പൊതുജീവിതത്തിലെ സൗമ്യസാന്നിധ്യമാണ് കടന്നുപോയതെന്ന് വി ഡി സതീശൻ

 

സ്‌നേഹ, സാഹോദര്യങ്ങൾ നിറഞ്ഞുതുളുമ്പിയ വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊതുജീവിതത്തിലെ സൗമ്യസാന്നിധ്യമാണ് മറഞ്ഞുപോകുന്നത്. രാഷ്ട്രീയ, സാമൂഹിക ആത്മീയ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു.

മതസാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ടുവലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന ഈ വലിയ മനുഷ്യൻ കടുന്നുപോകുന്നത് തീരാനഷ്ടമാണെന്നും സതീശൻ പറഞ്ഞു.

അദ്ദേഹം സ്‌നേഹവാത്സല്യങ്ങൾ തന്നിരുന്നു. കൃത്യമായ ഉപദേശവും നിർദേശങ്ങളും നൽകിയിരുന്നു. ഗുരുസ്ഥാനീയനായ ഹൈദരലി തങ്ങൾക്ക് പ്രണാം. ആത്മശാന്തിക്കായി പ്രാർഥിക്കുന്നു. ആദരാഞ്ജലി..എന്നും അനുശോചന സന്ദേശത്തിൽ സതീശൻ പറഞ്ഞു.