അരുണാചലിൽ വീണ്ടും ചൈനീസ് നിർമാണം; 60 കെട്ടിടങ്ങൾ കൂടി നിർമിച്ചു

അരുണാചൽ പ്രദേശിൽ വീണ്ടും കെട്ടിടങ്ങൾ നിർമിച്ച് ചൈന. അറുപതോളം കെട്ടിടങ്ങൾ ചൈന നിർമിച്ചതായി പുതിയ ഉപഗ്രഹ ചിത്രം വ്യക്തമാക്കുന്നു. 2019ൽ ഈ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള കെട്ടിടങ്ങൾ ഉണ്ടായിരുന്നില്ല. അരുണാചലിൽ ചൈനീസ് നിർമാണത്തെ കുറിച്ച് പെന്റഗൺ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഇന്ത്യ ഇത് സ്ഥിരീകരിച്ചിരുന്നില്ല

ഇതിന് പിന്നാലെയാണ് അറുപതോളം കെട്ടിടങ്ങൾ കൂടി ചൈന അരുണാചലിൽ നിർമിച്ചതായുള്ള റിപ്പോർട്ട് വന്നിരിക്കുന്നത്. ആദ്യം നിർമിച്ച കെട്ടിടങ്ങളുടെ 93 കിലോ മീറ്റർ കിഴക്ക് മാറിയാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്.

വേറെ ഒരു രാജ്യത്തിന്റെയും ഭൂമി കൈവശപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും ഏതെങ്കിലും രാജ്യം ഇന്ത്യയെ ഉറ്റുനോക്കിയിട്ടുണ്ടെങ്കിൽ അതിന് തക്കതായ മറുപടി നൽകിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാൻ രാജ്യത്തെ സൈനികർക്ക് സാധിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.