സൂയസ് കനാലിലെ ഗതാഗത സ്തംഭനം: എവർഗിവണിന് സംഭവിച്ചതെന്തെന്ന് അന്വേഷണം തുടങ്ങി

സൂയസ് കനാലിലെ ഗതാഗത സ്തംഭനത്തിൽ അന്വേഷണം ആരംഭിച്ചു. ചരക്ക് കപ്പൽ എവർഗിവൺ കനാലിൽ കുടുങ്ങിയതോടെയാണ് ഗതാഗതം സ്തംഭിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയാൻ വിദഗ്ധാന്വേഷണം തുടങ്ങി. വിദഗ്ധ സംഘം കപ്പലിൽ പ്രവേശിച്ചു. കനാലിലെ ഗ്രേറ്റ് ബിറ്റർ തടാകത്തിലാണ് കപ്പലിപ്പോഴുള്ളത്. ഗതിമാറ്റം സംഭവിക്കുന്നതിനു മുന്നോടിയായി കപ്പലിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടെന്ന ആരോപണവും പരിശോധിക്കും. ഗ്രേറ്റ് ബിറ്ററിൽ വെച്ചുതന്നെ അറ്റകുറ്റപ്പണി നടത്തുമോ അതോ ലക്ഷ്യസ്ഥാനമായ റോട്ടർഡാമിലേക്ക് സഞ്ചാരം അനുവദിക്കാനാകുമോ എന്ന് പരിശോധനയ്ക്കുശേഷമാകും തീരുമാനിക്കുക. ജപ്പാൻ കമ്പനിയായ ഷോയി കിസൻ കൈഷ ലിമിറ്റഡാണ് കപ്പലിന്റെ…

Read More

50 ലധികം പെണ്‍കുട്ടികളെ ഓണ്‍ലൈനിലൂടെ ലൈംഗീകമായി അധിക്ഷേപിച്ചു; വിദ്യാര്‍ഥിക്ക് മൂന്നു വര്‍ഷം തടവ്

കെയ്‌റോ: സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരായി ലൈംഗീക അധിക്ഷേപം നടത്തിയതിന് ഈജിപ്തിലെ കെയ്റോയില്‍ വിദ്യാര്‍ഥിക്കെതിരെ നിയമ നടപടി. മൂന്ന് വര്‍ഷത്തേക്ക് ഈ വിദ്യാര്‍ഥിയെ ജയിലിലടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കെയ്‌റോയിലെ അമേരിക്കന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന അഹമ്മദ് ബസാം സാക്കിക്കെതിരായാണ് കേസ്. 20 വയസ്സുകാരനായ പ്രതിക്കെതിരെ 50 ലധികം സ്ത്രീകളാണ് ലൈംഗിക കുറ്റകൃത്യം ചൂണ്ടിക്കാട്ടി കേസ് നല്‍കിയിരിക്കുന്നത് അഹമ്മദ് ബസ്സാം സാകിക്കെതിരെ ആദ്യം പരാതി ഉയര്‍ന്നത് 2018ലാണ്. പെണ്‍കുട്ടിയെയും, സുഹൃത്തുക്കളെയുമടക്കം അമ്പതു പേരെയാണ് ലൈംഗീകമായി അധിക്ഷേപിച്ചതെന്ന് ഈജിപ്ഷ്യന്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്തു. ലൈംഗീകമായി…

