ടെക്സസില്‍ കുടിവെള്ളത്തില്‍ അമീബയുടെ സാന്നിധ്യം, ജനങ്ങള്‍ പരിഭ്രാന്തിയില്‍
ന്യൂയോര്‍ക്ക്: കോവിഡ്-19 പകർച്ചവ്യാധിയുടെ നാശത്തിനിടയിൽ, തലച്ചോറ് കാര്‍ന്നു തിന്നുന്ന സൂക്ഷ്മജീവിയായ അമീബയുടെ സാന്നിധ്യം കുടിവെള്ളത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് ടെക്സസ് സംസ്ഥാനത്ത് ജനങ്ങള്‍ പരിഭ്രാന്തിയില്‍. പല നഗരങ്ങളിലും പൈപ്പു വെള്ളം കുടിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെക്സസിലെ ലേക്ക് ജാക്സണില്‍ അമീബ ബാധിച്ച് ഒരു കുട്ടി മരിച്ചുവെന്ന ബിബിസി റിപ്പോർട്ടിനെത്തുടര്‍ന്നുള്ള അന്വേഷണത്തിനിടെ, ജലവിതരണത്തിൽ തലച്ചോറ് കാര്‍ന്നു തിന്നുന്ന സൂക്ഷ്മജീവിയുടെ സാന്നിധ്യം കണ്ടെത്തി. പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധികൃതർ വെള്ളം നന്നായി അണുവിമുക്തമാക്കിയെങ്കിലും മുൻകരുതൽ എടുക്കാൻ…