സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കണമെന്ന് ഐംഎഎ

 

സംസ്ഥാനത്തെ കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനം വേണമെന്നും ഐഎംഎ കേരളാ ഘടകം ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളിൽ സർക്കാർ നാളെ മാറ്റം വരുത്താനിരിക്കെയാണ് ഐഎംഎ നിലപാട് തിരുത്തുന്നത്

18 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾ പഠിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കണം. വിദ്യാർഥികൾക്കും അധ്യാപകർക്കും വാക്‌സിൻ നൽകിയ ശേഷമാകണം അധ്യയനം ആരംഭിക്കാൻ. 18 വയസ്സിന് താഴെ പ്രായമുള്ളവർക്കും വാക്‌സിൻ നൽകുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയും വേണം.

വ്യാപാര, വ്യവസായ സ്ഥാപനങ്ങളും പ്രധാന ടൂറിസം കേന്ദ്രങ്ങളും എല്ലാ ദിവസവും തുറക്കണം. കേരളത്തിലെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി വിപുലമായ സീറോ സർവേക്ക് തയ്യാറാണെന്നും ഐഎംഎ പറയുന്നു. വാക്‌സിൻ വിതരണം ആരോഗ്യ വകുപ്പ് നേരിട്ട് നടത്തണം. വാക്‌സിൻ നൽകുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഐഎംഎ പറയുന്നു.