Read More

എട്ട് വയസുകാരനെ മുതല വിഴുങ്ങി; മുതലയുടെ വയറുകീറി മൃതദേഹം പുറത്തെടുത്തു

ഇന്തോനേഷ്യയിലെ കിഴക്കന്‍ കാലിമന്തന്‍ പ്രവിശ്യയില്‍ ബോര്‍ണിയോ ദ്വീപിലെ നദിയില്‍ നീന്തുന്നതിനിടെ എട്ട് വയസുകാരനെ മുതല വിഴുങ്ങി. ബുധനാഴ്ചയാണ് ഈ ദാരുണമായ സംഭവം നടന്നത്. ദിമാസ് മുല്‍ക്കന്‍ സപുത്ര എന്ന എട്ടു വയസുകാരനാണ് സഹോദരനൊപ്പം വീടിനടുത്തുള്ള നദിയില്‍ നീന്തിക്കളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുട്ടിയെ മുതല വിഴുങ്ങുന്നത് കണ്ട് വീടിന് സമീപത്തുണ്ടായിരുന്ന കുട്ടിയുടെ പിതാവ് ഓടിയെത്തിയെങ്കിലും അതിന് മുമ്പ് തന്നെ മുതല രക്ഷപ്പെട്ടിരുന്നു. മുതലയെ പിന്തുടര്‍ന്ന് മകനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് വ്യാഴാഴ്ച മുതലയെ പിടികൂടുകയായിരുന്നു….

Read More

മോദിക്കെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം: പോലീസ് വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു

ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ പോലീസ് നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ പ്രകടനത്തിനിടെയാണ് സംഭവം. വെള്ളിയാഴ്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചതിനെ തുടർന്നാണ് നാല് പേർ കൊല്ലപ്പെട്ടത്. പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറിയതിനെ തുടർന്ന് ഇവരെ പിരിച്ചുവിടാനാണ് റബർ ബുള്ളറ്റ് പ്രയോഗിച്ചതെന്ന് പോലീസ് പറയുന്നു. സ്വേച്ഛാധിപതി മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മോദിക്കെതിരായ പ്രതിഷേധം. ധാക്കയിലെ ദേശീയ പരേഡ് മൈതാനത്ത് ബംഗ്ലാദേശ് ദേശീയ ദിന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു മോദി.  

Read More

ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 32 പേർ മരിച്ചു

ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 32 പേർ മരിച്ചു. അപ്പർ ഈജിപ്തിലെ സൊഹാഗ് ഗവർണറേറ്റിലെ തഹ്തയിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയെ തുടർന്ന് സിഗ്നൽ പ്രവർത്തിക്കാത്തതാണ് അപകടത്തിനിടയാക്കിയത്. നിരവധി ബോഗികൾ തല കീഴായി മറിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.  

Read More

ഓസ്ട്രേലിയയില്‍  പ്രളയം തുടരുന്നു

തെക്കു പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലും ന്യൂ സൗത്ത് വെയ്ല്‍സിലും കനത്ത് മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും പ്രളയം തുടരുന്നു. രാജ്യത്തെ ഒരു കോടി ജനങ്ങളെ പ്രളയം ബാധിച്ചതായാണ് റിപ്പോര്‍ട്ട് .അതിശക്തമായ വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് 20,000 പേരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിപാര്‍പ്പിച്ചിരുന്നു. 22,000 പേരോട് ഒഴിഞ്ഞുപോകാന്‍ തയാറായിരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ മഴയ്ക്കു ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍, ജനജീവിതം സാധാരണ സ്ഥിതിയിലേക്ക് വരാന്‍ ദിവസങ്ങളെടുക്കും.പ്രളയത്തെ തുടര്‍ന്ന് വീടുകള്‍, പാലങ്ങള്‍, വാഹനങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്കുണ്ടായ നാശം അതിഭീമമാണ്. അതെ സമയം…

Read More

അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി

അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി ഡിജിസിഎ. ഏപ്രിൽ 30 വരെയാണ് നീട്ടിയത്. എന്നാൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങൾക്കും ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്കും വിലക്ക് ബാധമാകില്ല.27 രാജ്യങ്ങളുമായി ഇന്ത്യ തയാറാക്കിയ ട്രാവൽ ബബിൾ പ്രകാരമുള്ള രാജ്യങ്ങളിലേക്ക് മാത്രമേ നിലവിൽ യാത്രയ്ക്ക് അനുമതിയുള്ളു. യുഎസ്, ജർമനി, ഫ്രാൻസ് എന്നിവയടങ്ങിയ 27 രാജ്യങ്ങളിലേക്കാണ് നിലവിൽ യാത്രാനുമതിയുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ 2020 മാർച്ച് 23നാണ് വിമാന സർവീസുകൾ നിർത്തലാക്കിയത്.

