സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി ജൂലൈ അറുവരെ കസ്റ്റംസ് കസ്റ്റഡിയില്‍; സ്വർണ്ണക്കടത്തിൽ അർജുൻ പങ്കെടുത്തതിന് തെളിവ്

 

കൊച്ചി: സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ജൂലൈ അറുവരെയാണ് കസ്റ്റഡി കാലാവധി. രാമനാട്ടുകരയിൽ സ്വർണം കള്ളക്കടത്ത് ക്വട്ടേഷൻ സംഘം അപകടത്തിൽപ്പെട്ട ദിവസം അര്‍ജുന്‍ കരിപ്പൂരിൽ എത്തിയതിന്റെ അടക്കം തെളിവ് പുറത്ത് വന്നിരുന്നു. ഇതോടെയാണ് അന്വേഷണം അർജുനിലേക്ക് തിരിഞ്ഞത്.

അതേസമയം വിദേശത്ത് നിന്നെത്തിയ ആളിൽ നിന്നും കടം നൽകിയ പണം തിരികെ വാങ്ങാനാണ് കരിപ്പൂരില്‍ എത്തിയതെന്നാണ് അര്‍ജുന്‍ പറയുന്നത്. എന്നാൽ മൊഴി വിശ്വാസയോഗ്യമല്ലെന്നും, അർജുൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് അറിയിച്ചു. സ്വർണ്ണക്കടത്തിൽ അർജുൻ പങ്കെടുത്തതിന്റെ തെളിവ് ഉണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഫോൺ രേഖകൾ അടക്കം ഇത് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറഞ്ഞു.