അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജിയെ ഇന്നും വിജിലൻസ് ചോദ്യം ചെയ്യുന്നു

 

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലൻസ് ഇന്നും ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. ഷാജിയെ ഇന്നലെ മൂന്ന് മണിക്കൂറോളം നേരം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു

കേസിൽ നേരത്തെ ഷാജി നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് വിജിലൻസ് സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീത് കൗണ്ടർ ഫോയിലുകളും മിനുട്‌സിന്റെ രേഖകളും ഷാജി തെളിവായി നൽകിയിരുന്നു. ഇത് വ്യാജമാണെന്നാണ് വിജിലൻസ് സംശയിക്കുന്നത്.

ഷാജി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചാതയി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നാണ് വിജിലൻസ് കേസെടുത്തത്.