ്

  കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയംയലിന് ഹാജരാകാൻ നിർദേശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നോട്ടീസ്. ചൊവ്വാഴ്ച പത്ത് മണിക്ക് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നിർദേശം. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്. മൂന്നര കോടി രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്. ഇതിൽ 3.25 കോടി ധർമരാജന്റെയും 25 ലക്ഷം രൂപ സുനിൽ നായിക്കിന്റേതാണെന്നും ബിജെപി പറയുന്നു. എന്നാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത് ചോദ്യം…

Read More