Read More

അഫ്ഗാനില്‍ ഹിമപാതം; രണ്ടു മരണം

അഫ്ഗാനിലെ ഹിമപാതത്തില്‍പ്പെട്ട് രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ അഫ്ഗാനിസ്താനിലെ ബഡാഖ്ഷാന്‍ മേഖലയിലെ ഷാഖായ് ജില്ലയിലാണ് മഞ്ഞുമലയിടിഞ്ഞത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മലയോര ഗ്രാമമായ സന്‍ഗീച്ചിലാണ് മഞ്ഞുമലയിടിഞ്ഞത്. മരിച്ചവരില്‍ ഒരു അച്ഛനും മകനുമാണുള്ളത്. പരിക്കേറ്റതും ഇതേ കുടുംബത്തിലെ അംഗങ്ങള്‍ക്കാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി കനത്ത മഴയും മഞ്ഞുവീഴ്ചയും മൂലം അഫ്ഗാനിലെ ബഡാഖ്ഷാന്‍, താഖാര്‍, കുന്ദസ്, ബാഗ്ലാന്‍ പ്രവിശ്യകളിലെല്ലാം കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ മാസം 5-ാം തീയതി താലിബാന്റെ നിയന്ത്രണത്തിലുള്ള ബഡാഖ്ഷാന്‍ മേഖലയില്‍…

Read More

അഫ്ഗാനില്‍ ഹിമപാതം; രണ്ടു മരണം

അഫ്ഗാനിലെ ഹിമപാതത്തില്‍പ്പെട്ട് രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ അഫ്ഗാനിസ്താനിലെ ബഡാഖ്ഷാന്‍ മേഖലയിലെ ഷാഖായ് ജില്ലയിലാണ് മഞ്ഞുമലയിടിഞ്ഞത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മലയോര ഗ്രാമമായ സന്‍ഗീച്ചിലാണ് മഞ്ഞുമലയിടിഞ്ഞത്. മരിച്ചവരില്‍ ഒരു അച്ഛനും മകനുമാണുള്ളത്. പരിക്കേറ്റതും ഇതേ കുടുംബത്തിലെ അംഗങ്ങള്‍ക്കാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി കനത്ത മഴയും മഞ്ഞുവീഴ്ചയും മൂലം അഫ്ഗാനിലെ ബഡാഖ്ഷാന്‍, താഖാര്‍, കുന്ദസ്, ബാഗ്ലാന്‍ പ്രവിശ്യകളിലെല്ലാം കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ മാസം 5-ാം തീയതി താലിബാന്റെ നിയന്ത്രണത്തിലുള്ള ബഡാഖ്ഷാന്‍ മേഖലയില്‍…

Read More

അയര്‍ലാന്റില്‍ 6,000 വര്‍ഷം ഉറങ്ങിക്കിടന്ന അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു

റെയ്ക്ജാനസ് : അയര്‍ലാന്റിലെ റെയ്ക്ജാനസ് ഉപദ്വീപിലെ അഗ്നിപര്‍വ്വതം 6000 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പൊട്ടിത്തെറിച്ചു. ഉപദ്വീപിലുണ്ടായ ആയിരക്കണക്കിന് ചെറിയ ഭൂകമ്പങ്ങള്‍ക്ക് ശേഷമാണ് അഗ്നിപര്‍വ്വതം ലാവ പുറന്തള്ളാന്‍ തുടങ്ങിയത്. പ്രാരംഭ പൊട്ടിത്തെറിക്ക് ശേഷം നാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 200 ഓളം ഫുട്‌ബോള്‍ മൈതാനങ്ങളുടെ വ്യാപ്തിയില്‍ ലാവ ഒലിച്ചിറങ്ങിയതായി ഐറിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പൊട്ടിത്തെറി 8 കിലോമീറ്റര്‍ അകലെയുള്ള ഗ്രിന്‍ഡാവിക് പട്ടണത്തിലും ദൃശ്യമായി. 500 മുതല്‍ 750 മീറ്റര്‍ വരെ നീളമുള്ള വിള്ളലാണ് അഗ്നിപര്‍വ്വത്തിനുണ്ടായതെന്നും 100 മീറ്റര്‍ വരെ…

Read More