മാനസയുടെ മൃതദേഹം കണ്ണൂരിലെത്തിച്ച് മടങ്ങിയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

 

കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റൽ കോളേജ് വിദ്യാർഥിനി മാനസയുടെ മൃതദേഹം കണ്ണൂരിൽ എത്തിച്ച് തിരിച്ച് പോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. പുലർച്ചെ 2.50ന് മാഹിപ്പാലത്തിന് സമീപം പരിമടത്ത് വെച്ച് തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ആംബുലൻസിൽ ഇടിക്കുകയായിരുന്നു.

ആംബുലൻസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. എറണാകുളം പുന്നേക്കാട് സ്വദേശി എമിൽ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂരിലെ എകെജി ആശുപത്രിയിലേക്കാണ് മാനസയുടെ മൃതദേഹം എത്തിച്ചത്. അവിടെ നിന്ന് കണ്ണൂർ നാറാത്തുള്ള വീട്ടിലേക്ക് മൃതദേഹം എത്തിച്ചിട്ടുണ്ട്. രാവിലെയോടെ പയ്യാമ്പലം ശ്മശാനത്തിൽ വച്ചാണ് സംസ്‌കാരം നടത്തുന്നത്.