കെ പി എ സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

നടി കെ പി എ സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലാണ് കെ പി എ സി ലളിത ചികിത്സയിൽ തുടരുന്നത്. കേരള സംഗീത നാടക അക്കാദമി ചെയർ പേഴ്‌സൺ കൂടിയാണ് കെപിഎസി ലളിത

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന 5357 എൻഡോസൾഫാൻ ദുരിതബാധിതർക്ക് മുൻ വർഷങ്ങളിൽ അനുവദിച്ചതുപോലെ 1000 രൂപ നിരക്കിൽ ഒറ്റത്തവണ ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.